TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള പുനഃപരീക്ഷാ പരിശീലനത്തിനിടെ പാലായിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ സഹോദരനെ മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

 കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശി അർജുനെയാണ് (24) മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ദുബായിൽനിന്ന് മംഗലാപുരം വിമാനത്താവളത്തിലെത്തിയ അർജുൻ രാത്രിയോടെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. പിറ്റേന്ന് തുറക്കാത്തതിനാൽ ഹോട്ടൽ ജീവനക്കാർ ബജ്പെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും കുടുംബാംഗങ്ങളും എത്തി വാതിൽ തുറന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാസർകോട് തച്ചങ്ങാട് മുക്കൂട് സ്വദേശികളായ മഹേഷ്-രാധിക ദമ്പതികളുടെ മകളായ ഐജ ആർ മഹേഷ് (19), ചോദ്യപേപ്പർ വിവാദങ്ങളും പരീക്ഷ റദ്ദാക്കലുമതുണ്ടാക്കിയ മാനസിക സമ്മർദ്ദത്തെത്തുടർന്ന് 2026 ജൂൺ രണ്ടിനാണ് പാലായിലെ   ഹോസ്റ്റലിൽ ജീവനൊടുക്കിയത്.  ഉടൻ തന്നെ താഴെയിറക്കി അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തിനു പിന്നാലെ കുടുംബത്തിലുണ്ടായ ആഘാതവും മാനസിക ബുദ്ധിമുട്ടുകളുമാണ് ഇപ്പോൾ ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. മംഗളൂരു വെൻലോക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വൈകിട്ട് ബന്ധുക്കൾക്ക് വിട്ടു നൽകി. ദുബായിൽ ഓട്ടോ മൊബൈൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അർജുൻ.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: പൊൻകുന്നത്തും പാലായിലും ഉണ്ടായ വാഹാനാപകാടങ്ങളിൽ 2 പേർക്ക് പരിക്ക്. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കരൂർ സ്വദേശി ഉലഹന്നാൻ ജോസഫിനു (78) പരുക്കേറ്റു.

 

 ഇന്ന് രാവിലെ 10.30യോടെ പാലാ ഭാ​ഗത്തു വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ടു പൊൻകുന്നത്തു വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ റാന്നി സ്വദേശിനി അഞ്ജലി പ്രകാശിനു (35) പരുക്കേറ്റു. രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ 2 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.