TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് ഏപ്രില്‍ 28-ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു ആക്ഷൻ കൗൺസിൽ. 52 ദലിത് സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച 'നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍' ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

 

 നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ആക്ഷൻ കൗൺസിൽ. കേസന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്നും നിലവിൽ ഒളിവിൽ കഴിയുന്ന ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ മാത്രമല്ല ഈ കേസിൽ കുറ്റക്കാരെന്നും കോളേജ് പ്രിൻസിപ്പൽ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് സമിതിയുടെ പ്രധാന ആവശ്യം. നിതിന്‍ രാജിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്ന തരത്തിലുള്ള ദുരൂഹതകള്‍ മരണത്തിലുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. നിതിൻ രാജിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും സമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിരവധി ജാതീയ അധിക്ഷേപ പരാതികൾ നിലവിലുണ്ടായിട്ടും മാനേജ്‌മെന്റ് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. 

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: മുൻ വർഷങ്ങളിൽ വേനൽ മഴയിൽ കോളടിച്ചിരുന്ന കോട്ടയത്തെ ഇത്തവണ വേനൽ മഴ കനിഞ്ഞില്ല. കോട്ടയം ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന വേനൽ മഴയിൽ 79 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

 

 ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ചിലയിടങ്ങളിൽ മഴ ലഭിച്ചെങ്കിലും താപനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. കൊടും ചൂടിൽ വെന്തുരുകുന്ന ജില്ല. 75.8 മില്ലി ലിറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത്‌ ഇതുവരെ 15.9 മില്ലി ലിറ്റർ മഴയാണ്‌ ജില്ലയിൽ ലഭിച്ചത്‌. മാർച്ച് മാസത്തോടെ വേനൽ മഴയിൽ കുറവ് രേഖപ്പെടുത്തുകയായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അധിക മഴ ലഭിച്ചിരുന്നു. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മഴ ലഭിച്ചതിൽ രണ്ടാമതായിരുന്നു കോട്ടയം. ഫെബ്രുവരിയിൽ മാത്രം 65 മില്ലിമീറ്റർ മഴ ലഭിച്ചതായാണ്‌ കാലാവസ്ഥ വകുപ്പിന്റെ കണക്ക്‌. ജനുവരി മുതൽ ഫെബ്രുവരി വരെ ലഭിക്കേണ്ട ശൈത്യകാല മഴയും അധികം ലഭിച്ചു. 140 ശതമാനം അധികമഴയാണ്‌ ലഭിച്ചത്‌. ഫെബ്രുവരി പകുതിയോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദത്തിന്റെ ഫലമായാണ് ശക്തമായ മഴ ലഭിച്ചത്. ഫെബ്രുവരിയിൽ ന്യുനമർദ്ധം രൂപപ്പെടുന്നത് വളരെ അപൂർവ്വമാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അധികൃതർ പറഞ്ഞു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പകൽ പുറത്തിറങ്ങുന്നയാളുകളുടെ എണ്ണവും ഇപ്പോൾ കുറഞ്ഞിരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങളിലും പകൽ സമയം യാത്രക്കാർ ചൂട് കാരണം കുറവാണ്. ജില്ലയിൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് സാധാരണയെക്കാൾ ഉയരാനുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ അൾട്രാ വയലറ്റ് സൂചികയും ഉയർന്നു തന്നെയാണ്. ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലാ,ഈരാറ്റുപേട്ട മേഖലകളിൽ ശതമായ വേനൽ മഴ ലഭിച്ചിരുന്നു. വേനൽ കടുത്തതോടെ ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാറും മീനച്ചിലാറും പലയിടങ്ങളിലും ഇടമുറിഞ്ഞു. ജില്ലയുടെ കിഴക്കൻ മേഖലകളിലും പടിഞ്ഞാറൻ മേഖലകളിലും ജലക്ഷാമം രൂക്ഷമായി തുടരുകയാണ്.