കോട്ടയം: തുച്ഛമായ വിലയിൽ സാധാരണക്കാർക്ക് ഉച്ചക്ക് വയറു നിറയെ ഭക്ഷണം നൽകിയിരുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ ജില്ലയിൽ അടച്ചുപൂട്ടൽ ഭീഷണിയിൽ.



| ⚡Trending | |||
|---|---|---|---|
കോട്ടയം: തുച്ഛമായ വിലയിൽ സാധാരണക്കാർക്ക് ഉച്ചക്ക് വയറു നിറയെ ഭക്ഷണം നൽകിയിരുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ ജില്ലയിൽ അടച്ചുപൂട്ടൽ ഭീഷണിയിൽ.



കോട്ടയം: കാലാവസ്ഥയിലുണ്ടായ മാറ്റവും അന്തരീക്ഷ താപനിലയിൽ പെട്ടെന്നുണ്ടായ വർദ്ധനവും ജില്ലയിൽ ആരോഗ്യ പ്രശനങ്ങൾ സൃഷ്ടിക്കുന്നു. ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ പകർച്ചപ്പനി പിടി മുറുക്കുകയാണ്.


ഇൻഫ്ലുവൻസ/വൈറൽ പനി:
കടുത്ത ശരീരവേദന, കുളിര്, തൊണ്ടവേദന, വിട്ടുമാറാത്ത കടുത്ത ചുമ, കഫക്കെട്ട്, കടുത്ത തളർച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഡെങ്കിപ്പനി:
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കണ്ണിന് പിന്നിലെ വേദന, കടുത്ത തലവേദന, പേശിവേദന, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ എത്തുന്നവരിൽ ഭൂരിഭാഗം പേർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്.
എലിപ്പനി:
മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർക്കാണ് പ്രധാനമായും ബാധിക്കുന്നത്. കാലുകളിലെ പേശികളിൽ (പ്രത്യേകിച്ച് വിജയന പേശികളിൽ) കടുത്ത വേദന, കണ്ണിന് ചുവപ്പുനിറം, ഛർദ്ദി, മനംപുരട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ.
പനി ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടണം. സ്വയംചികിത്സ അരുത്. പനി ബാധിച്ചവർ പൂർണ്ണമായി വിശ്രമിക്കുക, ധാരാളം തിളപ്പിച്ചാറ്റിയ വെള്ളവും ഒപ്പം കഞ്ഞിവെള്ളം, ഇളനീർ തുടങ്ങിയ ദ്രാവകാഹാരങ്ങളും കഴിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാൻ 'ഡ്രൈ ഡേ' കൃത്യമായി പാലിക്കുക.