TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: കൂറുമാറ്റ നിരോധന നിയമ പ്രകാരം യുഡിഎഫ് നല്‍കിയ പരാതിയിൽ പാലായിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍പേഴ്‌സണും നോട്ടീസ്.  22 ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ ഹാജരാവാനാണ് നോട്ടീസില്‍ പറയുന്നത്.

 

 ചെയര്‍പേഴ്‌സണ്‍ മായാ രാഹുലിനും നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കും ആണ് നോട്ടീസ് നല്‍കിയിയിരിക്കുന്നത്. യുഡിഎഫിന്റെ ഭാഗമായിരുന്ന ഇവര്‍ കൂറുമാറിയതോടെയാണ് പാലായില്‍ യുഡിഎഫിന് ഭരണം നഷ്ടമായത്. ജൂലൈ 21 നായിരുന്നു മുന്‍ ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കക്കണ്ടത്തിനെതിരെ അവിശ്വാസം പാസായത്. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.

 

 വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിമതയായി വിജയിച്ച മായാ രാഹുലും എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. ചെയര്‍പേഴ്‌സന്റെ ഏകാധിപത്യ നടപടികള്‍ക്ക് വഴങ്ങാനാകില്ലെന്നായിരുന്നു ഇവരുടെ നിലപാട്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര കൂട്ടായ്മയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. പാലാ നഗരസഭയിലെ ആഭ്യന്തര കലാപത്തില്‍ അന്തിമ തീരുമാനം കെപിസിസിക്ക് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിട്ടിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. മുന്‍പ് പലതവണ ജില്ലാ നേതാക്കള്‍ ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളുടെ ഇടപെടല്‍ തേടിയത്. ഒന്നിന് പുറകെ ഒന്നായി തുടരുന്ന തര്‍ക്കങ്ങള്‍ കാരണം ഭരണം അനായാസമായി മുന്നോട്ട് പോകില്ലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയിരുന്നതാണ്. എംപിയും എംഎല്‍എയും അടക്കമുള്ള സകല നേതാക്കളും ഇടപെട്ടിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നാലെ ഇങ്ങനെയൊരു ഭരണം തുടരണോ എന്ന് ചോദിക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ടായതാണ് പിന്നീട് ഭരണം വീഴാന്‍ കാരണമായത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ഏറ്റുമാനൂർ: സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു പോലീസ്. കോട്ടയം ഏറ്റുമാനൂര്‍ മംഗളം കോളജിലെ ബി-ടെക് വിദ്യാര്‍ഥി അജ്മലിനെതിരെയാണ് കേസെടുത്തത്. നാലാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ് അജ്മൽ.

 

 ഇയാളുടെ ലാപ്‌ടോപില്‍ സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. പ്രൊജക്റ്റ് വര്‍ക്കിന് വേണ്ടി ലാപ്‌ടോപ് എടുത്ത മറ്റൊരു വിദ്യാര്‍ഥിയാണ് ചിത്രങ്ങള്‍ കണ്ടത്. സഹപാഠികളുടെയും സീനിയർ വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ ഇത്തരത്തിൽ മോർഫ് ചെയ്തു സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

 

 ഇന്നലെ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചിത്രങ്ങള്‍ മറ്റാര്‍ക്കും അയച്ചിട്ടില്ലെന്നും ഫോണിലും ലാപ്‌ടോപിലും സൂക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പരിശോധനയില്‍ കണ്ടെത്തി. ലാപ്‌ടോപ് കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഏറ്റുമാനൂർ പോലീസ് അറിയിച്ചു. വിദ്യാർത്ഥികൾ കോളേജ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ഇയാളുടെ ഫോണിലും ലാപ്‌ടോപ്പിലുമായി നിരവധി ചിത്രങ്ങൾ ഉണ്ടായിരുന്നു എന്നാണു വിദ്യാർത്ഥികൾ പറയുന്നത്. സംഭവത്തിൽ 7 വിദ്യാർത്ഥികളാണ് പരാതി നൽകിയിരിക്കുന്നത്.