TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കടുത്തുരുത്തി: കോട്ടയം-എറണാകുളം സംസ്ഥാന പാതയ്ക്ക് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിയതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

 

 കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഐ.ടി.സി ജംഗ്ഷനിൽ അവസാനിക്കുന്ന ബൈപ്പാസ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തീകരിച്ച് ടാറിംഗ് ജോലികൾക്ക് തുടക്കം കുറിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയതായി എംഎൽഎ വ്യക്തമാക്കി. ബി.എം ആൻഡ് ബി.സി ടാറിംഗ് നടപ്പാക്കുന്നതിൻ്റെ മുന്നോടിയായി റോഡ് ബലവത്താക്കാനുള്ള നിർമ്മാണ ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ബിറ്റുമിൻ മെക്കാഡം ടാറിംഗ് ജോലികൾ നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി മാർച്ച് രണ്ടാം വാരത്തിൽ ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗ് ജോലികളും നടപ്പാക്കുന്ന വിധത്തിലാണ് ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ പൂർത്തീകരണ ജോലികൾ ക്രമീകരിച്ചിട്ടുള്ളതെന്ന് മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി. കടുത്തുരുത്തി പിറവം റോഡിൻ്റെ ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗ് ജോലികളും കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിൻ്റെ ടാറിംഗ് ജോലികളും ഒരേസമയം നടപ്പാക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. രണ്ട് സ്ഥലത്തും അന്തിമഘട്ട ജോലികൾ ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിൻ്റെയും കടുത്തുരുത്തി-പിറവം റോഡിൻ്റെയും ടാറിംഗ് ജോലികൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ ഗതാഗതയോഗ്യമാക്കി മാറ്റുന്നതിന് ആവശ്യമായ അടിയന്തര ഇടപെടലുകൾ ഇക്കാര്യങ്ങളിൽ നടത്തിയിട്ടുള്ളതായി മോൻസ് ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ പാലായിൽ ഇടത്-വലത് മുന്നണികളിലെ വാക്പോരും സൈബർ യുദ്ധങ്ങളും കടുക്കുന്നു. നേതാക്കന്മാർക്കിടയിൽ വികസനത്തിന്റെ പേരിലും സ്ഥാനാർഥിത്വത്തിന്റെ പേരിലും വെല്ലുവിളികൾ ആരംഭിച്ചിരിക്കുകയാണ്.

 

 മുന്നണി മാറ്റത്തിന് ജോസ് കെ മാണി ശ്രമിച്ചു എന്നത് വിവാദമാക്കി ഉയർത്തി പിടിച്ച മാണി സി കാപ്പൻ വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. ജോസ് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നത് ബോധ്യമുള്ളത് കൊണ്ട് പറഞ്ഞതാണ്. തെറ്റെങ്കിൽ ജോസ് തെളിയിക്കട്ടെ. ഈശ്വര വിശ്വാസിയായതുകൊണ്ടാണ് കുരിശുപള്ളിക്ക് മുന്നിൽ വന്ന് ഇക്കാര്യം പറയാൻ സാധിക്കുമോ എന്ന് താൻ ജോസ് കെ മാണിയോട് ചോദിച്ചത് എന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ ആദ്യം നിഷ മത്സരിക്കും എന്നാണ് പറഞ്ഞത്, ഇപ്പോൾ റോഷി പറയുന്നു ജോസ് മത്സരിക്കുമെന്ന്.  ‘തൻ്റേടം ഉണ്ടേൽ ജോസ് കെ മാണി പാലായിൽ മത്സരിക്കണം'. ആര് മത്സരിച്ചാലും തനിക്ക് കുഴപ്പം ഇല്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. എല്ലാം കണ്ടും കേട്ടുമിരിക്കുന്ന പാലായിലെ ജനം തെരഞ്ഞെടുപ്പിൽ വിലയിരുത്തുമെന്നും പാലായിൽ ഏഴ് വർഷത്തിനിടെ കൊണ്ടുവന്ന വികസനത്തിന്റെ ഫ്ലക്സ് ബോർഡുകൾ വെക്കും. മാണി സാറിന്റെ കാലത്തും തന്റെ കാലത്തും നടന്ന വികസനങ്ങൾ എന്തൊക്കെ ജനങ്ങൾ വിലയിരുത്തട്ടെയെന്ന് മാണി സി കാപ്പൻ പറഞ്ഞു. തിളച്ച എണ്ണയിൽ കൈ മുക്കാൻ പറഞ്ഞത് താനല്ല അത്. അങ്ങനെ താല്പര്യമുണ്ടെങ്കിൽ ജനങ്ങൾക്ക് മുന്നിൽ വെച്ച് തിളച്ച എണ്ണയിൽ കൈ മുക്കട്ടെയെന്ന് മാണി സി കാപ്പൻ പറഞ്ഞു.