TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കാലിഫോർണിയയിലെ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതകത്തിൽ ഈരാറ്റുപേട്ട സ്വദേശിനി അനില കുറ്റം സമ്മതിച്ചതായി സൂചന. മിൽപീറ്റസ് പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല എന്നാണു പോലീസ് പക്ഷത്തു നിന്നും ലഭ്യമാകുന്ന വിവരങ്ങൾ.

 

 തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), കോട്ടയം സ്വദേശിനി പള്ളത്തറ വീട്ടിൽ ജേക്കബ്ബിന്റെ ഭാര്യ ആൻ മേരി (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സ്വദേശിനിയുമായ അനില (32)യെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ തൃശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആണ് അനിലയെ മനഃപൂർവമായ നരഹത്യ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

 കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ നാളെ പൂർത്തിയാകും. ഫൊറൻസിക് പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകില്ല. നാളെ പോസ്റ്റ്മോർട്ടം പൂർത്തിയായാലും എംബാം അടക്കമുള്ള തുടർനടപടികൾക്ക് രണ്ടു ദിവസം കൂടി സമയമെടുക്കും. മൃതദേഹങ്ങൾ ഉടനെ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അഞ്ജനയെ ഇടിച്ചു തെറിപ്പിച്ചശേഷം കാറുമായി അനില കടന്നുകളഞ്ഞു. നീല നിറത്തിലുള്ള എസ്‍യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നതു ദൃക്സാക്ഷികൾ കണ്ടിരുന്നു. കാർ ഓടിച്ചത് ഒരു സ്ത്രീയാണെന്നും മ‍ിൽപീറ്റസ് പൊലീസിനെ അറിയിച്ചു. ആനിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കത്തി കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനിലയെ കസ്റ്റഡിയിലെടുത്തത്. ഐടി മേഖലയിലാണ്‌ ആനിനും ഭർത്താവ് ജേക്കബ്ബിനും ജോലി. രണ്ടാഴ്ചമുമ്പാണ് വർക്ക് പെർമിറ്റ് ലഭിച്ചത്‌. ആനും ജേക്കബും എട്ട് വർഷമായി കാലിഫോർണിയയിലാണ്. ആൻഡ്രീന (10), അലീസ (5) എന്നിവരാണ് മക്കൾ. അഞ്ജനയെ അനില താഴേയ്‌ക്ക്‌ വിളിച്ചുവരുത്തി കാറിടിപ്പിക്കുകയായിരുന്നു. ആറു വർഷമായി അഞ്ജനയും കുടുംബവും കാലിഫോർണിയയിൽ താമസിക്കുന്നു. 2023 ലാണ്‌ അവസാനമായി നാട്ടിൽ വന്നത്. തൃശൂർ പീച്ചിയ്‌ക്കടുത്ത്‌ വിലങ്ങന്നൂർ സ്വദേശി വീജിഷാണ് അഞ്ജനയുടെ ഭർത്താവ്. മകൾ വാമിക (ആറ്‌). അനില ബേബി നിലവിൽ സാന്റ ക്ലാര കൗണ്ടി മെയിൻ ജയിലിലാണ്. 9ന് കോടതിയിൽ ഹാജരാക്കും.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


മണർകാട്: "പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ" എന്ന പ്രാർത്ഥനാ മന്ത്രം ഉരുവിട്ട് ആയിരക്കണക്കിന് വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി ചരിത്രപ്രസിദ്ധമായ മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റി.

 

 എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ ആരംഭിച്ചു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനധിപനുമായ ഡോ.മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പ്രാർത്ഥിച്ച് ആശിർവദിച്ച് കൊടിമരം ഉയർത്തി.

 

 എട്ടുനോമ്പ് പെരുന്നാളിൽ എത്തിച്ചേരുന്ന ലക്ഷോപലക്ഷം ഭക്തജനങ്ങൾക്കായി പള്ളി കാര്യത്തിൽ നിന്നും ക്രമീകരിച്ചിരിക്കുന്ന അനുഗ്രഹത്തിൻ്റെ നേർച്ച കഞ്ഞി വിതരണത്തിൻ്റെ ആശിർവാദം മെത്രാപ്പോലീത്ത നിർവഹിച്ചു. എട്ടുനോമ്പ് പെരുന്നാൾ ഒന്നാം ദിവസമായ ഇന്ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വത്വം വഹിച്ചു. എട്ടുനോമ്പ് പെരുന്നാൾ ഒന്നാം ദിനമായ ഇന്ന് കരോട്ടെ പള്ളിയിൽ വിശുദ്ധ കുർബ്ബാനക്ക് തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വത്വം വഹിച്ചു.