TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.

കോട്ടയം: കണിക്കൊന്ന പൂക്കളും വിഭവങ്ങളുമായി തിരക്കിലമർന്നു കോട്ടയത്തെ വിപണികൾ. ഇത്തവണത്തെ വിഷു പൊടിപൊടിച്ചാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നഗരവും. ബുധനാഴ്ചയാണ് വിഷു. വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി. വിഷു വിഭവങ്ങൾക്കായി പച്ചക്കറി കടകളിലും വിഷുക്കോടികൾക്കായി വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

 

 വിഷുവിനോടനുബന്ധിച്ചു വൻകിട വ്യാപാര കേന്ദ്രങ്ങൾക്കൊപ്പം ചെറുകിട വ്യാപാരികളും നിരവധി ഓഫറുകൾ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. പടക്ക വിപണിയും സജീവമായി കഴിഞ്ഞു. വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ഇത്തവണ വിഷു ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ഉയർന്ന ചൂടിനേയും അവഗണിച്ചാണ് വിഷു വിഭവങ്ങൾക്കായി എല്ലാവരും വ്യാപാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. ചൂട് കൂടുന്നതിനാൽ കൂടുതലാളുകളും രാവിലെ തന്നെ വിവിധ സാധനങ്ങൾ വാങ്ങുന്നതിനായി വിപണിയിൽ എത്തിത്തുടങ്ങിയിരുന്നു.

 

 നാടും നഗരവും ഉത്സവാഘോഷത്തിന്റെ മേളത്തിരക്കിലാണ്. വസ്ത്ര വ്യാപാര കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുക്കോടിയെടുക്കാനും മറ്റുള്ളവർക്കായി വിഷുക്കൈനീട്ടത്തിനൊപ്പം സമ്മാനമായി നൽകാനായി വസ്ത്രങ്ങൾ വാങ്ങാനായി നിരവധിപ്പേരാണ് എത്തുന്നത്. വിഷുക്കണി വിഭവങ്ങളുമായി ഇന്ന് മുതൽ വിപണി കൂടുതൽ സജീവമായി. മേടപ്പുലരിയിൽ വിഷുവിനെ വരവേൽക്കാനൊരുങ്ങി പൂത്തുലഞ്ഞു നിൽക്കുകയാണ് കണിക്കൊന്ന. ജില്ലയുടെ വിവിധ മേഖലകളിൽ മഞ്ഞയിൽ കുളിച്ചു കണിക്കൊന്നകൾ പൂവിട്ടു നിൽക്കുന്നത് നയനാന്ദകരമായ കാഴ്ച്ചയാണ്. പാതയോരങ്ങളിലെ കണിക്കൊന്നകൾ പൂവിട്ടു നിൽക്കുന്ന കാഴ്ച്ചകൾ എന്നും വ്യത്യസ്തതകൾ സമ്മാനിക്കുന്നു. ഇത്തവണ കണിക്കൊന്നപ്പൂക്കൾ കുറവാണ്. കാരണം നേരത്തെ പൂവിടും കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ കൂടുതൽ പൂക്കളും കൊഴിഞ്ഞു പോകുകയും ചെയ്തിരുന്നു. അതേസമയം കണിയൊരുക്കാൻ ഒറിജിനലിനെ വെല്ലുന്ന പ്ലാസ്റ്റിക്ക്-തുണി നിർമ്മിത കണിക്കൊന്നപ്പൂക്കളും വിപണിയിൽ ലഭ്യമാണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: പുതുതായി ഉത്‌ഘാടനം ചെയ്ത കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്കിൽ വെള്ളം ലഭ്യമാകാഞ്ഞതിനെ തുടർന്ന് ഇന്ന് ശസ്ത്രക്രിയകൾ മുടങ്ങി. ഇന്ന് രാവിലെ 7 മണിയോടെ ശസ്ത്രക്രിയകൾക്കായി രോഗബാധിതരെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയെങ്കിലും ഉച്ചയോടെ പുറത്തിറക്കുകയായിരുന്നു. വെള്ളം ലഭ്യമല്ലാത്തതിനാൽ ശസ്ത്രക്രിയ നടക്കില്ല എന്നാണു അധികൃതർ അറിയിച്ചത്.

 

 മോട്ടോർ തകരാറിലായതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ കാരണം എന്നാണു ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ശസ്ത്രക്രിയയ്ക്കായി തലേദിവസം രാത്രി 10 മണി മുതൽ ഭക്ഷണം കഴിക്കാതെയിരുന്ന രോഗികൾ രാവിലെ 7 മണിക്ക് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയെങ്കിലും ഉച്ചയോടെ തിരിച്ചിറക്കിയതോടെ വലിയ ദുരിതത്തിലായി. ഇത്രയും നീണ്ട സമയം ഭക്ഷണം കഴിക്കാഞ്ഞതിനെ തുടർന്ന് രോഗികൾ തളർന്നിരുന്നു.

 

 നിരവധി രോഗബാധിതരുടെ ബന്ധുക്കളാണ് പ്രതിഷേധം അറിയിച്ചത്. ഇന്നലെ മുതൽ വെള്ളത്തിനു പ്രശ്‌നം ഉണ്ടായിരുന്നു. ഇത് മുൻകൂട്ടി അറിയിച്ചില്ല എന്നും ചോദിച്ചപ്പോൾ വെള്ളം വരും എന്നാണു പറഞ്ഞുകൊണ്ടിരുന്നത് എന്നും രോഗികൾക്കൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. വാർഡുകളിലും വെള്ളമില്ലാത്തതിനാൽ രോഗികളും കൂട്ടിരിപ്പുകാരും പുറത്തുള്ള പെയ്ഡ് ശുചിമുറികളെയാണ് ആശ്രയിക്കുന്നത്. ഇന്ന് നടക്കാത്ത ശസ്ത്രക്രിയകൾ എന്ന് നടത്തുമെന്നും ഇതുവരെ അറിയിച്ചിട്ടില്ല എന്നും ബന്ധുക്കൾ പറഞ്ഞു. മുപ്പതോളം ശസ്ത്രക്രിയകൾ ഇന്ന് മുടങ്ങിയതായാണ് ലഭ്യമാകുന്ന വിവരം. മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര അനാസ്ഥയാണ് ഉണ്ടായതെന്ന് രോഗബാധിതരുടെ ബന്ധുക്കൾ പറഞ്ഞു.