TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ടു മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും. കോട്ടയം സ്വദേശിയായ ചാമംപതാൽ പുതുപ്പറമ്പിൽ അതുൽ രാജ് (22), ചങ്ങനാശ്ശേരി ഐ.ഇ നഗർ പ്ലാമൂട്ടിൽ ബിയോണ്‍ ബിജു (22),  തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി.ബി. (22) എന്നിവരാണ് മുങ്ങി മരിച്ചത്.

 

 മൂവരും കോതമംഗലം ബസേലിയോസ് ഡന്റല്‍ കോളജിലെ വിദ്യാര്‍ഥികളായിരുന്നു. കോതമംഗലം വടാട്ടുപാറയില്‍ പലവന്‍പടി പുഴയില്‍ സഹപാഠികൾക്കൊപ്പം കുളിക്കാനിറങ്ങിയതിനിടെ മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നു. 9 പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇവർ ഒഴുക്കിൽപ്പെട്ടതു കണ്ടു സഹപാഠികൾ ഒച്ചവെച്ചതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിച്ചലിലാണ് മൂവരെയും കണ്ടെത്തിയത്. വിദ്യാർഥികളെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മൂവരുടെയും മരണത്തിൽ സങ്കടമടക്കാനാകാതെ വിതുമ്പുകയാണ് സഹപാഠികൾ. വാടക വീട്ടിൽ നിന്നും സ്വന്തം വീടെന്ന സ്വപ്നം സഫലമാക്കാൻ സാധിക്കാതെയാണ് അതുൽ യാത്രയാകുന്നത്. അനിയന്മാരെ പഠിപ്പിക്കണം, അമ്മയെ നന്നായി നോക്കണം എന്നിങ്ങനെയുള്ള സ്വപ്നങ്ങളെല്ലാം ബാക്കിയാക്കിയാണ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും തീരാനോവായി അതുലിന്റെ ഈ വിയോഗം. വീട് നിർമ്മിക്കുന്നതിനായി ഇവർ സ്ഥലം വാങ്ങിയിരുന്നു. സഹോദരങ്ങളായ അബിൻ പോളിടെക്നികിനും, അജയ് ഹൈസ്കൂളിലുമാണ് പഠിക്കുന്നത്. വീട്ടുജോലികൾ ചെയ്താണ് അമ്മ ശാലിനി മൂവരെയും വളർത്തിയിരുന്നത്. ബിയോണിന്റെ മാതാപിതാക്കളും സഹോദരങ്ങളും യു കെ യിലാണ്. പഠനത്തിനായി ബിയോൺ വല്യമ്മയ്‌ക്കൊപ്പം നാട്ടിലായിരുന്നു. അവധി ദിവസങ്ങളിലും ആഴ്ച അവസാനങ്ങളിലും ബിയോൺ എപ്പോഴും വല്യമ്മ റോസമ്മയ്ക്ക് അരികിൽ എത്തിയിരുന്നു. ഡിയോണയും ഫിയോണയും ആണ് സഹോദരങ്ങൾ. നാല് മാസം മുൻപാണ് മാതാപിതാക്കളും സഹോദരങ്ങളും നാട്ടിലെത്തി മടങ്ങിയത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയത്ത് അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസത്തോളം. കോട്ടയം കഞ്ഞിക്കുഴി മാങ്ങാനത്ത് ആനത്താനം താമരശ്ശേരി സ്വദേശിനിയും സർവ്വേ ഡിപ്പാർട്ട്മെന്റ് റിട്ട. ഉദ്യോഗസ്ഥയുമായ ഭാനുമതി (70) ആണ് മരിച്ചത്.

 

 കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഭാനുമതിയുടെ വീട്ടിൽ നിന്നും കടുത്ത ദുർഗന്ധം വമിക്കുകയും ഈച്ചകൾ ശല്യം ചെയ്യുകയും ചെയ്തിരുന്നു. സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ ഭാനുമതിയെ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മകൻ പ്രവീൺ (40) ഈ ദിവസങ്ങളിലത്രയും അമ്മയ്ക്ക് കാവലായി വീട്ടിലുണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള പ്രവീണിനോട് അമ്മയെക്കുറിച്ച് തിരക്കിയപ്പോഴെല്ലാം അമ്മയ്ക്ക് സുഖമില്ലാതെ കിടക്കുകയാണ് എന്ന മറുപടിയാണ് അയൽവാസികൾക്ക് ലഭിച്ചിരുന്നത്. അമ്മ മരിച്ച വിവരം മകൻ തിരിച്ചറിഞ്ഞിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഭാനുമതിയുടെ ഭർത്താവ് മരിച്ചിരുന്നു. തുടർന്ന് അമ്മയും മകനും മാത്രമായിരുന്നു ആ വീട്ടിൽ താമസം. ഭാനുമതിയുടെ പെൻഷൻ തുക കൊണ്ടായിരുന്നു ഇരുവരും ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. അയൽവാസികളോടോ ബന്ധുക്കളോടോ ഇവർ അധികം സഹകരിച്ചിരുന്നില്ല. ഈ ഒറ്റപ്പെടലാണ് മരണം പുറംലോകമറിയാൻ വൈകാൻ കാരണമായത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വീട്ടിൽ നിന്നും മാറാൻ തയ്യാറാകാതിരുന്ന പ്രവീണിനെ നിർബന്ധപൂർവ്വം മാറ്റിയ ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. അമ്മയുടെ അസുഖം പ്രവീണിനെ മാനസികമായി ഏറെ തളർത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.