TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം അവസാനിക്കാതെ തുടരുന്നു. സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ കട്ടായം നിലപാട് എടുത്തിരിക്കുകയാണ്. ഈ നിലപാട് ഔദ്യോഗികമായി തന്നെ കോൺഗ്രസ്സ് കൗൺസിലർമാർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ജില്ലാ-സംസ്ഥാന നേതൃത്വത്തിന്റെ സമവായ ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല.

 

 തർക്കം കൂടുതൽ രൂക്ഷമാകുന്നതോടെ പ്രശ്നപരിഹാരത്തിനായി യുഡിഎഫിന്റെ നേതൃത്വത്തിൽ സമവായ ചർച്ചകൾ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ സ്വതന്ത്ര മുന്നണിയുമായി സഹകരിച്ച് മുന്നോട്ടുപോകാനാകില്ലെന്നും സ്വന്ത്ര മുന്നണിയിലുള്ള വിശ്വാസം നഷ്ടമായതായും കോൺഗ്രസ്സ് കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞു. ചെയർപേഴ്‌സണിലും സ്വതന്ത്ര കൂട്ടായ്മയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കോൺഗ്രസ്സ് കൗൺസിലർമാർ നേതൃത്വത്തിന് കത്തെഴുതിയിരുന്നു. വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയാണ് കത്തിൽ ഒപ്പിട്ടത്. പാലാ നഗരസഭയിൽ ഭരപക്ഷത്തിനകത്ത് അകൽച്ചയും പരസ്യപ്പോരും രൂക്ഷമായിരിക്കുകയാണ്. ഭരണസമിതിയിലെ അംഗങ്ങൾക്കിടയിലുള്ള ഭിന്നതയിൽ നഗരസഭയിൽ വർഷങ്ങൾക്ക് ശേഷം ലഭിച്ച അധികാരം നഷ്ടമാകുമോ എന്ന ആശങ്കയിൽ ആണ് യുഡിഎഫ് നേതൃത്വം. തർക്കം രൂക്ഷമായതോടെ അധികാരത്തിലെത്തി കേവലം ആറുമാസം പിന്നിടുമ്പോള്‍ തന്നെ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം യുഡിഎഫ് ഭരണം നഷ്ടമായാൽ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നാലും ഭരണം പിടിക്കില്ലെന്ന് കേരള കോൺഗ്രസ് (എം) നേതൃത്വം അറിയിച്ചു. 26 അംഗങ്ങളുള്ള നഗരസഭാ കൗണ്‍സിലില്‍ യുഡിഎഫിന് ആകെ 10 അംഗങ്ങളാണുള്ളത്. ഇതില്‍ ആറുപേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരും, മൂന്നുപേര്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നുള്ളവരും, ഒരാള്‍ മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയുമാണ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയുടെയും ഒരു കോണ്‍ഗ്രസ് വിമത അംഗത്തിന്റെയും പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭയില്‍ അധികാരം പിടിച്ചത്. യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വര്‍ഷത്തേക്ക് ദിയ പുളിക്കക്കണ്ടത്തിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കാനും, കോണ്‍ഗ്രസ് വിമതയായ മായാ രാഹുലിനെ ആറുമാസത്തേക്ക് വൈസ് ചെയര്‍പേഴ്‌സണാക്കാനും തീരുമാനിച്ചിരുന്നു. ധാരണ പ്രകാരം മായാ രാഹുലിന്റെ ആറുമാസ കാലാവധി ജൂണ്‍ 26ന് അവസാനിക്കും. തുടര്‍ന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ബിനു പുലിക്കക്കണ്ടത്തിന് കൈമാറണമെന്നാണ് നേരത്തെയുള്ള തീരുമാനം. എന്നാല്‍ പിതാവും മകളും ഒരേസമയം ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന സാഹചര്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായതെന്നാണ് സൂചന. കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണു യുഡിഎഫ് ഭരണസമിതിയിലെ ഭിന്നതയ്ക്ക് തുടക്കം കുറിച്ചത്. ദിവസങ്ങൾക്ക് മുൻപ് നഗരസഭയിലെ യുഡിഎഫ് യോഗത്തിൽ വച്ച് തന്നെ ബിനു പുളിക്കകണ്ടം കയ്യേറ്റം ചെയ്തുവെന്ന് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾക്ക് പിന്നാലെ വാച്ചും ചേംബറിലിരുന്ന ഫയലും ഭരണപക്ഷ കൗൺസിലർ ബിജു മാത്യൂസ് മോഷ്ടിച്ചതായി ആരോപിച്ചു ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടവും പോലീസിൽ പരാതി നൽകി. കയ്യേറ്റവും മോഷണവുമായി ആരോപണ പ്രത്യാരോപണങ്ങളിൽ നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ഡി. മാവൂതു, സര്‍വകലാശാല ചാന്‍സലര്‍ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ സന്ദശിച്ചു. വൈസ് ചാന്‍സലറായി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.

 

 സര്‍വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിലവാരം കൂടുതല്‍ ശക്തിപ്പെടുത്താനും ഉന്നത നിലവാരം ഉയര്‍ത്തിപ്പിടിക്കാനും ലോക്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചാന്‍സലര്‍ നിര്‍ദ്ദേശം നല്‍കി. സര്‍വകലാശാലയുടെ ഭാവി വികസനത്തിനായുള്ള തന്‍റെ കാഴ്ചപ്പാടുകളും മുന്‍ഗണനകളും പ്രൊഫ. മാവൂതു ചാന്‍സലറുമായി പങ്കുവെച്ചു. സര്‍വകലാശാലയുടെ നിലവിലെ നേട്ടങ്ങളും വ്യവസ്ഥിതികളും നിലനിര്‍ത്തുന്നതിനും അവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ചാന്‍സലര്‍ക്ക് ഉറപ്പുനല്‍കി. സര്‍വ്വകലാശാലയുടെ പ്രധാന കാമ്പസില്‍ പുതിയ സ്കൂളുകള്‍, ഡിപ്പാര്‍ട്ട്മെന്‍റുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിച്ച് വിദ്യാര്‍ത്ഥികളുടെ പ്രവേശന അനുപാതം വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത വൈസ് ചാന്‍സലര്‍ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി. ഭാരതീയ വിജ്ഞാന സമ്പ്രദായത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പഠനത്തിനും ഗവേഷണത്തിനുമായി ഊര്‍ജ്ജസ്വലമായ ഒരു അന്തരീക്ഷം കാമ്പസില്‍ സൃഷ്ടിക്കുമെന്നും ഇതിനായുള്ള പദ്ധതികള്‍ക്ക് ചാന്‍സലറുടെ പിന്തുണ വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.