കോട്ടയം: കോട്ടയം ജില്ലയിൽ കാലവർഷത്തിൽ ലഭിക്കേണ്ട മഴയെക്കാൾ മൂന്ന് ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകർ. അതേസമയം ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴ ലഭിച്ചിട്ടും ജില്ലയുടെ വിവിധയിടങ്ങളിൽ പ്രളയത്താൽ മുങ്ങിയത് അതിതീവ്ര മഴ പെയ്യുന്ന ലഘുമേഘവിസ്ഫോടനം മൂലമെന്ന് കണ്ടെത്തൽ.

ഒരു സ്ഥലത്ത് മാത്രം പെയ്യുന്ന അതിതീവ്ര മഴ ലഘുമേഘവിസ്ഫോടനം സൃഷ്ടിക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ അതും അളവിൽ കൂടുതൽ ശക്തമായി പെയ്തതാണ് തീക്കോയിൽ ഉരുൾപൊട്ടലിലിനും മണ്ണിടിച്ചിലിനും കാരണമായത്. ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരമാണ് മഴയിൽ 3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നത്. ഈ മാസം ഒന്ന് മുതൽ എട്ട് വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 192 ശതമാനം അധികമഴയും പെയ്തു. ഇത്തരത്തിലുണ്ടായ മിന്നൽ പ്രളയമാണ് ഈരാറ്റുപേട്ട,പാലാ,എരുമേലി,മണിമല മേഖലകളിലും കോട്ടയം ജില്ലയുടെ താഴ്ന്ന മേഖലകളിലും പടിഞ്ഞാറൻ മേഖലകളിലും പ്രളയം സൃഷ്ടിച്ചത്.

.png)