TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.



പാലാ: മഴക്കാലം രൂക്ഷമായി തുടരുന്ന സഹചര്യത്തിൽ ആരോഗ്യവും മുൻകരുതലും ഒരുപോലെ പ്രധാനമാണ്. വെള്ളക്കെട്ടിൽ ഇറങ്ങുന്നവർ എലിപ്പനി ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് മാർ സ്ലീവാ മെഡിസിറ്റി അരുവിത്തുറ മെഡിക്കൽ സെന്ററിലെ ഫാമിലി മെഡിസിൻ ആൻഡ് ഹോംകെയർ കൺസൾട്ടന്റ് ഡോ. സംഗീത.എസ്.

 

 ശക്തമായ മഴയെ തുടർന്നു പല പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെളിവെള്ളവും രൂപപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം എലിപ്പനി ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളും വർധിക്കാനുള്ള സാധ്യത ഏറെയാണ്. എലി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ മൂത്രത്തിലൂടെ പകരുന്ന ബാക്ടീരിയ മലിനജലത്തിലും ചെളിയിലും കലരുകയും അവയുമായി മനുഷ്യൻ സമ്പർക്കത്തിൽ വരുമ്പോഴാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. പ്രത്യേകിച്ച് പ്രളയജലത്തിലോ വെള്ളക്കെട്ടിലോ ഇറങ്ങുന്നവർക്കാണ് കൂടുതൽ അപകടസാധ്യത.മഴക്കാലത്ത് ചെറിയ അശ്രദ്ധ പോലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. വെള്ളക്കെട്ടിൽ ഇറങ്ങിയതിന് ശേഷം പനിയോ ശരീരവേദനയോ ഉണ്ടായാൽ അത് സാധാരണ വൈറൽ പനിയാണെന്ന് കരുതി അവഗണിക്കരുത്.

എങ്ങനെ രോഗം പകരുന്നു?

.മലിനമായ വെള്ളക്കെട്ടിലോ ചെളിയിലോ നടക്കുകയോ ജോലി ചെയ്യുകയോ ചെയ്യുമ്പോൾ.

.കാലിലോ കൈയിലോ ഉള്ള ചെറിയ മുറിവുകളിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുമ്പോൾ.

.മലിനജലം കണ്ണിലോ മൂക്കിലോ വായിലോ എത്തുമ്പോൾ.

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് ?

വെള്ളക്കെട്ടിൽ ഇറങ്ങിയതിന് ശേഷം ഏതാനും ദിവസങ്ങൾ മുതൽ താഴെപ്പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.

പനി

കടുത്ത തലവേദന, ശരീരവേദന, പ്രത്യേകിച്ച് കാലിലെ പേശിവേദന, കണ്ണ് ചുവക്കുക, ഛർദ്ദി അല്ലെങ്കിൽ വയറിളക്കം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസതടസ്സം, രക്തസ്രാവം. 

നേരത്തെ രോഗനിർണയവും ചികിത്സയും ലഭിച്ചാൽ രോഗം ഭേദമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പാലിക്കേണ്ട മുൻകരുതലുകൾ

. അനാവശ്യമായി വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കുക.

. ശുചീകരണത്തിനു ഉൾപ്പെടെ ഇറങ്ങുന്നവർ കാലിൽ ബൂട്ട്, കയ്യുറ തുടങ്ങിയ സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക.

. വെള്ളത്തിൽ നിന്ന് വന്ന ഉടൻ കൈകാലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

. ശരീരത്തിലെ മുറിവുകൾ വാട്ടർപ്രൂഫ് പ്ലാസ്റ്റർ ഉപയോഗിച്ച് മൂടുക.

. കുട്ടികളെ വെള്ളക്കെട്ടിൽ കളിക്കാനോ കുളിക്കാനോ അനുവദിക്കരുത്.

. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുക.

. ഡോക്ടറുടെ നിർദേശപ്രകാരമേ പ്രതിരോധ മരുന്നുകൾ കഴിക്കാവൂ.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ സാംസങ്ങ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാ, ഫോള്‍ഡ് 8 ഫോണുകളുടെ വില്‍പ്പന ആരംഭിച്ചു. ഓക്‌സിജന്‍ ബ്രാന്‍ഡ് അംബാസിഡറും നടിയുമായ മമിത ബൈജു ആദ്യവില്‍പ്പന നടത്തി. ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഓക്‌സിജന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ.തോമസ്, ഓക്‌സിജന്‍ ഫിനാന്‍സ് വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഓക്‌സിജന്‍ മൊബൈല്‍ ഡിവിഷന്‍ ഹെഡ് സി.ആര്‍. ഗീവര്‍ഗീസ്, ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെ.അമല്‍ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ ഡിസൈനും ശക്തമായ ഹാര്‍ഡ്വെയറും എഐ സവിശേഷതകളുമാണ് സാംസങ്ങ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാ, ഫോള്‍ഡ് 8 ഫോണുകളുടെ പ്രധാന ആകര്‍ഷണം.ഫോള്‍ഡ് എട്ടില്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസര്‍, 4800 mAh ബാറ്ററി, 3,000 നിറ്റ്‌സ് ബ്രൈറ്റ്നസ്സുള്ള ഡിസ്പ്ലേ, ഫ്‌ലെക്‌സ് ടൈറ്റാനിയം ടെക്‌നോളജി, ഇരട്ട 50 എംപി ക്യാമറകള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. 8 ഇഞ്ച് പ്രധാന ഡിസ്പ്ലേയുമായി എത്തുന്ന ഗാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രായില്‍ 200 എംപി പ്രധാന ക്യാമറ, 50 എംപി അള്‍ട്രാ വൈഡ് ക്യാമറ, 8K വീഡിയോ റെക്കോഡിങ്, 5,000 mAh ബാറ്ററി, 45W ഫാസ്റ്റ് ചാര്‍ജിങ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. വെറും 180 ഗ്രാം മാത്രം ഭാരമുള്ള ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 8-ല്‍ 50 എംപി ക്യാമറയും ഫ്‌ലെക്‌സ് വിന്‍ഡോ സൗകര്യവുമുണ്ട്. വ്യക്തിഗത നിര്‍ദേശങ്ങള്‍ നല്‍കുന്ന ഗാലക്‌സി എഐ, നൗ ബ്രീഫ്, ജെമിനി ഇന്റലിജന്റ്‌സ്് തുടങ്ങിയ എഐ ഫീച്ചറുകളും, വണ്‍ യു.ഐ 9, സാംസങ് നോക്‌സ് വോള്‍ട്ട് സുരക്ഷാ സംവിധാനങ്ങളുമുണ്ട്. എല്ലാ മോഡലുകള്‍ക്കും 30 മാസത്തെ സീറോ ഡൗണ്‍ പേയ്മെന്റോടെയുള്ള നോ-കോസ്റ്റ് ഇഎംഐ സൗകര്യം ലഭ്യമാണ്. പ്രീ ബുക്കിംഗ്് ഓഫര്‍ ഓഗസ്റ്റ് ആറ് വരെ ലഭ്യമാണ്. ഫോണ്‍: 9020100100.