TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയത്ത് കല്യാണദിവസം ഭക്ഷണമെത്തിക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കാറ്ററിംഗ് ഉടമ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹന്റെ അറസ്റ്റാണ് കോട്ടയം ഈസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കോട്ടയം കഞ്ഞിക്കുഴിയിലെ കുടുംബം നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ്‌ പൊലീസിന്റെ നടപടി.

കോട്ടയത്തും എറണാകുളത്തുമായി മൂന്ന് കേസുകളാണ് വിഷ്ണുനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോട്ടയം കഞ്ഞിക്കുഴിയിലും മുണ്ടക്കയം ചോറ്റിയിലും കഴിഞ്ഞ ദിവസം നടന്ന രണ്ട് കല്ല്യാണങ്ങൾക്കാണ് ഭക്ഷണമെത്തിക്കാതെ മുൻ‌കൂർ പണം വാങ്ങി തട്ടിപ്പ് നടത്തിയത്. ഓൺലൈൻ വഴിയാണ് രണ്ട് വീട്ടുകാരും ഉദയം കാറ്ററിങ്ങ് സർവീസിനെ പറ്റി അറിയുന്നതും കാറ്ററിങ്ങ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപ നൽകുന്നതും.

ഭക്ഷണത്തിനു ഓർഡർ നൽകിയ ദിവസം കല്യാണ ചടങ്ങുകൾ കഴിഞ്ഞിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം എത്തിച്ചാണ് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് കൊടുത്തത്. പെരുമ്പാവൂർ സ്വദേശികളിൽ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപയാണ് കാറ്ററിംഗ് ഉടമ വിഷ്ണു തട്ടിയത്. കഞ്ഞിക്കുഴിയിലെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസും ചോറ്റിയിലെ പരാതിയിൽ മുണ്ടക്കയം പൊലീസുമാണ് അന്വേഷിക്കുന്നത്.

മൂന്നു കുടുംബങ്ങളിൽ നിന്നായി ലക്ഷണക്കണക്കിനു രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് അറസ്റ്റ്. മുണ്ടക്കയം പനക്കച്ചിറ സ്വദേശിയായ വധുവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോറ്റി ക്ഷേത്രത്തിൽ നടത്തിയ വിവാഹത്തിൽ 400 ആളുകൾക്കുള്ള സദ്യയ്ക്ക് 1.4 ലക്ഷം രൂപ വിഷ്ണു മുൻകൂർ വാങ്ങിയത്. കഞ്ഞിക്കുഴി സ്വദേശിയായ യുവതിയുടെ വിവാഹത്തിന് 250 ആളുകൾ പങ്കെടുക്കുന്ന ചടങ്ങിൽ ഭക്ഷണം സ്റ്റേജ് ഉൾപ്പടെ ഒരു ലക്ഷം രൂപയാണ് മുൻകൂറായി വാങ്ങിയത്. എറണാകുളം സ്വദേശി മകന്റെ വിവാഹത്തിനും മധുരംവയ്പ് ചടങ്ങിനും ഭക്ഷണവും സ്റ്റേജ് അലങ്കാരവും വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപയാണ് വിഷ്ണു വാങ്ങിയത്. സംഭവത്തിൽ വിഷ്ണുവിനെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതോടെ കൂടുതൽ പേരാണ് വിഷ്ണുവിനെതിരെ പരാതിയുമായി എത്തുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ് മാന്‍ ആരോഗ്യ മന്ദിർ മെയിൻ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നാണ് സർക്കാർ നിലപാട്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി അടുത്താഴ്ച ചർച്ച നടത്തും. സാധ്യമായ നിയമനങ്ങൾ നടത്താനാണ് ശ്രമിക്കുന്നത്. റോബോട്ടിക് ചികിത്സ അടക്കമുള്ളവ സർക്കാർ ആശുപത്രികളിൽ കൊണ്ടുവരും. കോഴിക്കോട് മെഡിക്കൽ കോളജിൽ പരീക്ഷണാടിസ്ഥാനത്തിൽ വെര്‍ച്വല്‍ ഓട്ടോപ്സിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ഹെൽത്ത് ഗ്രാൻ്റിൽ ഉൾപ്പെടുത്തി 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചുള്ള മെയിൻ സെന്‍ററായ ആയുഷ് മാന്‍ ആരോഗ്യ മന്ദിർ നിർമ്മിച്ചിരിക്കുന്നത്.  പ്രാഥമിക ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും ആരോഗ്യപരിപാലന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ കേന്ദ്രം സഹായകരമാകും.

ഒപി സേവനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, നവജാത ശിശു ആരോഗ്യ സംരക്ഷണം, ഗർഭധാരണവുമായി ബന്ധപ്പെട്ട ചികിത്സ,സൗജന്യ മരുന്ന്, സൗജന്യ ലാബ് ഡയഗ്നോസ്റ്റിക്, കുടുംബാസൂത്രണം, കൗമാരക്കാരുടെ ആരോഗ്യം, വയോജനങ്ങൾക്ക് സ്വാന്ത്വന പരിചരണം, മാനസിക ആരോഗ്യം,സാംക്രമിക-സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധം, ബോധവൽക്കരണ ക്ലാസുകൾ, ഇ-സഞ്ജീവനി, ടെലി കൺസൽട്ടേഷൻ, വിഷയാധിഷ്ഠിത ക്ലിനിക്, പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പ്, ക്യാൻസർ സ്ക്രീനിംഗ്  തുടങ്ങിയ സേവനങ്ങള്‍ ഈ കേന്ദ്രത്തില്‍ ലഭിക്കും. മണി സി. കാപ്പൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലാലി സണ്ണി, വൈസ് പ്രസിഡന്‍റ് മണിക്കുട്ടി സന്തോഷ്, കടനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷേർലി സാബു, സ്നേഹ തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ് പ്ലാശനാൽ, ഷൈജമ്മ മാത്യൂ, ഉഷ രാജു, റിജോ തോമസ്, പി.ഡി.സെബാസ്റ്റ്യൻ, സജിമോൻ കുഞ്ഞപ്പൻ, വി.ജി. സോമൻ, തങ്കച്ചൻ കുന്നുംപുറം, എസ്.ജ്യോതിലക്ഷ്മി, കടനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം .എസ്.പ്രീത എന്നിവർ പ്രസംഗിച്ചു.