TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: തുച്ഛമായ വിലയിൽ സാധാരണക്കാർക്ക് ഉച്ചക്ക് വയറു നിറയെ ഭക്ഷണം നൽകിയിരുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ ജില്ലയിൽ അടച്ചുപൂട്ടൽ ഭീഷണിയിൽ.

ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡി നിരക്കിലുള്ള അരി വിതരണം നിർത്തിയതും വിലക്കയറ്റവും സർക്കാരിൽനിന്നും തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട സഹായങ്ങൾ മുടങ്ങിയതുമാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ ജില്ലയിൽ അടച്ചുപൂട്ടൽ നേരിടുന്നതിന്റെ കാരണം. ജില്ലയിൽ അൻപതോളം കുടുംബശ്രീ ജനകീയ ഹോട്ടലുകളായിരുന്നു വിശപ്പുരഹിത കേരളം സുഭിക്ഷ പദ്ധതി പ്രകാരം ജില്ലയിൽ ആരംഭിച്ചിരുന്നത്.

ചെറിയ തുകയ്ക്ക് ഉച്ചക്ക് ഊണ് ലഭിച്ചിരുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു. ഡ്രൈവർമാർ, ലോട്ടറി തൊഴിലാളികൾ നിർമ്മാണ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ തുടങ്ങിയവരാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളെ കൂടുതലായും ആശ്രയിച്ചിരുന്നത്. സബ്‌സിഡി അരി ലഭിക്കാതെ വന്നതോടെ വിപണിയിൽ നിന്നും കൂടിയ വിലയ്ക്ക് അരി വാങ്ങിയാണ് ഇപ്പോൾ ഭക്ഷണം വിതരണം ചെയ്യുന്നത്.

അരി വില കൂടിയതോടെ കൂടിയ വിലയ്ക്ക് അരി വാങ്ങി കുറഞ്ഞ വിലയ്ക്ക് ഊണ് നൽകുന്നത് പ്രായോഗികമല്ല. അരി വിലയ്ക്ക് പുറമെ ഗ്യാസ്,പച്ചക്കറി, എണ്ണ തുടങ്ങിയ മറ്റു സാധനങ്ങൾക്കെല്ലാം വില ഉയർന്നു. ജില്ലയിൽ ആരംഭിച്ച ഹോട്ടലുകളിൽ ഭൂരിഭാഗവും ഇപ്പോൾ പൂട്ടിയിരിക്കുകയാണ്. ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹോട്ടലുകൾ പ്രവർത്തനം എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കത്തക്കതായ പ്രതിസന്ധിയിലാണ്. സർക്കാർ എത്രയും വേഗം ഇടപെട്ടു നിർത്തിവച്ച സഹായം പുനസ്ഥാപിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ പിന്തുണ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് എല്ലാവരുടെയും ആവശ്യം.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കാലാവസ്ഥയിലുണ്ടായ മാറ്റവും അന്തരീക്ഷ താപനിലയിൽ പെട്ടെന്നുണ്ടായ വർദ്ധനവും ജില്ലയിൽ ആരോഗ്യ പ്രശനങ്ങൾ സൃഷ്ടിക്കുന്നു. ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ പകർച്ചപ്പനി പിടി മുറുക്കുകയാണ്.

ജില്ലയിൽ ദിവസേന പനി ബാധിച്ചു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഉയരുകയാണ്. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പ്രതിദിനം നൂറിലധികം രോഗബാധിതരാണ് ചികിത്സ തേടിയെത്തുന്നത്. പകർച്ചപ്പനിക്കൊപ്പം ഡെങ്കപ്പനിയും എലിപ്പനിയും ചിക്കുൻഗുനിയയും തക്കാളിപ്പനിയും വ്യാപകമാകുന്നുണ്ട്. കുട്ടികളിലാണ് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശക്തമായ പണി,ശരീര വേദന, ചുമ,ജലദോഷം തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

വൈറൽപ്പനി ബാധിക്കുന്നവർ ഒരാഴ്ചയിലധികം പനിച്ചു കിടക്കുന്ന അവസ്ഥയിലാണ്. മൂന്നു ഡോസ് മരുന്നിലും പനി പൂർണ്ണമായും വിട്ടുമാറാത്തവരുമുണ്ട്. പനി കുറയുന്നതോടെ എത്തുന്ന ക്ഷീണവും ചുമയും വിട്ടുമാറാൻ ദിവസങ്ങളെടുക്കും. പനി വിട്ടുമാറിയതിനു പിന്നാലെ വീണ്ടും പനി ബാധിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പടിഞ്ഞാറൻ മേഖലകളിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇൻഫ്ലുവൻസ/വൈറൽ പനി:

കടുത്ത ശരീരവേദന, കുളിര്, തൊണ്ടവേദന, വിട്ടുമാറാത്ത കടുത്ത ചുമ, കഫക്കെട്ട്, കടുത്ത തളർച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പനി മാറിയാലും ചുമയും ശ്വാസകോശ ബുദ്ധിമുട്ടുകളും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന അവസ്ഥയുണ്ട്.

ഡെങ്കിപ്പനി: 

പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കണ്ണിന് പിന്നിലെ വേദന, കടുത്ത തലവേദന, പേശിവേദന, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ എത്തുന്നവരിൽ ഭൂരിഭാഗം പേർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്.

എലിപ്പനി: 

മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർക്കാണ് പ്രധാനമായും ബാധിക്കുന്നത്. കാലുകളിലെ പേശികളിൽ (പ്രത്യേകിച്ച് വിജയന പേശികളിൽ) കടുത്ത വേദന, കണ്ണിന് ചുവപ്പുനിറം, ഛർദ്ദി, മനംപുരട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ.

പനി ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടണം. സ്വയംചികിത്സ അരുത്. പനി ബാധിച്ചവർ പൂർണ്ണമായി വിശ്രമിക്കുക, ധാരാളം തിളപ്പിച്ചാറ്റിയ വെള്ളവും ഒപ്പം കഞ്ഞിവെള്ളം, ഇളനീർ തുടങ്ങിയ ദ്രാവകാഹാരങ്ങളും കഴിക്കുക.  വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാൻ 'ഡ്രൈ ഡേ' കൃത്യമായി പാലിക്കുക.