TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം ജില്ലയിൽ കാലവർഷത്തിൽ ലഭിക്കേണ്ട മഴയെക്കാൾ മൂന്ന് ശതമാനം  കുറവ് മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകർ. അതേസമയം ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴ ലഭിച്ചിട്ടും ജില്ലയുടെ വിവിധയിടങ്ങളിൽ പ്രളയത്താൽ മുങ്ങിയത് അതിതീവ്ര മഴ പെയ്യുന്ന ലഘുമേഘവിസ്ഫോടനം മൂലമെന്ന് കണ്ടെത്തൽ.

 

 ഒരു സ്ഥലത്ത് മാത്രം പെയ്യുന്ന അതിതീവ്ര മഴ ലഘുമേഘവിസ്ഫോടനം സൃഷ്ടിക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ അതും അളവിൽ കൂടുതൽ ശക്തമായി പെയ്തതാണ് തീക്കോയിൽ ഉരുൾപൊട്ടലിലിനും മണ്ണിടിച്ചിലിനും കാരണമായത്. ജൂൺ 1 മുതൽ ഇന്നലെ വരെയുള്ള കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരമാണ് മഴയിൽ 3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുന്നത്. ഈ മാസം ഒന്ന് മുതൽ എട്ട് വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 192 ശതമാനം അധികമഴയും പെയ്തു. ഇത്തരത്തിലുണ്ടായ മിന്നൽ പ്രളയമാണ് ഈരാറ്റുപേട്ട,പാലാ,എരുമേലി,മണിമല മേഖലകളിലും കോട്ടയം ജില്ലയുടെ താഴ്ന്ന മേഖലകളിലും പടിഞ്ഞാറൻ മേഖലകളിലും പ്രളയം സൃഷ്ടിച്ചത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം തീക്കോയിയിലെ ശിശുക്കടത്ത് സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ വെളിപ്പെടുത്തലിൽ രണ്ട് കേസുകള്‍ കൂടി കണ്ടെത്തി പൊലീസ്. കൊല്ലത്തും കണ്ണൂരും കുഞ്ഞുങ്ങളെ വിറ്റതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

 തൊടുപുഴയിലെ ആശുപത്രിയില്‍ പ്രസവിച്ച കുട്ടിയെ വിറ്റത് കൊല്ലത്താണെന്നും മറ്റൊരു കുട്ടിയെ കണ്ണൂരിലും വിറ്റതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ശിശുക്കടത്ത് സംഘത്തെ ഈരാട്ടുപേട്ട പൊലീസ് പിടികൂടിയത്. അസം സ്വദേശിയായ ഗര്‍ഭിണിയായ പെണ്‍കുട്ടി സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശിശുക്കടത്തിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറം ലോകമറിഞ്ഞത്. തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് രണ്ട് കേസുകള്‍ കൂടി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞുങ്ങളെ ആര്‍ക്കാണ് വിറ്റതെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം തുടരുകയാണ്. കേസിലെ ഒന്നാം പ്രതിയായ രാജയുടെ പങ്കാളിയും വാഗമൺ സ്വദേശിനിയിയുമായ  അപർണയാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. കേസിലെ നാലാം പ്രതി കൊല്ലം സ്വദേശിനി അനീനയുമായി ബന്ധപ്പെട്ടിരുന്നത് മൂന്നാം പ്രതിയായ അപർണയാണ്. തിരുനെല്‍വേലി സ്വദേശി രാജന്‍, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവർ നേരത്തെ പോലീസ് പിടിയിലായിരുന്നു. കേസില്‍ ഇതുവരെ നാലുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.