TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: കൃത്യമായ ബോധവൽക്കരണങ്ങൾ കാൻസർ മുൻകൂട്ടി തിരിച്ചറിയുന്നതിന് പ്രയോജനകരമാകുന്നുണ്ട് എന്ന് എം.ജി.സർവ്വകലാശാല വൈസ് ചാൻസലർ  ഡോ.സി.ടി.അരവിന്ദകുമാർ പറഞ്ഞു. ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററും രാമപുരം മാർ അഗസ്തിനോസ് കോളജും ചേർന്ന് ബോധവൽക്കരണ സന്ദേശവുമായി നടത്തിയ വാക്കത്തോണിൽ പാലായിൽ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 കാൻസർ രോ​ഗികളെ സമൂഹം എങ്ങനെ കാണുന്നു എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും കാൻസർ ചികിത്സാരം​ഗത്ത് കേരളം വളരെയധികം പുരോ​ഗമിച്ചത് അഭിമാനകരമാണെന്നും വൈസ് ചാൻസലർ പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുജനങ്ങൾക്കായുള്ള കാൻസർ അവബോധ ഹാൻഡ്ബുക്കിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ 8 കി.മി ദൂരം പിന്നിട്ട് മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചേർന്നു. രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ച് വികാരി ഫാ.ബർക്കുമാൻസ് കുന്നുംപുറം അനുഗ്രഹ സന്ദേശം നൽകി. മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ കാൻസർ ദിന സന്ദേശം നൽകി. രാമപുരം മാർ അഗസ്തിനോസ് കോളജ് പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ, എമർജൻസി വിഭാ​ഗം മേധാവി ഡോ.ശ്രീജിത്ത് ആർ നായർ എന്നിവർ പ്രസം​ഗിച്ചു. ഡോ.ഷൈനി, ഗീതാഞ്ജലി എന്നിവർ നയിക്കുന്ന വാം അപ്പ് സൂംബയും നടത്തി. നൂറുകണക്കിന് വിദ്യാർത്ഥികളാണ് വാക്കത്തോണിനായി അണിനിരന്നത്. മുത്തോലി ജംക്ഷനിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് അം​ഗം മാത്തുക്കുട്ടി മാത്യു, മുത്തോലി പഞ്ചായത്ത് അം​ഗം പുഷ്പ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വാക്കത്തോണിനെ സ്വീകരിച്ചു. ആശുപത്രിയിൽ വാക്കത്തോണിന് ഊഷ്മളമായ വരവേൽപ്പ് നൽകി. തുടർന്ന് നടന്ന സമ്മേളനത്തിൽ ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു സന്ദേശം നൽകി. സ്ത്രീകൾക്കായുള്ള സൗജന്യ എ.ഐ.മാമ്മോഗ്രാം പ്രോഗ്രാമിന്റെ പ്രഖ്യാപനം മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ്, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ നിർവ്വഹിച്ചു. റേഡിയോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.സോൺസ് പോൾ പ്രതിജ്ഞ ചൊല്ലി നൽകി. കോളജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോസഫ് ആലഞ്ചേരി നന്ദി അർപ്പിച്ചു. ആശുപത്രി പ്രൊജക്ട്സ്, ലീ​ഗൽ,ലെയ്സൺ ആൻഡ് ഐ.ടി. ഡയറക്ടർ ഫാ.ജോസ് കീരഞ്ചിറ, എച്ച്.ആർ ആൻഡ് നഴ്സിം​ഗ് ഡയറക്ടർ ഡോ.ജോസഫ് കരികുളം, ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ ഡോ.എമ്മാനുവേൽ പാറേക്കാട്ട് എന്നിവരും വാക്കത്തോണിന്റെ ഭാ​ഗമായി പങ്കെടുത്തു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ഏറ്റുമാനൂർ: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത കുറയുന്നതായി കാലാവസ്ഥാ പഠനങ്ങൾ. വേനൽ മഴ ലഭിക്കേണ്ട സമയത്ത് നിലവിൽ മഴയുടെ അളവ് കുറവാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായ വേനൽ മഴയും ലഭിക്കുന്നില്ല.

 

 ചൂട് ഉയർന്നതോടെ പ്രതിദിന താപനില സാധാരണയിലും 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നുണ്ട്. കോട്ടയം ഉൾപ്പടെ 5 ജില്ലകളിൽ ചൂട് അസഹനീയമായി തുടരുകയാണ്. പകൽ പുറത്തിറങ്ങാൻ സാധിക്കാത്ത വിധമുള്ള ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. അതേസമയം പുലർച്ചെ തണുപ്പും അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവിൽ രാത്രി താപനില കൂടുതലാണ്. ജില്ലയുടെ കിഴക്കൻ മലയോര മേഖലകൾ ഇതിനോടകംതന്നെ വരൾച്ചയുടെ പിടിയിലായിക്കഴിഞ്ഞു. നദികളും തോടുകളും വരൾച്ചയുടെ പിടിയിലാണ്. മലയോര മേഖലകളിൽ കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തു പകൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നനിലയിലാണ് ഇപ്പോഴുള്ളത്. മുൻ കാലങ്ങളിൽ വേനൽക്കാലത്തു മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കോട്ടയത്ത് 36.6 ഡിഗ്രി താപനില കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.