പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ സമഗ്ര മാറ്റത്തിനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി ശബരിമല തീര്‍ത്ഥാടനത്തിന് സമഗ്രമാറ്റം വരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ ആരംഭിച്ചു.

ഇന്ന് ചേർന്ന 2026-27 മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായുള്ള ദേവസ്വം ബോർഡിന്റെ ആദ്യ മുന്നൊരുക്ക യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. മണ്ഡല-മരകരവിളക്ക് മഹോത്സവത്തിന്റെ വിലയിരുത്തലും ഇന്ന് നടന്നു. വരുന്ന മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായുള്ള ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസ് ഏപ്രില്‍ മാസത്തില്‍ തന്നെ പമ്പയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മാത്രമായി പ്രത്യേക ബഡ്ജറ്റ് തയ്യാറാക്കും. ശബരിമല ഫെസ്റ്റിവല്‍ അക്കൗണ്ടുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ തല്‍സമയം ഓഡിറ്റ് ചെയ്യാനും തീരുമാനിച്ചു. സുരക്ഷ, ശുചിത്വം, സേവനങ്ങള്‍, ആകര്‍ഷകമായ അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷന്‍സും എന്നിങ്ങനെ 5 ശീര്‍ഷകങ്ങളിലായി വിശദമായ സമീപന രേഖയാണ് നടപ്പിലാക്കുന്നത്. ഭക്തര്‍ക്കുള്ള സേവനത്തിന് പരമപ്രധാനം നല്‍കിയുള്ള സമീപന രേഖയില്‍ ശുചീകരണത്തിനും ശുചിത്വത്തിനും പ്രൊഫഷണല്‍ നിലവാരം ഉറപ്പ് വരുത്തും. ശബരിമല ഡ്യൂട്ടിക്കെത്തുന്ന എല്ലാ ദേവസ്വം ജീവനക്കാര്‍ക്കും ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലായി പ്രത്യേക പരിശീലനം നല്‍കും. പ്രൊഫഷണല്‍ സമീപനം ഉറപ്പ് വരുത്തുന്നതിനാണ് പരിശീലനം. ക്രൗഡ് മാനേജ്‌മെന്റ്, ഭക്തജനങ്ങളുടെ സുരക്ഷ എന്നിവയ്ക്കായി കൂടുതല്‍ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പൊതു ബഡ്ജറ്റിന് പുറമേ ശബരിമല ഫെസ്റ്റിവലിന് മാത്രമായി പ്രത്യേകം ബഡ്ജറ്റ് തയ്യാറാക്കും. മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിന് ഒരുമാസം മുന്‍പെങ്കിലും മരാമത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാണ് പുതിയ സമീപന രേഖ. സന്നിധാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് സൗജന്യമായി മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകളും സമീപനരേഖ ഉറപ്പ് നല്‍കുന്നു.

