തെരുവ് നായക്കൂട്ടങ്ങളുടെ ആക്രമണങ്ങളിൽ പേടിച്ചു കോട്ടയവും, തെരുവുനായകളുടെ വിഹാര കേന്ദ്രമായി മാറി മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും.


കോട്ടയം: വാക്‌സിൻ എടുത്തിട്ടും മലപ്പുറത്ത് അഞ്ച് വയസുകാരിയും കൊല്ലത്ത് ഏഴു വയസുകാരിയും പേ വിഷബാധയേറ്റ് മരിച്ചത്തോടെ ആശങ്കയിലാണ് കോട്ടയവും.

 

 ജില്ലയുടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലും തെരുവ് നായക്കൂട്ടങ്ങളാണ്. കാട് കയറിക്കിടക്കുന്ന സ്ഥലങ്ങൾ, പാർക്കിങ് മൈതാനങ്ങൾ, ബസ്സ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി എല്ലായിടങ്ങളിലും തെരുവ് നായക്കൂട്ടങ്ങളാണ്. പലപ്പോഴും ഇവ ജനങ്ങൾക്ക് നേരെ കുറച്ചു ചാടി അക്രമാസക്തരാകാറുണ്ട്.

 

 കോട്ടയം മെഡിക്കൽ കോളേജ് പരിസരമുൾപ്പടെ തെരുവുനായകളുടെ വിഹാര കേന്ദ്രമായി മാറിയിട്ടു നാളുകളായി. തെരുവുനായ്ക്കൾക്ക് അഭയകേന്ദ്രങ്ങൾ നിർമ്മിക്കുമെന്ന് 3 വർഷം മുൻപ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. സർക്കാർ ആശുപത്രിയിലെ പേവിഷബാധ വാക്‌സിൻ,ഇമ്യൂണോ ഗ്ലോബുലിൻ എന്നിവയുടെ ഗുണ നലവാരം പരിശോധിക്കണം എന്ന ആവശ്യം ശക്തമാകുകയാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ​വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ വന്ധ്യംകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.