ലൈഫ് ഈസ് ബ്യൂട്ടിഫുൾ! ലൈഫ്‌ മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ പുതിയ ജീവിതത്തിലേക്ക്‌ കാലെടുത്തുവച്ചത്‌ 16,937 കുടുംബങ്ങൾ, ഒമ്പത്‌ വർഷത്തിനിടെ ഒമ്പത്‌ മണ്ഡലങ്


കോട്ടയം: ലൈഫിലൂടെ ജീവിതം കളറായി, വീടെന്ന സ്വപ്നം സഫലമാക്കി സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലൂടെ പുതിയ ജീവിതത്തിലേക്ക്‌ കാലെടുത്തുവച്ചത്‌ 16,937 കുടുംബങ്ങൾ.

 

 കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവന രഹിതര്‍ക്കും സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാമ്പകത്തിക സേവനങ്ങൾ ഉൾപ്പടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ക്രേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതി(ലൈഫ് മിഷൻ) നടപ്പിലാക്കിയത്.

 

 കഴിഞ്ഞ ഒൻപത് വർഷത്തിന്റെ ലൈഫിന്റെ തണലിൽ സുരക്ഷ ലഭിച്ചത് 16,937 കുടുംബംങ്ങൾക്കാണ്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ 3048 വീടുകൾക്കായി 119.74 കോടി രൂപയും വൈക്കത്ത്‌ 2,865 വീടിനായി 109.65 കോടി രൂപയും മുടക്കി. 1913 വീടുകൾക്കായി പാലായിൽ 146.93 കോടി രൂപയും ഏറ്റുമാനൂർ മണ്ഡലത്തിൽ 1868 വീടുകൾക്കായി  77.60 കോടി രൂപയും വിനിയോഗിച്ചു. കാഞ്ഞിരപ്പള്ളിയിൽ 1824 വീടിനായി 146.01 കോടി രൂപയാണ് ചെലവഴിച്ചത്. 1,676 വീടുകൾ നിർമിക്കാനായി കടുത്തുരുത്തിയിൽ 62.70 കോടി രൂപയും പുതുപ്പള്ളിയിലെ 1,216 വീടുകൾക്കായി 54.55 കോടി രൂപയും ചങ്ങനാശേരിയിൽ 1,159 വീടുകൾക്കായി 146.01 കോടി രൂപയും സർക്കാർ ചെലവഴിച്ചു. സ്വന്തമായി സ്ഥലമില്ലാത്ത ഭാവന രഹിതരായവർക് ഭവന നിർമാണത്തിന് ഭൂമി വാങ്ങാനായി ഒമ്പത്‌ മണ്ഡലങ്ങളിലായി 1927 ഉപഭോക്താക്കൾക്ക് 38.57 കോടി രൂപ സർക്കാർ നൽകി. കാഞ്ഞിരപ്പള്ളയിൽ 390 പേർക്കും പൂഞ്ഞാർ 372, പാലാ 256, പുതുപ്പള്ളി 267, ചങ്ങനാശേരി 187, ഏറ്റുമാനൂർ 160, കടുത്തുരുത്തി 157, കോട്ടയം 73, വൈക്കം 65 പേർക്കുമാണ്‌ ഭൂമി വാങ്ങാൻ പണം നൽകിയത്‌. വിജയപുരത്തെ ഫ്ലാറ്റ് സമുച്ചയത്തിലൂടെ 42 കുടുംബങ്ങൾക്ക് സ്വന്തം താമസസ്ഥലമായി. വിജയപുരം പഞ്ചായത്തിലെ പൊൻപള്ളി വാർഡിലാണ് 44 യൂണിറ്റുകളുള്ള ഭവനസമുച്ചയം 7.35 കോടി രൂപ ചെലവിൽ നിർമിച്ചത്. രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ് ഫ്ലാറ്റ്. ഇലക്ട്രിക്കൽ റൂം, മലിനീകരണ- ശുചീകരണ പ്ലാന്റ്, സൗരോർജ സംവിധാനം, വാഹന പാർക്കിങ് സൗകര്യം എന്നിവയും സമുച്ചയത്തിലുണ്ട്. സ്ഥലവും വീടും ഇല്ലാത്തവർക്ക് കിടപ്പാടം ഒരുക്കാനായി 339. 478 സെന്റും മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ സൗജന്യമായി ലഭിച്ചു.