ജില്ലയിൽ വീണ്ടും കോവിഡ് പിടി മുറുക്കുന്നു, കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത് 70 പേർക്ക്, 227 പേർ ചികിത്സയിൽ, ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ജില്ലകള


കോട്ടയം: ആശങ്കകളുടെയും പേടിയുടെയും മുൾമുനയിൽ നിന്ന് കൊണ്ട് കോവിഡിനെ പൊരുതി തോൽപ്പിച്ച വിജയ ചരിത്രമുള്ള കോട്ടയം ജില്ലയിൽ  വീണ്ടും പിടി മുറുക്കി കോവിഡ്. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത് 70 പേർക്ക് ആണ്.

 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് കോട്ടയം ജില്ലയിലാണ്. ഇതോടെ ഇപ്പോൾ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 227 ആയി. കോവിഡ് രോഗബാധയോടൊപ്പം വൈറൽ പണിയും മഞ്ഞപ്പിത്തവും ഡെങ്കി-എലിപ്പനിയും ജില്ലയിൽ വ്യാപിക്കുന്നുണ്ട്. പൊതുജനങ്ങൾ മാസ്ക് ധരിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ലാബുകളിൽ ആർടിപിസിആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യപകമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

 

 സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി. പിന്നാലെയാണ് ഇപ്പോൾ 519ൽ എത്തിയത്. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുന്നത്.