പത്തനംതിട്ടയിലെ പോലീസിന്റെ അതിക്രമം: മുണ്ടക്കയം സ്വദേശികളായ ദമ്പതികളെ മർദിച്ച സംഭവത്തിൽ എസ്. ഐ. എസ് ജിനുവിനും പോലീസുകാർക്കും സസ്‌പെൻഷൻ, എസ്ഐയ്ക്ക് ഗുര


മുണ്ടക്കയം: പത്തനംതിട്ടയിൽ പൊലീസ് അകാരണമായി മുണ്ടക്കയം സ്വദേശികളായ ദമ്പതികളെ മർദിച്ച സംഭവത്തിൽ എസ്. ഐ. എസ് ജിനുവിനും പൊലീസുകാരനും സസ്‌പെൻഷൻ. എസ്. ഐ. എസ് ജിനുവിനും 3 പോലീസുകാർക്കുമാണ് സസ്‌പെൻഷൻ.

 

 ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിനുവും പോലീസ് സംഘവും അടൂരിൽ കല്യാണ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ മുണ്ടക്കയം സ്വദേശികളായ കുടുംബത്തെ അകാരണമായി തല്ലിച്ചതച്ചത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണ് സംഭവം. കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു പോലീസിന്റെ ക്രൂരമായ അതിക്രമം നടന്നത്. സംഭവത്തിൽ യുവാക്കൾക്കും യുവതികൾക്കും പരിക്കേറ്റു. ഇവർ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബാറിനു സമീപം സംഘർഷമുണ്ടായെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആളുമാറി ഇവരെ മർദിച്ചതായാണ് വിവരം. സംഭവത്തിൽ വിമർശനം കടുത്തതോടെയാണ് സസ്‌പെൻഷൻ നൽകിയത്. ഡിഐജി അജിത ബീഗത്തിന്റേതാണ് നടപടി. സംഭവത്തിൽ എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിഷയത്തിൽ പ്രതിഷേധിച്ചു കോൺഗ്രസും യൂത്ത് കോൺഗ്രസും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു വിവാഹസംഘത്തെ ആക്രമിച്ചത്. രാത്രി പത്തേമുക്കാലോടെ സ്റ്റാൻഡിനു സമീപത്തെ ബാറിന്റെ ചില്ലുവാതിലിൽ തട്ടി മദ്യം ആവശ്യപ്പെട്ട് എട്ടംഗസംഘം പ്രശ്നമുണ്ടാക്കിയിരുന്നു. ശല്യം രൂക്ഷമായതോടെ ബാർ ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഇവരെ തിരഞ്ഞാണു പൊലീസ് സ്ഥലത്തെത്തിയത്. അക്രമത്തിൽ പരിക്കേറ്റ ശ്രീജിത്തും സിത്താരയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്.