കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കും: തോമസ് ചാഴികാടൻ.


കോട്ടയം: കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കുമെന്നു എം.പി തോമസ് ചാഴികാടൻ. പുതിയ കെട്ടിടത്തിന്റെ ഓഫീസ്‌ സജ്ജീകരണ ജോലികൾ പുരോഗമിക്കുകയാണ്. സാങ്കേതിക കാരണങ്ങളാല്‍ താൽകാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ പ്രവർത്തനത്തിനായി കോട്ടയത്ത് പകരം പുതിയ കെട്ടിടം കണ്ടെത്തി. കെട്ടിടത്തിൽ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരുകയാണ് എന്ന് എം പി പറഞ്ഞു. പുതിയ കെട്ടിടത്തില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ അവസാനത്തോടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തനക്ഷമമാകുമെന്ന് ഔദ്യോഗികമായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചതായും എം പി പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിയെയും ചീഫ് പാസ്‌പോര്‍ട്ട് ഓഫീസറെയും നിരവധി തവണ നേരില്‍ കാണുകയും കത്തുകൾ നല്‍കുകയും ചെയ്തിരുന്നതായും ജൂലൈ 28ന് പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം സബ്മിഷന്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു എന്നും എം.പി തോമസ് ചാഴികാടൻ പറഞ്ഞു.