കറുകച്ചാലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മയെ മർദിച്ച വ്യാപാരിയെ റബർ തോട്ടത്തിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി.


കറുകച്ചാൽ: കറുകച്ചാലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മയെ മർദിച്ച വ്യാപാരിയെ റബർ തോട്ടത്തിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. കറുകച്ചാലിൽ വ്യാപാര സ്ഥാപനം നടത്തുന്ന ഏറ്റുമാനൂർ സ്വദേശി എം പി ജോയിയെ (65) ആണ് ശനിയാഴ്ച വൈകിട്ട് റബർ തോട്ടത്തിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ നെടുംകുന്നം സ്വദേശിനിയായ സ്ത്രീ ജോയിയുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയിരുന്നു. സാധനങ്ങൾ വാങ്ങിയ ശേഷം ഇവർ തിരികെ കറുകച്ചാൽ ബസ്സ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്റെ ഫോൺ നെടുംകുന്നം സ്വദേശിനിയായ സ്ത്രീ മോഷ്ടിച്ചു എന്ന് ആരോപിച്ചു മർദിക്കുകയായിരുന്നു. തുടർന്നു പോലീസിൽ അറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തുകയുമായിരുന്നു. പൊലീസെത്തി വിവരം തിരക്കിയപ്പോളാണ് മൊബൈൽ ഫോൺ കടയിൽവെച്ച് മാറിപ്പോയ വിവരം ഇരുവരും അറിയുന്നത്. സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകുന്നതിനിടയിൽ വീട്ടമ്മ തന്റെ മൊബൈൽ ഫോൺ ജോയിയുടെ മേശപ്പുറത്ത് വെക്കുകയും തിരിക്കിനിടയിൽ അബദ്ധത്തിൽ ഫോൺ മാറി എടുക്കുകയുമായിരുന്നു. വീട്ടമ്മയുടെ ഫോൺ ജോയിയുടെ മേശപ്പുറത്ത് നിന്നും പിന്നീട് പോലീസ് കണ്ടെത്തി. സംഭവം തെറ്റിദ്ധാരണമൂലം ഉണ്ടായതാണെന്ന് ജോയി പോലീസിനോട് ഏറ്റുപറഞ്ഞു. തുടർന്ന് ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് എൻഎസ്‌എസ്. പടിക്കലെ റബർ തോട്ടത്തിൽ ജോയിയെ വിഷം കഴിച്ചു അബോധാവസ്ഥയിൽ കണ്ട വിവരം നാട്ടുകാർ കറുകച്ചാൽ പോലീസിൽ അറിയിക്കുന്നത്. രാവിലത്തെ സംഭവത്തെത്തുടർന്നുണ്ടായ മാനസികവിഷമത്തിൽ ജോയി വിഷം കഴിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. പോലീസ് ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.