കർക്കടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു: ഭക്തിസാന്ദ്രമായി ശബരിമല, ഭക്തജനത്തിരക്കിൽ എരുമേലിയും സന്നിധാനവും.


ശബരിമല: കർക്കടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു.

 

 ഇന്നലെ വൈകിട്ടും ഇന്ന് പുലർച്ചെ മുതലും വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ആദ്യമായി ശബരിമലയിലെ കർക്കടക മാസപൂജയും വാവുബലിയും ഒരുമിച്ച് എത്തിയതോടെ എരുമേലിയിലെ സന്നിധാനത്തും വൻ ഭക്തജനത്തിരക്കാണ്.

 

 പുലർച്ചെ പമ്പയിൽ പിതൃതർപ്പണം ആരംഭിച്ചു. തീർഥാടകരുടെ വലിയ തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്നും പമ്പയ്ക്ക് സർവ്വീസ് നടത്തുന്നുണ്ട്. എരുമേലിയിൽ പേട്ടതുള്ളൽ പാതയിൽ വൻ ഭക്തജനത്തിരക്കാണ് പുലർച്ചെ മുതലുള്ളത്.