മുണ്ടക്കയത്ത് സ്വകാര്യ ബസ്സ് കാലിലൂടെ കയറിയിറങ്ങിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.


മുണ്ടക്കയം: മുണ്ടക്കയത്ത് സ്വകാര്യ ബസ്സ് കാലിലൂടെ കയറിയിറങ്ങിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുണ്ടക്കയം ചിറ്റടി വയലിപറമ്പിൽ ജോസിന്റെ ഭാര്യ ലില്ലിക്കുട്ടി ജോസ് (ത്രേസ്യാമ്മ കെ.ടി- 58 ) ആണ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ മാസം എട്ടിന് രാവിലെ 9 മണിയോടെ ദേശീയപാതയിൽ മുണ്ടക്കയം കാഞ്ഞിരപ്പള്ളി റോഡിൽ ചോറ്റിയിലാണ് അപകടം ഉണ്ടായത്. ബസ്സ് കയറുന്നതിനായി നിൽക്കുകയായിരുന്ന ചിറ്റടി വയലിപ്പറമ്പിൽ ലില്ലിക്കുട്ടി ബസ്സ് എത്തിയപ്പോൾ കയറാനായി ശ്രമിക്കുന്നതിനിടെ കാലിൽ കൂടി ബസ്സിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി പോകുന്നതിനിടെ പാറത്തോട്ടിൽ വെച്ച് ഓട്ടോ മറിഞ്ഞു ബസ്സ് കണ്ടക്ടറായ കോരുത്തോട് സ്വദേശി എബിൻ, മടുക്ക സ്വദേശി വിജയൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ വിജയൻറെ ഇടതു കയ്യിലെ തള്ള വിരൽ അറ്റുപോകുകയായിരുന്നു. സംസ്കാരം ഇന്ന് 02:30 നു വെളിച്ചിയാനി സെന്റ്.തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.