കരൾ രോഗം മൂർച്ഛിച്ചു സ്തംഭനാവസ്ഥയിൽ കരൾ മാറ്റിവെയ്ക്കൽ ഘട്ടം വരെയെത്തുന്ന രോഗികൾക്ക് നൂതന ചികിത്സാ രീതിയുമായി കാരിത്താസ് ആശുപത്രി.


 കോട്ടയം: ഭേതമാവാത്ത കരൾ സ്തംഭനത്തോടെ കരളിലെ ബിളിറൂബിൻ നില 30 എന്ന അവസ്ഥയിൽ കരൾ മാറ്റിവെയ്ക്കുകയാണ് ഇതിനുള്ള ഏക പോംവഴി എന്ന നിലയിലാണ് ജോഷി എന്ന 54 കാരൻ കാരിത്താസ് ഗ്യസ്ട്രോ സയൻസിൽ ചികിത്സയ്ക്കെത്തിയത്. ഗ്യാസ്ട്രോ എൻട്രയോളജിസ്റ്റ് ഡോ. ടോം കുര്യൻ നടത്തിയ വിദഗ്ധ പരിശോധനയിൽമറ്റു രോഗങ്ങൾക്ക് ഏറെക്കലമായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായുണ്ടായ കരൾ രോഗമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നവീന ചികിത്സാ രീതിയായപ്ലാസ്മ ഫെറെസിസ് നേഫ്രോ വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. സുരേഷ് ജി എ,ഡോ അജീഷ് ജോൺ എന്നിവരുടെ കൂടെ പിന്തുണയോടെ ഫലപ്രദമായി രോഗിയിൽ നടപ്പാക്കി. കരൾ പൂർണ്ണ ആരോഗ്യം വീണ്ടെടുത്തത്തോടെ രോഗി ആശ്വാസത്തോടെ ആശുപത്രിവിട്ടു. കരളിലെ രക്തം ശുദ്ധീകരിക്കുന്ന ഈ നവീന ചികിത്സാ രീതി ഇത്തരത്തിൽ യാതന അനുഭവിക്കുന്ന സാധാരണക്കാരായ രോഗികൾക്ക് മിതമായ ചെലവിൽ പ്രാപ്തമാക്കുകയാണ് കാരിത്താസ് ആശുപത്രിയുടെ ലക്ഷ്യമെന്നു ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.