യുഡിഎഫ് വിട്ടുനിന്നതിനെ തുടർന്ന് ക്വാറം തികയാഞ്ഞതിനാൽ മാറ്റിവെച്ച എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ.


എരുമേലി: യുഡിഎഫ് വിട്ടുനിന്നതിനെ തുടർന്ന് ക്വാറം തികയാഞ്ഞതിനാൽ മാറ്റിവെച്ച എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ നടക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയായ യുഡിഎഫ് വിട്ടുനിന്നതോടെ ക്വാറം തികയാഞ്ഞതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. അധ്യക്ഷസ്ഥാനം പട്ടിക വര്‍ഗ സംവരണമായ പഞ്ചായത്തില്‍ അംഗമില്ലാത്തതിനാലാണ് യുഡിഎഫിന് പ്രതിസന്ധിയായത്. തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ പട്ടിക വര്‍ഗ അംഗങ്ങളെ നിര്‍ത്തിയിരുന്നെങ്കിലും ഇവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബിജെപിക്കും എല്‍ഡിഎഫിനും പട്ടിക വര്‍ഗ അംഗങ്ങളുണ്ട്. യുഡിഎഫ് ആരുടെ കൂടെയാണ് സഖ്യം ചേരുന്നതെന്നും കാത്തിരുന്ന് കാണേണ്ടതാണ്. രാവിലെ 10.30 ന് വീണ്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കും. യുഡിഎഫിന് ഭൂരിപക്ഷമുണ്ടെങ്കിലും എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന് ലഭിക്കില്ല. 24 അംഗ പഞ്ചായത്തില്‍ യുഡിഎഫിന് 12 അംഗങ്ങളുടെ പിന്തുണയുണ്ട്.