കോട്ടയം: നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്. ഗവർണർ രാജേന്ദ്ര ആർലേക്കർ, ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി വി. എൻ.വാസവൻ എന്നിവരുടെ നേതൃത്ത്വത്തിൽ വിമാനത്താവളത്തിൽ രാഷ്ട്രപതിക്ക് യാത്രയയപ്പ് നൽകി. ബെന്നി ബെഹനാൻ എം. പി, അൻവർ സാദത്ത് എംഎൽഎ, പൊതു ഭരണ വകുപ്പ് സെക്രട്ടറി കെ ബിജു, ജില്ലാ കളക്ടർ ജി പ്രിയങ്ക, ജില്ലാ പോലീസ് മേധാവി( എറണാകുളം റൂറൽ) എം. ഹേമലത, സി ഒ 21 (കെ) എൻ.സി.സി ബറ്റാലിയൻ കൊച്ചിൻ കേണൽ. എൻ എബ്രഹാം, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം. എസ് ഹരികൃഷ്ണൻ എന്നിവർ യാത്ര അയക്കാൻ എത്തിയിരുന്നു. നാലുദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച വൈകീട്ടാണ് പ്രത്യേകവിമാനത്തിൽ രാഷ്ട്രപതി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി കൊച്ചിയിലേക്ക് എത്തിയത്. രാഷ്ട്രപതി എത്തിയതോടെ വിനോദസഞ്ചാര ഭൂപടത്തിൽ കുമരകത്തിന്റെ ഖ്യാതി ഒന്നുകൂടി ഉയരുകയാണ്. നാടിന്റെ ഗ്രാമീണ സൗന്ദര്യവും കായൽസൗന്ദര്യവും ആസ്വദിച്ചാണ് രാഷ്ട്രപതി കുമരകത്ത് നിന്നും മടങ്ങിയത്. വ്യാഴാഴ്ച കുമരകം താജ് ഹോട്ടലിലാണ് രാഷ്ട്രപതി രാത്രി തങ്ങിയത്. വെള്ളിയാഴ്ച രാവിലെ കുമരകത്തിൻ്റെയും, കായലിൻ്റെയും ഭംഗി ആസ്വദിക്കുവാൻ രാഷ്ട്രപതി സമയം കണ്ടെത്തി.രാവിലെ 10 ഓടെ താജ് ഹോട്ടലിൽ നിന്നു കോട്ടയത്തേക്കുള്ള കാർ യാത്രയ്ക്കിടെ രാഷ്ട്രപതി ദ്രൗപദി മുർമു കുമരകം ചന്തക്കവലയിൽ ഇറങ്ങി. രാഷ്ട്രപതിയുടെ വാഹനവ്യൂഹം വെള്ളിയാഴ്ച കടന്നുപോകുന്നതിനു മുൻപായി വൻജനകൂട്ടം റോഡിന്റെ ഇരുവശങ്ങളിലും സ്‌ഥാനം പിടിച്ചിരുന്നു. ഇതിനിടെയാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹം കുമരകം ചന്തക്കവലയിലേക്ക് വന്നത്. കാണാൻ കാത്തുനിന്നവരെ നിരാശപ്പെടുത്താതെ രാഷ്ട്രപതി കാറിൽനിന്നിറങ്ങി വരികയായിരുന്നു. ഇല്ലിക്കൽ കവലയിൽ നിന്നിരുന്ന സ്കൂൾ കുട്ടികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്യാനും രാഷ്ട്രപതി സമയം കണ്ടെത്തി. തുടർന്ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും കൊച്ചിയിലേക്ക് യാത്രതിരിച്ചു. പ്രതിഭാ പാട്ടീലാണ് കുമരകത്ത് എത്തിയ ആദ്യ രാഷ്ട്രപതി. 2010 ഓഗസ്റ്റ് 11നാണ് പ്രതിഭാ പാട്ടീൽ കുടുംബ സമേതം എത്തിയത്. രാജ്യത്തിന്റെ രണ്ട് വനിതാ രാഷ്ട്രപതിമാരും എത്തിയ ഇടം എന്നതു കുമരകത്തിന്റെ പെരുമ രാജ്യാന്തര ടൂറിസം മേഖലയിൽ ഇനിയും ഉയർത്തും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ്, ചാൾസ് രാജകുമാരൻ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരെല്ലാം കുമരകത്തിന്റെ കായൽസൗന്ദര്യം കണ്ടറിഞ്ഞവരാണ്. കുമരകത്തിന്റെ കായൽസൗന്ദര്യം മനസ്സിലേറ്റിയാണ് ഇവരെല്ലാം മടങ്ങിയത്. 24 വർഷം മുമ്പ് മുൻപ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ സന്ദർശനമാണ് കുമരകത്തിന് രാജ്യാന്തരശ്രദ്ധ നേടിക്കൊടുത്തത്. 2000 ഡിസംബർ 25-യിരുന്നു വാജ്‌പേയ് കുമരകത്ത് ത്തിയത് ടൂറിസം ഭൂമികയിൽ കുമരകത്തിന്റെ തലവര മാറ്റിയ സന്ദർശനമായിരുന്നു അത്. അഞ്ചുദിവസം വേമ്പനാട്ട് കായൽത്തീരത്ത് താമസിച്ചശഷമാണ് വാജ്‌പേയ് മടങ്ങിയത്. 2009 സെപ്‌റ്റംബറിൽ ശ്രീലങ്കൻ പ്രസിഡന്റായിരുന്ന ചന്ദ്രിക കുമാരത്തുംഗെയും കായൽക്കാഴ്ച കാണാനെത്തി. 2010 ഓഗസ്റ്റ് 12-നാണ് മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടിൽ കുമരകത്തെത്തിയത്. മൂന്നുദിവസത്തെ കേരള സന്ദർശനത്തിന് എത്തിയപ്പോഴാണ് പ്രതിഭാ പാട്ടിൽ കുമരകം സന്ദർശിച്ചത്. 2011 ജനുവരി 15-ന് രാഹുൽ ഗാന്ധി കുമരകത്ത് വന്നു. ബ്രിട്ടീഷ് രാജകുമാരനായിരുന്ന ചാൾസും ഭാര്യ കാമില്ലയും 2013 നവംബർ 12-നാണ് കുമരകത്തെത്തിയത്. 2017 ജൂൺ ഏഴിന് മകൾ പ്രതിഭക്കൊപ്പം എത്തിയ ബിജെപി നേതാവ് എൽ.കെ. അദ്വാനി കുമരകത്ത് നാലുദിവസം തങ്ങി. 2023 മാർച്ചിൽ നടന്ന ജി20 ഷെർപ്പ ഉച്ചകോടിയും കുമരകത്തിന്റെ അന്താരാഷ്‌ട്ര പ്രശസ്തി ഉയർത്തി. ജി– 20 ഉദ്യോഗസ്ഥ തല സമ്മേളനം നടന്നപ്പോൾ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ കുമരകത്ത് എത്തിയിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനം വീണ്ടും കുമരകത്തിനും അയ്മനത്തിനുമെല്ലാം ടൂറിസത്തിന്റെ പുതിയ ആകാശം തുറന്നു തരുകയാണ്. താജ് ഹോട്ടലിൽ എത്തിയ രാഷ്ട്രപതിയെ ചെണ്ടമേളത്തോടെയാണു സ്വീകരിച്ചത്. കായലോരത്തെ 24–ാം നമ്പർ മുറിയിലേക്ക് ബഗ്ഗിയിൽ കയറിയാണ് രാഷ്ട്രപതി പോയത്. രാത്രി എട്ടോടെ തിരികെ റിസപ്ഷൻ ഭാഗത്ത് എത്തിയ രാഷ്ട്രപതി കഥകളി, ചെണ്ടമേളം, ഭരതനാട്യം എന്നിവ ആസ്വദിച്ചു. ഇന്നു രാവിലെ 7നു ഹൗസ് ബോട്ടിൽ രാഷ്ട്രപതി യാത്ര നടത്തി. രാത്രി ഭക്ഷണം തയാറാക്കിയത് കായലോരത്തെ ചായക്കട എന്നു പേരിട്ട പാചകശാലയിലാണ്.
രാജ്യത്തിന്റെ രണ്ട് വനിതാ രാഷ്ട്രപതിമാരും എത്തിയ ഇടം, രാജ്യാന്തര ടൂറിസം മേഖലയിൽ പെരുമ ഉയർന്നു കുമരകം! നാടിന്റെ ഗ്രാമീണ സൗന്ദര്യവും കായൽ സൗന്ദര്യവും ആസ
