കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന്റെ പ്രതിസന്ധിയിൽ അവർക്ക് ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച ജോലിയിൽ മകൻ പ്രവേശിച്ചു. ബിന്ദു വിശ്രുതന്റെ മകൻ നവനീത് ഇന്ന് കോട്ടയം തിരുനക്കരയിലെ ദേവസ്വം ഓഫീസിൽ എക്സിക്യൂട്ടീവ് എൻജിനീയർ മുൻപാകെയാണ് ജോലിയിൽ പ്രവേശിച്ചത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ നവനീത് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിലാണ് ജോലിചെയ്യുക. കുടുംബത്തിന് സർക്കാർ വാഗ്ദാനം നൽകിയ പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറിയിരുന്നു. നവനീതിന് ജോലി നൽകുന്നതോട് കൂടി സർക്കാർ നൽകിയ എല്ലാവാഗ്ദാനങ്ങളും യാഥാർത്ഥ്യമായിരിക്കുകയാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ബിന്ദുവിന്റെ കുടുംബത്തിന്റെ പ്രതിസന്ധിയിൽ ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച ജോലിയിൽ മകൻ പ്രവേശിച്ചു.