രഞ്ജിതയുടെ കുടുംബത്തെ ചേർത്തുപിടിക്കുന്നു: കാതോലിക്കാ ബാവാ.

പുല്ലാട്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി നായരുടെ കുടുംബാം​ഗങ്ങളെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സന്ദർശിച്ചു.

 

രഞ്ജിതയുടെ അമ്മ തുളസി, മക്കളായ ഇന്ദുചൂഢൻ,ഇതിക എന്നിവരെ കാതോലിക്കാ ബാവാ ആശ്വസിപ്പിച്ചു. കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാവാത്തതാണെന്ന് അനുശോചന സന്ദേശത്തിൽ ബാവാ പറഞ്ഞു. മെച്ചപ്പെട്ട ജോലിക്ക് വേണ്ടിയുള്ള യാത്രയാണ് പാതിവഴിയിൽ പൊലിഞ്ഞത്.

 

 രഞ്ജിതയുടെ കുടുംബത്തെ ചേർത്ത് നിർത്തേണ്ടത് സഭയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്നും കാതോലിക്കാബാവാ കൂട്ടിച്ചേർത്തു. സഭയുടെ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത,വൈദികർ എന്നിവരും കാതോലിക്കാ ബാവായ്ക്കൊപ്പമുണ്ടായിരുന്നു.