അമിതവിലയും പൂഴ്ത്തിവെയ്പ്പും: എരുമേലിയിൽ നടത്തിയ പരിശോധനയിൽ 14 വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി, 9000 രൂപ പിഴ.


എരുമേലി: അമിതവിലയും പൂഴ്ത്തിവയ്പും തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്ത സ്‌ക്വാഡ് പരിശോധനയിൽ രണ്ടാം ദിവസം എരുമേലിയിൽ നടത്തിയ പരിശോധനയിൽ 14 വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി.

 

 പലചരക്ക്, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. എരുമേലിയിൽ 34 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 14 ഇടങ്ങളിൽ ക്രമക്കേട് കണ്ടെത്തി. വ്യാപക ക്രമക്കേട് കണ്ടെത്തിയ 3 സ്ഥാപനങ്ങളിൽ നിന്നായി 9000 രൂപ പിഴ ചുമത്തി. 2 മത്സ്യ-മാംസ കടകളിൽ നിന്നും 8 പച്ചക്കറി കടകളിൽ നിന്നും 4 പലചരക്ക് കടകളിൽ നിന്നുമാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

 

 അളവിലെ വ്യത്യാസം, വിലവിരം പ്രദർശിപ്പിക്കാത്തത്, പഞ്ചായത്തിന്റെയും, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേയുമാണ് നടപടികൾ സ്വീകരിച്ചത്. വരും ഇവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു. വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തുന്നത്.