ചങ്ങനാശ്ശേരി വാഹനാപകടം: അവധി ആഘോഷിക്കാൻ വിദേശത്തു നിന്നും നാട്ടിലെത്തി, കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നേഴ്സ് ജെസ്റ്


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നേഴ്സ് ജെസ്റ്റിമോൾ റോസ് ആന്റണിയുടെ സംസ്കാരം ഇന്ന്. തൃക്കൊടിത്താനം കുന്നുംപുറം സ്വദേശി കളത്തിപ്പറമ്പ് ജെസ്‌വിന്റെ ഭാര്യ ജസ്റ്റിമോൾ റോസ് ആന്റണി (40)ആണ് അപകടത്തിൽ മരിച്ചത്.

 

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചങ്ങനാശ്ശേരി വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം ആണ് അപകടം ഉണ്ടായത്. കുവൈറ്റിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്ന ജസ്റ്റിറോസ് അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. തെങ്ങണാ ഭാഗത്തു നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമ്മൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന ജസ്റ്റിയുടെ ഭർത്താവ് ജെസ്‌വിൻ മക്കളായ ജോവാൻ,ജോൺ എന്നിവർക്കും ബൈക്ക് യാത്രികനായ കിടങ്ങറ സ്വദേശിയായ ജെറിൻ, ഓട്ടോ ഡ്രൈവർ രാജേഷ്, ഓട്ടോറിക്ഷ യാത്രികയായിരുന്ന അഞ്ജലി എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.

 

 ജെസ്റ്റിമോൾ റോസ് ആന്റണിയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2 മണിക്ക് തൃക്കൊടിത്താനം സെന്റ്.സേവ്യഴ്സ് ഫൊറോനാ പള്ളിയിൽ നടക്കും. കുവൈറ്റ്‌ മിനിസ്ട്രി ഓഫ് ഹെൽത്ത് ന് കീഴിലുള്ള അൽജാബിർ ആശുപത്രിയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആയിരുന്ന ജസ്റ്റി റോസ് ഭർത്താവ് ജെസ്‌വിൻ ജോൺ, മക്കളായ ജോവാൻ, ജോവാന എന്നിവർ ഫെബ്രുവരി 28 നാണു നാട്ടിലെത്തിയത്. അവധി ആഘോഷിക്കാൻ വിദേശത്തു നിന്നും നാട്ടിലെത്തിയാതായിരുന്നു കുടുംബം. കോ ഡ്രൈവർ സീറ്റിൽ ഇരിക്കുകയായിരുന്ന ജസ്റ്റിയുടെ വശത്തുള്ള ഡോറിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. 



ജസ്റ്റിറോസിനെ ഗുരുതരമായ പരുക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവും കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത്. ജസ്റ്റിയുടെ സഹോദരി പ്രിയമോളും കുവൈറ്റിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആണ്.