കോട്ടയത്ത് യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അർച്ചനയുടെ വിയോഗം വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും, ഉച്ച വ


കോട്ടയം: കോട്ടയത്ത് യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം മണർകാട് മാലം ചിറയിൽ ബിനുവിന്റെ ഭാര്യയും കിടങ്ങൂർ നെടുമങ്ങാട്ട് രാജുവിന്റെയും ലതയുടെയും മകളുമായ അർച്ചന രാജ്(24) ആണ് മാനസിക സമ്മർദ്ദത്തെ തുടർന്ന് കുളിമുറിയിൽ ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയോടയാണ് സംഭവം. ഏറെ നേരമായിട്ടും അർച്ചനയെ കാണാഞ്ഞതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകി. മകൾക്ക് ശാരീരിക പീഡനം ഏറ്റിരുന്നതായും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. അതേസമയം അർച്ചനയുടെ വിയോഗം വിശ്വസിക്കാൻ കഴിയാതെയാണ് ബന്ധുക്കളും നാട്ടുകാരും. ബന്ധുവിന്റെ വീട്ടിലെ ചടങ്ങിന് പോകുന്നതുമായ ബന്ധപ്പെട്ടു തർക്കമുണ്ടായതായും ഈ തർക്കമാണ് അർച്ചനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്. അർച്ചനയുടെ മുറിയിൽ നിന്നും കുറിപ്പും ഡയറിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങൾ അർച്ചനയുടെ മരണകാരണത്തിലെ നിർണ്ണായക തെളിവുകളാകും. ഉച്ച വരെ സന്തോഷവതിയായിരുന്ന യുവതിയെ പിന്നീട് കണ്ടത് ആത്മഹത്യ ചെയ്ത നിലയിൽ ആണ്. എന്നാൽ ദമ്പതികൾക്കിടയിൽ ജീവനൊടുക്കാൻ കാരണമാകും വിധം തർക്കങ്ങളോ വഴക്കുകളോ ഉണ്ടായിരുന്നില്ല എന്നാണു ഭർതൃ ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞയിടെ ഒരു ബന്ധുവിന്റെ മരണാന്തര ചടങ്ങുകളിൽ ഇരുവരും ഒരുമിച്ചാണ് സംബന്ധിക്കാൻ എത്തിയതെന്നും യാതൊരു തരത്തിലുമുള്ള അകൽച്ചയുള്ളതായി തോന്നിയിട്ടില്ല എന്നുമാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ചു അർച്ചനയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കിടങ്ങൂരിലെ വീട്ടുവളപ്പിൽ നടക്കും. ഒന്നര വയസ്സുള്ള ഹൃതികയാണ് അർച്ചനയുടെ മകൾ.