അൺലോക്ക് കോട്ടയം: ജില്ലയിലെ ഇളവുകളും നിയന്ത്രണങ്ങളും ബുധനാഴ്ച്ച പുനഃപരിശോധിച്ചു പ്രഖ്യാപിക്കും, അതിതീവ്ര വ്യാപന മേഖലയിൽ 2 ഗ്രാമപഞ്ചായത്തുകൾ.


കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും കോവിഡ് വ്യാപനം തടയുന്നതിന്റെയും ഭാഗമായി കോട്ടയം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളും നിയന്ത്രണങ്ങളും ബുധനാഴ്ച്ച പുനഃപരിശോധിക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തും. നാളെ സംസ്ഥാനത്തെ ജില്ലകളിലെ സ്ഥിഗതികൾ വിലയിരുത്തുന്നതിനും ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കുന്നതും സംബന്ധിച്ച് മുഖ്യമന്ത്രി ഓൺലൈനായി യോഗം വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച്ച ഒരാഴ്ച്ചത്തെ ടി പി ആർ നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖല തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു. എല്ലാ ബുധനാഴ്ച്ചയുമാണ് ഒരാഴ്ച്ചത്തെ ടി പി ആർ നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ ഇളവുകളും നിയന്ത്രണങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കുന്നത്. ജൂലൈ 4 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ കോവിഡ് അതിതീവ്ര വ്യാപന മേഖലയിൽ 2 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. തീവ്രവ്യാപന മേഖലയിൽ 5 തദ്ദേശ സ്ഥാപനങ്ങളും ഭാഗിക ലോക്ക് ഡൗൺ മേഖലയിൽ ജില്ലയിൽ 40 തദ്ദേശ സ്ഥാപനങ്ങളുമാണുള്ളത്.

ജില്ലയിലെ 30 തദ്ദേശ സ്ഥാപന മേഖലകൾ ടി പി ആർ 6 ശതമാനത്തിൽ താഴെയായതിനാൽ ഈ മേഖലകളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും. ജില്ലയിലെ പനച്ചിക്കാട്, അകലക്കുന്നം ഗ്രാമപഞ്ചായത്തുകളാണ് കോവിഡ് അതിതീവ്ര വ്യാപന മേഖലയിൽ ഉൾപ്പെടുന്ന ടി പി ആർ 18 ശതമാനത്തിനു മുകളിലുള്ള ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജൂലൈ 4 വരെയുള്ള കണക്കുകൾ പ്രകാരം പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ 26.88 ശതമാനവും അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ ടി പി ആർ 18.39 ശതമാനവുമാണ്. ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഈ മേഖലകളിൽ നടപ്പിലാക്കുക. ബുധനാഴ്ച്ച വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ മേഖലകളിൽ വ്യത്യാസം വന്നേക്കാം. കോവിഡ് തീവ്രവ്യാപന മേഖലയായ ടി പി ആർ 12 ശതമാനത്തിനും 18 ശതമാനത്തിനുമിടയിലുള്ള ലോക്ക് ഡൗൺ മേഖലയായ സി കാറ്റഗറിയിൽ 5 തദ്ദേശ സ്ഥാപനങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ജൂലൈ 4 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം വാകത്താനം,കാരൂർ, കുറിച്ചി,കങ്ങഴ, കുമരകം മേഖലകളാണ് സി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഭാഗിക ലോക്ക് ഡൗൺ മേഖലയായ ടി പി ആർ 6 ശതമാനത്തിനും 12 ശതമാനത്തിനുമിടയിലുള്ള ബി കാറ്റഗറിയിൽ ജില്ലയിലെ 40 തദ്ദേശ സ്ഥാപനങ്ങളാണ് നിലവിൽ ഉൾപ്പെട്ടിരിക്കുന്നത്.

ജൂലൈ 4 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം നെടുംകുന്നം,കൂരോപ്പട, ചങ്ങനാശ്ശേരി,മുളക്കുളം,മുണ്ടക്കയം, കടനാട്‌,പായിപ്പാട്,ഉദയനാപുരം, പാമ്പാടി,തലപ്പലം,മണർകാട്,അയർക്കുന്നം, ചിറക്കടവ്,എരുമേലി,പള്ളിക്കത്തോട്, ഈരാറ്റുപേട്ട,കറുകച്ചാൽ,മണിമല, മറവന്തുരുത്ത്,വെള്ളാവൂർ, അയ്മനം,മാടപ്പള്ളി,പുതുപ്പള്ളി, തലനാട്,തൃക്കൊടിത്താനം,അതിരമ്പുഴ, വാഴപ്പള്ളി,മരങ്ങാട്ടുപള്ളി,ആർപ്പൂക്കര, രാമപുരം,പാലാ,ചെമ്പ്, വാഴൂർ,കൂട്ടിക്കൽ,പൂഞ്ഞാർ, മാഞ്ഞൂർ,ഏറ്റുമാനൂർ,മീനടം, പാറത്തോട്,കടുത്തുരുത്തി എന്നിങ്ങനെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന മേഖലകൾ. ജില്ലയിലെ 30 തദ്ദേശ സ്ഥാപന മേഖലകൾ ടി പി ആർ 6 ശതമാനത്തിൽ താഴെയാണ്. ഈ മേഖലകളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും.

ജൂലൈ 4 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം വിജയപുരം,കൊഴുവനാൽ,ടി വി പുരം, പൂഞ്ഞാർ തെക്കേക്കര,മീനച്ചിൽ, വെളിയന്നൂർ,കോട്ടയം,കടപ്ലാമറ്റം,വെള്ളൂർ, കുറവിലങ്ങാട്,എലിക്കുളം, വെച്ചൂർ, തീക്കോയി,തലയോലപ്പറമ്പ്, തിടനാട്,കാണക്കാരി, വൈക്കം,മേലുകാവ്,മൂന്നിലവ്, കോരുത്തോട്,തലയാഴം, കാഞ്ഞിരപ്പള്ളി,മുത്തോലി,ഭരണങ്ങാനം, തിരുവാർപ്പ്,ഞീഴൂർ,കിടങ്ങൂർ,നീണ്ടൂർ,കല്ലറ, ഉഴവൂർ എന്നിങ്ങനെയാണ് ഈ വിഭാഗത്തിലുള്ള മേഖലകൾ. ജൂലൈ 4 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിഭാഗീകരണമാണ് ഇത്. ബുധനാഴ്‌ച്ചവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാകും ഇളവുകളും നിയന്ത്രണങ്ങളും പുനഃക്രമീകരിക്കുക.