കോട്ടയം: ലോകത്തിലെ ഏറ്റവും കരുത്താർന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ചരിത്രയാത്രയിൽ അതിവിശിഷ്ടമായ സുദിനമാണിന്ന് എന്ന് മന്ത്രി വി എൻ വാസവൻ. ഒന്നരലക്ഷത്തോളം വാക്കുകൾകൊണ്ട് ഇന്ത്യയുടെ ജീവിതം നിർണയിക്കുന്ന ഭരണഘടന പ്രാബല്യത്തിലായിട്ട് ഇന്ന് 77വർഷം തികയുന്നു. അതിവിശാലമായ ഈ ഭൂപ്രദേശത്തിലെ അന്തേവാസികളെ ഒരു മാലയിലെന്നപോല്‍ കോര്‍ത്തിട്ട പട്ടുനൂലാണ് ഭരണഘടന. 77 വർഷങ്ങളുടെ നിറശോഭയാർജിച്ച റിപ്പബ്ലിക് ദിനം. പിന്നിട്ട കാലം നമുക്കായി കരുതിവച്ച ആവേശവും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷയുമാണ് ത്രിവർണം ചാർത്തിയ ഈ നാഴികക്കല്ലിലുള്ളത്.

സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ മുഴുവൻ അഭിമാനത്തോടെ, പൂർവ്വികർ പകർന്നു നൽകിയ ആത്മധൈര്യത്തിലൂടെ കൈവന്ന ചൈതന്യവുമായി ഇന്നു നമ്മുടെ ദേശീയപതാക ഉയർന്നു പറക്കുമ്പോൾ ഈ ദിനം ഓരോ ഭാരതീയന്റെയും ഹൃദയാഘോഷം കൂടിയായി മാറുന്നു എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഭരണഘടനയുടെ കാഴ്ചപ്പാട് ഉള്ക്കൊള്ളലിന്റേതാണെന്ന് ആമുഖത്തിലെ ആദ്യവാക്കായ 'we' (വി) വ്യക്തമാക്കുന്നു. നമ്മുടെ ഭരണഘടന അംഗീകരിക്കുമ്പോള്‍ത്തന്നെ ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും ആമുഖത്തിലെ 'we' ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍, പലവിധ ഭേദഗതികളും നിയമനിര്‍മാണങ്ങളും വഴി ഉള്‍ക്കൊള്ളലിനെ ദുര്‍ബലപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമം എന്നും വി എൻ വാസവൻ പറഞ്ഞു. ഭരണഘടനയുടെ അന്തഃസത്തയെ തകര്‍ക്കാന്‍ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയില്‍ വേരുകളാഴ്ത്തി വളരുന്ന വര്‍ഗീയ രാഷ്ട്രീയം ഇന്നു നടത്തിവരുന്നത്. ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ നോക്കുകയാണ്. മതേതരത്വത്തില്‍ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തെ തകര്‍ത്ത്, അതിനെ ഭൂരിപക്ഷമതത്തില്‍ ചേര്‍ത്തു വയ്ക്കുകയാണ്. ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ പതുക്കെ ചോര്‍ത്തുകയാണ്. നിരവധി നടപടികള്‍ വഴി ഭരണഘടനയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ വിപത്തുകള്‍ക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടം ജനാധിപത്യ വിശ്വാസികളില്‍ നിന്നും കരുത്തോടെ ഉയര്‍ന്നു വരേണ്ടതുണ്ട്. ജനാധിപത്യം പ്രകാശമാനമായി നിലനിർത്താനും ബാഹ്യവും ആഭ്യന്തരവുമായ ഭീഷണികളെയും സമ്മർദങ്ങളെയും അതിജീവിക്കാനും ലോകനിലവാരമുള്ള വികസനത്തിലേക്കുള്ള വേഗച്ചിറകുകൾ തീർക്കാനും മഹത്തായ ഈ പിറന്നാൾ ഇന്ത്യൻ റിപ്പബ്ലിക്കിന് ഊർജം പകരട്ടെ എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
.jpg)
.png)
