TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: മാർ സ്ലീവാ മെഡിസിറ്റി ​പാലായ്ക്ക് ഗ്രീൻ ഒ.ടി. സർട്ടിഫിക്കേഷനിൽ ഏറ്റവും ഉയർന്ന ഗ്രേഡായ പ്ലാറ്റിനം ഗ്രേഡിന്റെ നേട്ടം. സുസ്ഥിര ആരോഗ്യപരിചരണ രംഗത്ത് ആശുപത്രി കൈവരിച്ച പ്രവർത്തന മികവിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ നേട്ടം. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സർട്ടിഫിക്കേഷൻ സ്ഥാപനമായ ബ്യൂറോ വെരിറ്റാസിന്റെ വിലയിരുത്തലിനെ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക്  പ്ലാറ്റിനം ഗ്രേഡ് ലഭിച്ചത്.

രോഗികളുടെ സുരക്ഷ, ചികിത്സയുടെ ഗുണനിലവാരം, പ്രവർത്തന മികവ് എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ ശസ്ത്രക്രിയ തിയറ്ററുകളുടെ പ്രവർത്തനങ്ങളിൽ സുസ്ഥിരത ഉറപ്പാക്കാനുള്ള ആശുപത്രിയുടെ സമഗ്ര സമീപനത്തിനുള്ള അംഗീകാരം കൂടിയാണ് പ്ലാറ്റിനം ​ഗ്രേഡ് നേട്ടം. ആശുപത്രിയിൽ നടന്ന ചടങ്ങിൽ  കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെ സർട്ടിഫിക്കേഷൻ മാനേജർ ചാർലി ചേന്നംപള്ളിയിൽ നിന്നു ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ.മാത്യു തെക്കേൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മന്ത്രി മോൻസ് ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

അസോസിയേറ്റ് ഡയറക്ടർമാരായ ഫാ.ജോസ് കീരഞ്ചിറ, ഡോ.ഫാ.ജോസഫ് കരികുളം, ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, ഡോ.ഫാ. മാത്യു ചേന്നാട്ട്, ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെ‍‍ഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ, അനസ്തേഷ്യോളജി ആൻഡി പെരിഓപ്പറേറ്റീവ് വിഭാ​ഗം മേധാവി ഡോ.മഞ്ജിത്ത് ജോർജ്, ക്വാളിറ്റി വിഭാ​ഗം സീനിയർ മാനേജർ സിറിയക് ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആശുപത്രി ശസ്ത്രക്രിയ തീയറ്ററുകളിൽ  ഊർജം, ജലം, മെഡിക്കൽ ഉപകരണങ്ങൾ ഉപഭോഗവസ്തുക്കൾ, അണുനശീകരണം, വെന്റിലേഷൻ, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളിൽ വലിയ തോതിലുള്ള വിഭവ ഉപയോഗം ആവശ്യമാണ്. ഗ്രീൻ ഒ.ടി. പദ്ധതിയിലൂടെ പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനും സുസ്ഥിരമായ പ്രവർത്തന രീതികൾ ശക്തിപ്പെടുത്തുന്നതിനും മാർ സ്ലീവാ മെഡിസിറ്റി പാലാ ശ്രദ്ധ കേന്ദ്രീകരിച്ചു. രോഗികളുടെ സുരക്ഷയും ചികിത്സാ നിലവാരവും ഉറപ്പാക്കുന്നതിലും പ്രത്യേക ശ്രദ്ധ നൽകി. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെയും ടീമുകളുടെയും കൂട്ടായ പ്രവർത്തനമാണ് ഗ്രീൻ ഒ.ടി. പദ്ധതിയുടെ പ്ലാറ്റിനം ​​ഗ്രേഡ് നേട്ടത്തിനു അർഹമാക്കിയതെന്നു മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ പറഞ്ഞു. ക്ലിനിക്കൽ വിഭാഗങ്ങൾ, നഴ്സിംഗ്, എൻജിനീയറിംഗ് ആൻഡ് ടെക്നിക്കൽ സർവീസസ്, ഇൻഫെക്ഷൻ പ്രിവൻഷൻ, ക്വാളിറ്റി, സപ്പോർട്ട് സർവീസസ് തുടങ്ങിയ വിഭാഗങ്ങൾ ​ഗ്രീൻ ഒ.ടി പദ്ധതിയിൽ സജീവമായി പങ്കാളികളായി. സുസ്ഥിര ആരോഗ്യപരിചരണത്തോടുള്ള ആശുപത്രിയുടെ സംഘടനാതല പ്രതിബദ്ധ കൂടി ഇത് വ്യക്തമാക്കുന്നു. ഗ്രീൻ ഒ.ടി. പദ്ധതി പരിസ്ഥിതി സംരക്ഷണത്തിൽ മാത്രമല്ല രോഗികളുടെ സുരക്ഷ, ക്ലിനിക്കൽ മികവ്, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, പരിസ്ഥിതി സുസ്ഥിരത എന്നിവയെ ഒരുമിച്ച് പരിഗണിക്കുന്ന ഉത്തരവാദിത്തപൂർണമായ ആരോഗ്യപരിചരണത്തിന്റെ വിശാലമായ കാഴ്ചപ്പാട് എന്നിവ കൂടിയാണ്. കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനും വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും പരിസ്ഥിതിയോട് കൂടുതൽ ഉത്തരവാദിത്തമുള്ള ആരോഗ്യപരിചരണ സംവിധാനം കെട്ടിപ്പടുക്കുന്നതിനുമുള്ള മാർ സ്ലീവാ മെഡിസിറ്റിയുടെ തുടർച്ചയായ പ്രവർത്തനങ്ങളിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലുകൂടിയാണ് ഈ നേട്ടം.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് ആശ്വാസം. കേസിൽ ശിക്ഷ വിധിച്ചതിനൊപ്പം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്‌ട്രേറ്റ് കോടതി തന്നെ പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ബോറിവലി മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെത്തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു.

നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. മുംബൈ വ്യവസായിയും പ്രവാസി മലയാളിയുമായ ദിനേഷ് മേനോനാണ് മാണി സി കാപ്പനെതിരെ പരാതി നൽകിയത്. 2013-ൽ നൽകിയ നാല് ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് കേസുകൾ ഫയൽ ചെയ്യുകയായിരുന്നു. 4 ചെക്കു കേസുകളിൽ ഓരോ വർഷം വീതം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 1881ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക്‌ഷൻ 138 പ്രകാരമാണ് മാണി സി.കാപ്പനെ ശിക്ഷിച്ചിരിക്കുന്നത്.

ആദ്യ ചെക്കു കേസിൽ മാണി സി.കാപ്പന് ഒരു വർഷത്തെ സാധാരണ തടവുശിക്ഷയും 1.20 കോടി നഷ്ടപരിഹാരവും വിധിച്ചു. തുക അടച്ചു തീർക്കുന്നതുവരെ പ്രതിവർഷം 9 ശതമാനം പലിശ സഹിതം ഒരു മാസത്തിനകം ഈ തുക നൽകണം. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കണം. രണ്ടാമത്തെ കേസിൽ ആറ് മാസം സാധാരണ തടവും 70 ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് ശിക്ഷ. ഇതിനും പ്രതിവർഷം 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം നൽകേണ്ടതുണ്ട്. തുക നൽകിയില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. മൂന്നാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിട്ടുണ്ട്. ഉത്തരവ് തീയതി മുതൽ പ്രതിവർഷം 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം അടയ്ക്കേണ്ട ഈ തുക നൽകിയില്ലെങ്കിൽ ആറ് മാസം കൂടി അധിക സാധാരണ തടവ് അനുഭവിക്കണം. നാലാമത്തെ കേസിൽ ഒരു വർഷത്തെ സാധാരണ തടവും 1.70 കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. 9 ശതമാനം പലിശസഹിതം ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.