TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം ജില്ലയിലെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമായി ഹരിതകർമ സേനാംഗങ്ങൾ ഇതുവരെ ശേഖരിച്ചത്‌ 32,915.93 കിലോ ഇ മാലിന്യം. ശുചിത്വ മിഷന്റെയും ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടത്തുന്നത്. 

 

 നഗരസഭ കേന്ദ്രീകരിച്ചുള്ള ഇ- മാലിന്യശേഖരണം വിജയകരമായതിനെ തുടർന്ന്‌ പഞ്ചായത്തുകളിലും ശേഖരണം ആരംഭിച്ചു. പാറത്തോട്‌, മുണ്ടക്കയം, ചിറക്കടവ്‌, കര‍ൂർ പഞ്ചയത്തുകളിൽ പൂർത്തിയായി. ഇവിടെനിന്ന്‌ മാത്രം 14,062.19 കിലോ ശേഖരിച്ചു. പുനരുപയോഗിക്കാൻ കഴിയുന്നവയ്‌ക്ക്‌ മൂല്യമനുസരിച്ചുള്ള തുകയും ഹരിതകർമ സേനാംഗങ്ങൾ നൽകുന്നു. വൈക്കം, ചങ്ങനാശേരി നഗരസഭകളിൽനിന്നും കുറിച്ചി പഞ്ചായത്തിൽനിന്നുമായി 11,59.52 കിലോ ശേഖരിച്ചു. 2,48,401 രൂപയും കൈമാറി. ഹരിതകർമസേന കൺസോർഷ്യം ഫണ്ടിൽനിന്നാണ് വില നൽകുന്നത്. പിന്നീട് ഇവ ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുമ്പോൾ ഈ തുക അധിക വരുമാനം സഹിതം ഹരിതകർമസേനയ്ക്ക് തിരികെ നൽകും. ആപത്‌ക്കരമായ ഇ മാലിന്യം, പുനചംക്രമണ സാധ്യമായ ഇ മാലിന്യം എന്നിങ്ങനെ വേർതിരിച്ചാണ്‌ ശേഖരണം. ഇതിനാവശ്യമായ പരിശീലനം ഹരിത കർമ്മ സേനാംഗങ്ങൾക്ക് നൽകിയിട്ടുണ്ട്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


വൈക്കം: ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് രണ്ട് ടേം പൂര്‍ത്തിയാക്കിയ സി കെ ആശയ്ക്ക് പകരം പുതിയ സ്ഥാനാര്‍ത്ഥി എത്തിയേക്കും. ഇനി സി കെ ആശയ്ക്ക് മത്സരിക്കണമെങ്കില്‍ പാര്‍ട്ടി പ്രത്യേക അനുമതി നല്‍കണം. കഴിഞ്ഞ തവണ ഇതേകാരണം പറഞ്ഞാണ് പീരുമേട്ടില്‍ ബിജിമോളെ മത്സരരംഗത്തുനിന്നു മാറ്റിയത്.

 

 അതിനാല്‍ തന്നെ സി കെ ആശയ്ക്ക് ഇളവ് ലഭിക്കുമോ എന്ന് കണ്ടറിയണം. ഇളവു ലഭിച്ചാല്‍ ആശയ്ക്കു സാധ്യത തെളിയും. ഇല്ലെങ്കില്‍ പുതിയ സ്ഥാനാര്‍ഥിയെ സിപിഐ രംഗത്തിറക്കും. ഇളവ് നല്‍കിയില്ലെങ്കില്‍ യുവനേതാവ് പി പ്രദീപിനെ അടക്കമുള്ളവരെയാണ് സി പി ഐ പരിഗണിക്കുന്നത്. കഴിഞ്ഞ തവണത്തെ നേട്ടം ആവര്‍ത്തിക്കാനായി വൈക്കത്ത് ഒഴിക്കെ നിലവിലെ എം എല്‍ എമാര്‍ക്ക് വീണ്ടും അവസരം നല്‍കാനാണ് എല്‍ഡിഎഫിന്റെ തിരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ ഏക സി പി ഐ സീറ്റാണ് വൈക്കത്തേത്. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകിയാണ് സി കെ ആശയെ വൈക്കം നിയമസഭയിലേക്കയച്ചത്. സി കെ ആശയ്ക്കൊപ്പം യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് സാരഥിയായി മുൻ കോട്ടയം നഗരസഭാ ചെയർപേഴ്സൺ കൂടിയായ ഡോ. പി ആർ സോന, എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ് സാരഥി അജിതാ സാബു എന്നിവരാണ് വൈക്കം നിയോജക മണ്ഡലത്തിൽ മത്സര രംഗത്തുണ്ടായിരുന്നത്. 2016 ലെ ആദ്യ മത്സരത്തിൽ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷമുയർത്തിയാണ് 2021 ൽ സി കെ ആശ വീണ്ടും വിജയിച്ചത്. 2016 ൽ സി കെ ആശയ്ക്ക് 24584 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചപ്പോൾ 2021 ൽ വൈക്കം സമ്മാനിച്ചത് 26,242 വോട്ടുകളുടെ ഭൂരിപക്ഷമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് സി കെ ആശ അന്ന് സ്വന്തമാക്കിയത്. മൂന്നു മുന്നണികളുടെയും വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലം എന്ന പ്രത്യേകതയുമുണ്ടായിരുന്നു വൈക്കത്തിന്.