TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പും ജീവധാര പോർട്ടൽ കോട്ടയം ജില്ലാ ഉദ്ഘാടനവും നടന്നു.

 

 "മനുഷ്യത്വത്തിന്റെ ഒരു തുള്ളി. രക്തം ദാനം ചെയ്യുക, ജീവൻ രക്ഷിക്കുക." എന്നതാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സന്ദേശം. മെഡിക്കൽ കോളേജ് ബ്ലഡ് ട്രാൻസ്ഫൂഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ചിത്ര ജെയിംസ് യോഗത്തിൽ സ്വാഗതം പറഞ്ഞു. മെഡിക്കൽ കോളേജ്  സൂപ്രണ്ടൻ്റ് ഡോ. ടിജി തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് ജീവധാര പോർട്ടൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജില്ലയിൽ നിരവധി തവണ ദാനം ചെയ്ത പ്രഭാ ഹരിശ്രീ, റിൻസി മോൾ പി ജോസഫ്, സജു ജോസഫ്, അനസ് മോൻ കെ ബി, വിഷ്ണു വിജയകുമാർ, കൊച്ചുമോൻ ചാമക്കാല, കുര്യാക്കോസ്,സാവിയോ എബ്രഹാം, അജയ് പി എസ് എന്നിവർക്കും അഫരസിസ് (രക്ത ഘടക) ദാതാക്കളായ അഖിൽ രാജു, മഹേഷ് പുരുഷോത്തമൻ എന്നിവരെയും ആദരിക്കുകയുണ്ടായി. "മനുഷ്യത്വത്തിന്റെ ഒരു തുള്ളി "- രക്തം ദാനം ചെയ്യുക ജീവൻ രക്ഷിക്കുക"എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ ഹന്ന സൂസൻ ബിനു ഒന്നാം സ്ഥാനവും രോഹിത് സി ജോസഫ് രണ്ടാം സ്ഥാനവും ഫർസീൻ മുബാഷിർ മൂന്നാം സ്ഥാനവും നേടി. ഇവരെയും പ്രസ്തുത മീറ്റിംഗിൽ ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു. അസി. പ്രൊഫ.ഡോ. ജ്യോതിസ് പി., ഡോ.അഞ്ജന മോഹൻ, ഡോ.മിലി എസ്, കൗൺസിലർമാരായ അനൂപ് പി ജെ, പ്രവീൺ പി. രാജ്, സയന്റിഫിക് ഓഫീസർ ശ്രീകല ടി എസ്. നഴ്സിംഗ് ഓഫീസർമാരായ ഷീബ വർഗീസ്,സുമൻ മുരളീധരൻ എന്നിവർ പങ്കെടുത്തു.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി മറ്റന്നൂർക്കര സ്വദേശി കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

 മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത്. അന്ന് വൈകിട്ട് തന്നെ ലോഡ്ജിൽ മുറിയെടുത്തതയാണ് വിവരം. ബന്ധുക്കൾ എരുമേലി പോലീസിൽ നൽകിയ പരാതിയിൽ സൈബർ സെൽ വഴിയുള്ള അന്വേഷണത്തിൽ മൊബൈൽ നമ്പർ സിഗ്നൽ മധുരയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് എരുമേലി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇയാളെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംശയം തോന്നി ലോഡ്ജ് ജീവനക്കാർ ലോക്കൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. എരുമേലിയിൽ റബ്ബർ വ്യാപാരം ചെയ്തു വരികയായിരുന്നു സുമേഷ്. ഭാര്യയും പ്ലസ് ടു വിദ്യാർഥിയായ മകനും അടങ്ങുന്നതാണ് കുടുംബം. എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. ഉച്ചക്ക് ഒരു മണിയോടെ ഫോൺ ഓഫ്‌ ആകുകയും പിന്നീട് ബന്ധുക്കൾ ഉൾപ്പടെയുള്ളവർ വിളിച്ചെങ്കിലും വിവരമൊന്നും ലഭിക്കാഞ്ഞതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിത്.