TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: കോട്ടയം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ എരുമേലി കൊരട്ടിയിലുള്ള പിൽഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ ഫെബ്രുവരി മാസം ആരംഭിക്കും. ഇതിനായി 1.65 കോടി രൂപ ടൂറിസം വകുപ്പ് നേരത്തെ അനുവദിച്ചിരുന്നു.

 

 ശബരിമല തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിനായുള്ള സെന്ററിന്റെ ഭാഗമായി നാലര ഏക്കർ സ്ഥലത്ത് അഞ്ചു കെട്ടിടങ്ങളും 80 മുറികളുള്ള നാല് ടോയ്‌ലറ്റ് കോംപ്ലക്സുകളും നിലവിൽ ഉണ്ട്. കഴിഞ്ഞവർഷം ഒരു കോടി രൂപ അനുവദിച്ച് റോഡ് കോൺക്രീറ്റിങ്ങും കിടങ്ങുകളുടെ അറ്റകുറ്റപണികളും നടത്തിയിരുന്നു.  അവശേഷിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ പൂർത്തീകരിക്കുന്നതിനാണ് 1.65 കോടി രൂപ അനുവദിച്ചിരിക്കുന്നത്. അനുവദിക്കപ്പെട്ട തുക ഉപയോഗിച്ച് ടോയ്ലറ്റ് കോംപ്ലക്സുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുപുറമേ ഓപ്പൺ ബാത്ത് ഏരിയ നവീകരിക്കുകയും ചെയ്യും. കൂടാതെ നാല് ഡോർമറ്ററികളുടെ നവീകരണം, സംരക്ഷണഭിത്തി, അടുക്കള നവീകരണം, മാലിന്യ സംസ്‌കരണ സംവിധാനം, പുതിയ കവാടം, പൂന്തോട്ട നിർമ്മാണം, വൈദ്യുതീകരണം, പ്ലംബിംഗ്  ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളും നിർവ്വഹിക്കും. ഫോറസ്‌റ്റ്‌ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡിനാണ്‌ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ നൽകിയിരിക്കുന്നത്.  ആകെ 10 മുറികളും ആറ്‌ ഡോർമിറ്ററികളും അടുക്കളയോടുകൂടിയ ഹാളും അമിനിറ്റി സെന്ററിലുണ്ട്‌.  350 പേർക്ക്‌ ഇവിടെ ഒരേസമയം തങ്ങാം. 100 വാഹനങ്ങൾ പാർക്ക്‌ ചെയ്യാനും സ‍ൗകര്യമുണ്ട്‌.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ അതിഥിതൊഴിലാളികൾ മീനച്ചിലാറ്റിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നു. ഈരാറ്റുപേട്ട തടവനാൽ പാലത്തിനു സമീപം ഉളള കെട്ടിടത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ആണ് മീനച്ചിൽ ആറ്റിലേക്ക് ഭക്ഷണ-പേപ്പർ-പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.

 

 നിരവധിപ്പേരാണ് മീനച്ചിലാറ്റിലെ ജലം കുളിക്കാനും തുണി അളക്കാനുമായി ഉപയോഗിക്കുന്നത്. ഒപ്പം നിരവധി കുടിവെള്ള പദ്ധതികളും മീനച്ചിലാറ്റിലുണ്ട്. മാലിന്യനിക്ഷേപം പതിവായതോടെ ഈരാറ്റുപേട്ട സ്വദേശിയായ സിയാദ് ഈരാറ്റുപേട്ട നഗരസഭാ ആരോഗ്യ വിഭാഗത്തിന് പരാതി നൽകിയിരുന്നു. മീനച്ചിലാറിന്റെ തീരത്ത് അതിഥിതൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം പരാതിയിൽ മറുപടി നൽകിയിരുന്നു. നഗരസഭയുടെ നൈറ്റ് സ്‌ക്വാഡ് സജീവമായി പ്രവർത്തിച്ചു ലംഘനങ്ങൾ കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിയാദിന്റെ പരാതിയിൽ നഗരസഭാ ആരോഗ്യ വിഭാഗം മറുപടി നൽകിയിരുന്നു. എന്നാൽ നടപടികൾ കടലാസ്സിൽ മാത്രം ഒതുങ്ങിയെന്നും ഇപ്പോഴും മീനച്ചിൽ ആറ്റിലേക്ക് അതിഥിതൊഴിലാളികൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്നുണ്ടെന്നും സിയാദ് പറഞ്ഞു.