TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ജില്ലയില്‍ 19.96 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്കുകള്‍. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് അഞ്ചു വരെ ജില്ലയിലാകെ 1996.68 ലക്ഷം രൂപയുടെ  കൃഷിനാശമുണ്ടായതായാണ് ആദ്യഘട്ടത്തിലെ വിലയിരുത്തല്‍.

 

 വിശദമായ കണക്കെടുപ്പ് നടത്തിവരികയാണെന്നും കൃഷിനാശം നേരിട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബിനു തോമസ് പറഞ്ഞു. ആകെ 1086.21 ഹെക്ടര്‍ പ്രദേശത്തെ കൃഷിയെ മഴ ബാധിച്ചു. 5827 കര്‍ഷകരുടെ വിളകളാണ് നശിച്ചത്. ഏറ്റവും കൂടുതല്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തത് ഏറ്റുമാനൂര്‍ ബ്ലോക്കിലാണ്. ഇവിടെ 1295 കര്‍ഷകരുടെ 617.26 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 971.55 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടുത്തുരുത്തി ബ്ലോക്കില്‍ 687 കര്‍ഷകരുടെ 291.83 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. നഷ്ടം 484.12 ലക്ഷം രൂപ.

മറ്റു ബ്ലോക്കുകളിലെ കൃഷിനാശത്തിന്റെ വിവരങ്ങള്‍ ചുവടെ:(ബ്ലോക്ക്, കൃഷി നാശമുണ്ടായ സ്ഥലവിസ്തൃതി, കര്‍ഷകരുടെ എണ്ണം, തുക എന്ന ക്രമത്തില്‍)

ഈരാറ്റുപേട്ട: 23.33 ഹെക്ടര്‍, 1183 കര്‍ഷകര്‍, 106.82 ലക്ഷം

വൈക്കം: 23.58 ഹെക്ടര്‍,575കര്‍ഷകര്‍,164.28 ലക്ഷം

മാടപ്പള്ളി: 10.04 ഹെക്ടര്‍,137കര്‍ഷകര്‍,45.73 ലക്ഷം

കാഞ്ഞിരപ്പള്ളി: 5.98 ഹെക്ടര്‍,289 കര്‍ഷകര്‍,33.15 ലക്ഷം

പള്ളം: 8.30 ഹെക്ടര്‍,187കര്‍ഷകര്‍,17.71 ലക്ഷം

പാമ്പാടി: 37.90 ഹെക്ടര്‍,616കര്‍ഷകര്‍, 22.57 ലക്ഷം

ഉഴവൂര്‍: 39.54 ഹെക്ടര്‍,206 കര്‍ഷകര്‍, 31.33 ലക്ഷം

ളാലം: 17.75 ഹെക്ടര്‍,248 കര്‍ഷകര്‍, 58.90 ലക്ഷം

വാഴൂര്‍: 10.70 ഹെക്ടര്‍,404 കര്‍ഷകര്‍, 60.52 ലക്ഷം

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍(ഡി.ഇ.ഒ.സി).

 

 ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തുകളും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയാണ് ഏകോപിപ്പിക്കുന്നത്. കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറകളില്‍നിന്നുള്ള മുന്നറിയിപ്പുകളും പ്രളയ ബാധിത മേഖലയിലെ ജനങ്ങള്‍ ഫോണ്‍ മുഖേന അറിയിക്കുന്ന വിവരങ്ങളും ഇവിടെനിന്ന് പ്രാദേശിക തലം വരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. തുടര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു എന്ന് എ.ഡി.എം സോളി ആന്റണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുന്നുമുണ്ട്. കളക്ടറേറ്റില്‍ സ്ഥിര സംവിധാനമായി പ്രവര്‍ത്തിക്കുന്ന ഡി.ഇ.ഒ.സി സംവിധാനം പ്രകൃതിക്ഷോഭ സാഹചര്യം കണക്കിലെടുത്ത് വിപുലീകരിച്ചിരുന്നു. കളക്ടറേറ്റിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന  കേന്ദ്രത്തിലേക്ക് നൂറുകണക്കിന് ഫോണ്‍ കോളുകളാണ് ദിവസവും വരുന്നത്. പ്രകൃതി ക്ഷോഭം മൂലമുള്ള നാശനഷ്ടങ്ങളും വീടുകളില്‍ വെള്ളം കയറുന്നതും ദുരിതാശ്വാസ ക്യാന്പുകളില്‍ താമസിക്കുന്നവരുടെ ആവശ്യങ്ങളുമൊക്കെ ഇക്കൂട്ടത്തുലുണ്ടാകും. ഹസാര്‍ഡ് അനലിസ്റ്റ്, തദ്ദശസ്വയംഭരണ വകുപ്പ് ദുരന്തനിവാരണ വിഭാഗം പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ എന്നിവരും റവന്യൂ, പോലീസ്, അഗ്നിരക്ഷാസേന എന്നീ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരുമാണ് ഈ കേന്ദ്രത്തില്‍ സ്ഥിരമായി ഉണ്ടാവുക. നിലവിലെ സാഹചര്യത്തില്‍ ജലസേചനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെയും മോട്ടോര്‍ വാഹന വകുപ്പിലെയും ജീവനക്കാരും മുഴുവന്‍ സമയവും ഇവിടെയുണ്ട്. ദുരിതബാധിത പ്രദേശങ്ങളില്‍നന്നും വാഹനം, ചികിത്സ, രക്ഷാപ്രവര്‍ത്തനം തുടങ്ങി ഏത് ആവശ്യം അറിയിച്ചാലും പെട്ടെന്ന് എത്തിക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ട്. ജലസേചന വകുപ്പ് നദികളിലെ ജലനിരപ്പ് സദാസമയവും നിരീക്ഷിച്ച് വിവരം നല്‍കും. ഡി.ഇ.ഒ.സി അത് ഓരോ മണിക്കൂറിലും മുന്നറിയിപ്പായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നു. ജില്ലാതലത്തിലുള്ള ഓപ്പറേഷന്‍ സെന്ററിനു പുറമെ  താലൂക്ക് ആസ്ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓപ്പറേഷന്‍ സെന്ററുകളുമുണ്ട്. ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റവുമായി (ഐ.ആര്‍.എസ്) ചേര്‍ന്നാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.