TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: വീട്ടമ്മയുടെ ഗർഭാശയത്തിൽ അസാധാരണമായി കൂട്ടമായി വളർന്ന എട്ട് ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു.

 

 കോട്ടയം സ്വദേശിനിയായ 46-കാരിയുടെ ​ഗർഭാശയത്തിലായിരുന്നു 8 ഫൈബ്രോയ്ഡുകൾ ഒരുമിച്ചു കണ്ടെത്തിയത്. അമിതമായ രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയ വീട്ടമ്മയെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് ഗർഭാശയത്തിൽ ഫൈബ്രോയ്ഡുകൾ കൂട്ടമായി വളരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഹൃദ്രോഗത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്ന രോഗിക്ക് അമിതവണ്ണവും ഉണ്ടായിരുന്നതിനാൽ ശസ്ത്രക്രിയ കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരുന്നു. അമിതവണ്ണം മൂലം വയറിന്റെ ഭാഗത്ത് മുഴകളുടെ വളർച്ച വ്യക്തമായി തിരിച്ചറിയാനാകാത്ത സാഹചര്യവും ഉണ്ടായിരുന്നു. മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്ട്രെറ്റിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ എല്ലാ ഫൈബ്രോയ്ഡുകളും പൂർണമായും നീക്കം ചെയ്യാൻ സാധിച്ചു. ഇവയുടെ ആകെ ഭാരം മൂന്ന് കിലോഗ്രാമിലധികം ഉണ്ടായിരുന്നു. അനസ്തേഷ്യോളജി വിഭാഗത്തിലെ ഡോ. അനു ടി. ഇ.യും ശസ്ത്രക്രിയയുടെ ഭാഗമായി. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളും മുൻകാല ഹൃദ്രോഗ ചികിത്സയും ഉണ്ടായിരുന്നിട്ടും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായ നേട്ടമായി.

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.

കോട്ടയം: സെന്‍സസ് -2027ന്റെ ഭാഗമായി എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ആദ്യ ദിവസമായ വ്യാഴാഴ്ച പരിശീലനം നടന്നത്.

 

 കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.സി. നിഷ ഉദ്ഘാടനം ചെയ്തു. ചാര്‍ജ് സെന്‍സസ് ഓഫീസറായ തഹസില്‍ദാര്‍ അനീഷ് ഈപ്പന്‍ അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാലു ബാച്ചുകളിലായി 45 ഉദ്യോഗസ്ഥര്‍ വീതമാണ് മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.