TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ചൂടിനിടെ അല്പം ആശ്വാസത്തിനിടനൽകി കൗതുകമുണർത്തി കോട്ടയം,ചങ്ങനാശ്ശേരി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ. രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ പേരുകളിലാണ് ഈ കൗതുകം.

 

 ഒരേ പേരുകാരും പേരിനോട് സാമ്യമുള്ളവരും ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. കോട്ടയം നിയോജകമണ്ഡലത്തിലാണ് ഒരേ പെരുകാർ മത്സരിക്കുന്നത്. മണ്ഡലത്തിൽ എൽഡിഎഫിനും എൻഡിഎയ്ക്കും ഒരേ പേരുകാരാണ് സ്ഥാനാർഥികളായി എത്തിയിരിക്കുന്നത്. എൽ ഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎം സാരഥി കെ.അനിൽകുമാറും എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ് സാരഥി പി.അനിൽകുമാറും ആണ് സ്ഥാനാർത്ഥിമാരായി മത്സരിക്കുന്നത്. ചങ്ങനാശ്ശേരിയിൽ പേരിനോട് സാമ്യമുള്ള സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് എം സാരഥി അഡ്വ.ജോബ് മൈക്കിൾ സ്ഥാനാർത്ഥിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം സാരഥി വിനു ജോബ് ആണ് മത്സരിക്കുന്നത്. ഇരുവരുടെയും പേരിലെ ജോബ് ആണ് ഇവിടെ രണ്ടു സ്ഥാനാർത്ഥികളുടെയും പേരിലെ സാമ്യമുള്ളത്. ജോബ് മൈക്കിൾ ചങ്ങനാശ്ശേരി നിയോജക മണ്ഡലം സിറ്റിംഗ് എംഎൽഎ കൂടി ആണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള പരിശോധനാ സ്‌ക്വാഡുകള്‍ മുഴുവന്‍ സമയവും സജീവമായി പ്രവര്‍ത്തിക്കും.

 

 പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ഓരോ മണ്ഡലത്തിലും അഞ്ചു വീതം ഫ്‌ളൈയിംസ് സ്‌ക്വാഡുകളുണ്ടാകും. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ സ്‌ക്വാഡ് ആവശ്യമായ തെളിവുകള്‍ ശേഖരിക്കുകയും കൈമാറുന്ന വസ്തുക്കള്‍ പിടിച്ചെടുക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുകയും ചെയ്യും. എല്ലാ നടപടിക്രമങ്ങളും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി കോട്ടയം മണ്ഡലത്തിലെ കഞ്ഞിക്കുഴിയില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നേരിട്ട് വിലയിരുത്തി.