TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: മീനമാസത്തിലെ പൊള്ളുന്ന ചൂടിനുമപ്പുറം തെരഞ്ഞെടുപ്പ് ചൂടിൽ ആണ് കോട്ടയം. വോട്ടെടുപ്പിന് ഇനി മൂന്ന് നാൾ മാത്രം ശേഷിക്കവേ അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് പ്രവർത്തകർ.

 

 ഒരു വീടും വിട്ടുപോകാതെ വീടുകൾ കയറിയുള്ള പ്രചാരണം ശക്തമാക്കിയാണ് മൂന്ന് മുന്നണികളും മുന്നോട്ടു പോകുന്നത്. ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും ആവേശപ്പോരാട്ടം തുടരുകയാണ്. പലപ്പോഴും രാഷ്ട്രീയ കേരളത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളുണ്ടായിട്ടുള്ള ജില്ലയാണ് കോട്ടയം. 2016 വരെ ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ 6 മണ്ഡലങ്ങളും യുഡിഎഫിനൊപ്പം ആയിരുന്നു. എന്നാൽ 2021 ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു കൊണ്ട് ജില്ല ഇടത്തേക് ചാഞ്ഞു.

 

 ഇതിനു പ്രധാന പങ്ക് വഹിച്ചത് കേരളം കോൺഗ്രസ്സ് എമ്മിന്റെ ഇടതുപക്ഷത്തേക്കുള്ള മുന്നണി മാറ്റം ആയിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ആയിരുന്ന കേരളാ കോൺഗ്രസ്സ് എം 2021 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ 3 മണ്ഡലങ്ങളിലെ സീറ്റുകളിൽ വിജയിച്ചത് കേരളാ കോൺഗ്രസ്സ് എം ആയിരുന്നു. വൈക്കവും ഏറ്റുമാനൂരും ഇടതുമുന്നണി നേടിയതോടെ 5 സീറ്റുകൾ എൽഡിഎഫിന് ലഭിച്ചു. പാലായും പുതുപ്പള്ളിയും കടുത്തുരുത്തി, കോട്ടയം മണ്ഡലം ഉൾപ്പടെ 4 സീറ്റുകൾ യുഡിഎഫിന് ലഭിച്ചു. ഇത്തവണയും ജില്ലയിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. മുന്നണിപ്പോരാട്ടത്തിനുമപ്പുറം കേരളാ കോൺഗ്രസ്സുകാരുടെ നേർക്കുനേർ മത്സരം നടക്കുന്ന മണ്ഡലങ്ങളും ജില്ലയിലുണ്ട്. ചങ്ങനാശ്ശേരിയിലെ കടുത്തുരുത്തിയിലുമാണ് ഈ നേർക്കുനേർ മത്സരം നടക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളാ കോൺഗ്രസ്സ് എമ്മിനും അഭിമാന പോരാട്ടമാണ്. ജില്ലയിലെ സീറ്റുകൾ തിരികെ പിടിക്കാനും നേടിയെടുക്കാനും യുഡിഎഫ് ശക്തമായ പോരാട്ടം തന്നെയാണ് കാഴ്ച വെയ്ക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിൽ പാലായും പൂഞ്ഞാറും ഏറ്റുമാനൂരുമുണ്ട്. കഴിഞ്ഞ തവണ എൻഡിഎ യ്ക്ക് ലഭിച്ച വോട്ട് വിഹിതം പല മണ്ഡലങ്ങളിലും വിജയ പ്രതീക്ഷ വയ്ക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ സാധിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിൽ അനുകൂല സാധ്യതകൾക്ക് വഴി തെളിയുന്നതായാണ് യുഡിഎഫ് വിലയിരുത്തൽ.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും പോളിങ് ബൂത്തിനകത്ത് ഫോൺ പ്രവേശിപ്പിക്കുന്നത് പൂർണ്ണമായും തടയാനാണ് നിർദേശം.

 

 ഫോണിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ മുൻനിർത്തി വോട്ടർമാർ തങ്ങളുടെ ഫോണുകൾ വാഹനങ്ങളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ സൂക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബൂത്തിലേക്ക് കടക്കുന്നതിന് മുൻപ് ഫോൺ 'മൊബൈൽ ഫോൺ കീപ്പിങ് പൗച്ചി'ൽ നിക്ഷേപിച്ച് വളണ്ടിയർമാരിൽ നിന്ന് ടോക്കൺ വാങ്ങണം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുമ്പോൾ ടോക്കൺ തിരികെ നൽകി ഫോൺ കൈപ്പറ്റാം.

 

 വോട്ടർമാരുടെ ഫോൺ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പ്രത്യേക ഹരിത മൊബൈൽ ഫോൺ കീപ്പിങ് പൗച്ച് ഓരോ പോളിങ് സ്റ്റേഷനിലും സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമെ ബൂത്തിനകത്ത് ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂ. എന്നാൽ ഇവർ നിർബന്ധമായും ഫോൺ സൈലന്റ് മോഡിലാക്കി മാത്രമേ ഉപയോഗിക്കാവൂ.