TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ചങ്ങനാശ്ശേരി: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങൾക്കും രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കും വഴിവെച്ച സിൽവർ ലൈൻ പദ്ധതി യുഡിഎഫ് സർക്കാർ പൂർണ്ണമായും റദ്ദാക്കിയതോടെ അവസാനമായത് ചങ്ങനാശ്ശേരി മടപ്പള്ളിയിലെ കെ റെയിൽ വിരുദ്ധ സമര പന്തലിലെ 1490 ദിവസത്തെ സമരത്തിനാണ്.

 

 മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് തിരുവനന്തപുരം മുതൽ കാസർകോട്‌ വരെ 583 കിലോമീറ്ററിൽ നീളുന്ന പദ്ധതി റദ്ദാക്കാൻ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചത്. ഇതോടെ ആഹ്ലാദത്തിലായത് മാടപ്പള്ളിയിലെ സാധാരണക്കാരായ ജനങ്ങളും അവർക്കൊപ്പം നിന്നവരുമാണ്. സിൽവർ ലൈൻ പദ്ധതിക്കെതിരെ നടന്ന സമരങ്ങളിൽ മടപ്പള്ളിയിലെ സമര പന്തൽ സന്ദർശിച്ചു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ ഉറപ്പ് നൽകിയിരുന്നു യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദാക്കുമെന്ന്. ആ വാക്കാണ് ഇന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പാലിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് 3 തവണയാണ് വി.ഡി.സതീശൻ സമരപന്തലിലെത്തിയത്. സമരത്തിന്റെ 500–ാം ദിവസവും മടപ്പള്ളിയിലെ സമരപന്തലിലെത്തിയ വി.ഡി.സതീശൻ പദ്ധതി റദ്ദാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ ഈ പ്രഖ്യാപനം ഉണ്ടാകുമെന്നു കരുതിയിരുന്നില്ലെന്നും വളരെയധികം സന്തോഷമുണ്ട് വാക്കു പറഞ്ഞാൽ പാലിക്കുന്ന ഒരു മുഖ്യമന്ത്രിയെ നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചതിലെന്നും സമര സമിതി അംഗങ്ങൾ പറഞ്ഞു. പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നു കൂടിയാണ് ഇതോടെ വി ഡി സതീശൻ സർക്കാർ അധികാരമേറ്റ് ആദ്യ നാളുകളിൽ തന്നെ നടപ്പിലാക്കിയിരിക്കുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ചങ്ങനാശ്ശേരി: യുഡിഎഫ് സർക്കാർ തങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചതായി ചങ്ങനാശേരി മാടപ്പളളിയിലെ സിൽവർ ലൈൻ വിരുദ്ധ സമരസമിതി അംഗങ്ങൾ.

 

 സിൽവർലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്ത സമ്മേളനത്തിൽ പറഞ്ഞതോടെ അത്യധികം സന്തോഷത്തിലായിരുന്നു ചങ്ങനാശേരി മാടപ്പളളിയിലെ സിൽവർ ലൈൻ വിരുദ്ധ സമരസമിതി അംഗങ്ങളും നാട്ടുകാരും. ഇതോടെ 1490 ദിവസത്തെ സമരത്തിനാണ് അവസാനമായത്. സർക്കാരിന്റെ തീരുമാനത്തിൽ സന്തോഷവും ആശ്വാസവുമുണ്ടെന്നു ജനങ്ങൾ പറഞ്ഞു. ആഹ്ലാദം പ്രകടിപ്പിച്ച് സമരക്കാർ മധുരം വിതരണം ചെയ്തു. കെ റെയിൽ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കിയ സർക്കാർ തീരുമാനം ചങ്ങനാശ്ശേരിയെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷമാണ് എന്ന് ചങ്ങനാശ്ശേരി നിയുക്ത എംഎൽഎ വിനു ജോബ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയപ്പോൾ മാടപ്പള്ളി ജനതയോട് നൽകിയ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട് എന്നും മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേദിവസം തിരുവനന്തപുരത്ത് കണ്ടോൺമെൻറ് ഹൗസിൽ എത്തി ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു എന്നും വിനു ജോബ് മാധ്യമങ്ങളോട് പറഞ്ഞു. മാടപ്പള്ളിയിലെ നിർദ്ദിഷ്ട കെ റെയിൽ പാത കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങളുടെ ആശങ്ക നേരിട്ട് ബോധ്യപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രശ്നം ഉയർത്തി കാട്ടുവാൻ ശ്രമിച്ചിരുന്നു. എം എൽ എ എന്ന നിലയിൽ ആദ്യമായി ഇടപ്പെട്ട വിഷയത്തിൽ വിജയം കാണാൻ കഴിഞ്ഞത് മുന്നോട്ടുള്ള യാത്രയിൽ ധൈര്യവും ആത്മവിശ്വാസവും നൽകുന്ന ഒന്നായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്ത് വന്നാലും കെ-റെയിൽ വരുമെന്ന് പറഞ്ഞ പിണറായി സർക്കാരിനെ താഴെയിറക്കാൻ കഴിഞ്ഞതും ഇപ്പോൾ പദ്ധതി റദ്ധാക്കിയതും മൂലം മേഖലയിലെ ജനങ്ങളുടെ ജീവിതവും സ്വപ്നങ്ങളുമാണ് തിരികെ ലഭിച്ചിരിക്കുന്നതെന്നും റോസ്ലിൻ പറഞ്ഞു.