TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: വനിതാ സൗജന്യയാത്ര മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ടു നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്നും ചൂണ്ടിക്കാട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ബസ്സ് പണിമുടക്ക് തുടരുന്നു.

 

 ഡീസൽ സബ്‌സിഡി അനുവദിക്കണമെന്നും വിദ്യാർത്ഥികളുടെ ചാർജ്ജ് വർദ്ധിപ്പിക്കണമെന്നും ടാക്സ് ഒഴിവാക്കണമെന്നും ബസ്സ് ജീവനക്കാരുടെ തൊഴിൽ ഉറപ്പു വരുത്തണമെന്നും സ്വകാര്യ ബസ്സ് വ്യവസായം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു ജില്ലയിലെ സ്വകാര്യ ബസ്സ് തൊഴിലാളികളും ഉടമകളും കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ജില്ലകളിലാണ് ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക് നടത്തുന്നത്. സ്വകാര്യ ബസ്സ് വ്യവസായം സംരക്ഷിക്കാൻ കിലോമീറ്ററിന് 55 രൂപ നിരക്കിൽ ബസ്സുകൾ വാടകയ്ക്ക് ഏറ്റെടുക്കണമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 6 മണി മുതലാണ് ജില്ലയിൽ പണിമുടക്ക് ആരംഭിച്ചത്. ജില്ലയിൽ ആയിരത്തോളം സ്വകാര്യ ബസ്സുകൾ ആണുള്ളത്. സ്വകാര്യ ബസ്സുകൾ കൂടുതലായി സർവ്വീസ് നടത്തുന്ന കുമരകം മേഖലയിലേക്കും മെഡിക്കൽ കോളേജ് ഭാഗത്തേക്കും യാത്രക്കാരെ പണിമുടക്ക് സാരമായി ബാധിച്ചിട്ടുണ്ട്. കോട്ടയം–അയർക്കുന്നം–പാലാ, കോട്ടയം–പുതുപ്പള്ളി, കോട്ടയം-റാന്നി, പൊൻകുന്നം–പള്ളിക്കത്തോട്, മുണ്ടക്കയം–ഇളംകാട്, അയർക്കുന്നം-മറ്റക്കര, മുണ്ടക്കയം-കോരുത്തോട്, മണിമല-കാഞ്ഞിരപ്പള്ളി, എരുമേലി-ചങ്ങനാശ്ശേരി, പൊൻകുന്നം-പാലാ, കുമളി,കട്ടപ്പന തുടങ്ങിയ സ്വകാര്യ ബസ്സുകൾ കൂടുതലായി സർവ്വീസ് നടത്തുന്ന റൂട്ടുകളിൽ പണിമുടക്ക് ജനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വൈകിട്ട് 6 മണി വരെയാണ് സ്വകാര്യ ബസ്സ് പണിമുടക്ക്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ചങ്ങനാശ്ശേരി: പ്രകൃതിയുടെ വിസ്മയ മനോഹര കാഴ്ചകൾ കാണാനെത്തുന്ന സഞ്ചാരികൾക്ക് അതിമനോഹരമായ പിങ്ക് വിസ്മയ കാഴച്ചയൊരുക്കി ചങ്ങനാശ്ശേരി പറാൽ പാടശേഖരം.

 

 കോട്ടയം–ആലപ്പുഴ അതിർത്തിയിലെ 400 ഏക്കറോളം പടർന്നു കിടക്കുന്ന ചങ്ങനാശ്ശേരി പറാൽ പാടശേഖരത്തിലാണ് ആമ്പൽപ്പൂക്കളുടെ ഈ വിസ്മയ കാഴ്ചകൾ കണ്ടു ആസ്വദിക്കാനാകുന്നത്. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്, കടമ്പാടം ചേരിക്കളം പാടശേഖര സമിതി, പറാൽ വടക്കുംഭാഗം യുവജന കൂട്ടായ്മ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പറാൽ വടക്കുംഭാഗം മേഖലയിൽ വിനോദസഞ്ചാര സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നവർക്കായി പാടശേഖരത്തിലൂടെ വള്ളസവാരിയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തിന് വെളിയിൽ നിന്നും ആമ്പൽപ്പൂക്കൾ കാണാനായി സന്ദർശകർ എത്തുന്നുണ്ട്. ഇതാദ്യമായാണ് ഇത്രയും ആമ്പൽപ്പൂക്കൾ ഇവിടെ വിടരുന്നതെന്നു നാട്ടുകാർ പറഞ്ഞു. ജില്ലയിൽ ആമ്പൽ വിസ്മയം മുൻവർഷങ്ങളിലും സൂപ്പർ ഹിറ്റായിരുന്നു. അമ്പാട്ട് കടവിലും മലരിക്കലും കൊല്ലാട് കിഴക്കുപറത്തും ആമ്പൽ വസന്തങ്ങൾ സഞ്ചാരികളെ ആകർഷിച്ചിരുന്നു. ഇത്തവണ മലരിക്കലിലും അമ്പാട്ടുകടവിലും പൂക്കൾ കുറവാണ്. വള്ളത്തിൽ സഞ്ചരിച്ചു കാഴ്ചകൾ കാണാനും ഫോട്ടോയെടുക്കാനും തിരക്കാണ് ഇവിടെ. ഫോട്ടോഷൂട്ടിനായും ദിവസേന നിരവധിപ്പേർ ഇവിടെയെത്തുന്നുണ്ട്. കണ്ണെത്താ ദൂരത്ത് പിങ്ക് പരവതാനി വിരിച്ച പോലെ നയനാന്ദകരമായ വിസ്മയ കാഴ്ചയാണ് ഇവിടെ. രാവിലെ ആറു മുതൽ പത്തുവരെയാണ് വിസ്മയ കാഴ്ചകൾ കണ്ടു ആസ്വദിക്കാനാകുന്നത്. ചങ്ങനാശേരി മാർക്കറ്റ് റോഡിലൂടെ വണ്ടിപ്പേട്ടയിൽ എത്തി പറാൽ–കുമരങ്കരി റോഡിൽ പ്രവേശിക്കണം. ഇവിടെ നിന്ന് 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പറാലിൽ എത്താം. പറാൽ അറയ്ക്കൽ ദേവീ ക്ഷേത്രത്തിനോടു ചേർന്ന് ആറാട്ടുകടവിലേക്കുള്ള ചെറിയ കോൺക്രീറ്റ് റോഡ് വഴി ഒരു കിലോമീറ്റർ സഞ്ചരിക്കണം.