TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.എൻ. പ്രിയ അധ്യക്ഷത വഹിച്ചു.

 

 മുഖ്യാതിഥിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പോസ്റ്റർ പ്രകാശനം നടത്തി. ക്യാമ്പയിനിന്റെ ഭാഗമായി ആദ്യദിനം ജില്ലയിൽ 172 പെൺകുട്ടികൾക്ക് വാക്‌സിനേഷൻ നൽകി. ഗർഭാശയഗള കാൻസറിനെതിരായ വാക്സിൻ കൂടി ദേശീയ പ്രതിരോധകുത്തിവെയ്പ്പ് പട്ടികയിലുൾപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് 14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് ആദ്യഘട്ടത്തിൽ എച്ച്.പി.വി വാക്സിനേഷൻ ആരംഭിച്ചത്. രാജ്യവ്യാപകമായി ഫെബ്രുവരി 28നാണു ക്യാമ്പയിൻ തുടങ്ങിയത്. മൂന്നു മാസത്തിനകം 14 വയസുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്സിൻ നൽകാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്‌സിനേഷൻ സൗകര്യം ലഭ്യമാണ്.  14 വയസുള്ള പെൺകുട്ടികൾക്ക്  എച്ച്.പി. വി വാക്‌സിനേഷൻ ബുക്ക് ചെയ്യുന്നതിനായി യു.വിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. https://uwin.mohfw.gov.in/home. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ,കോട്ടയം നഗരസഭാ അംഗം ജോൺ വർഗ്ഗീസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ  (ആരോഗ്യം)ഡോ. സി.ജെ. സിതാര, കോട്ടയം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. സുഷമ, കോട്ടയം ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം. ശാന്തി, ജില്ലാ ആശുപത്രി പി.പി.യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. പി.എൽ ലിജി,ജില്ലാ ആശുപത്രി എച്ച്.എം.സി  അംഗം സാബു ഈരയിൽ,ആർ.സി.എച്ച് ഓഫീസർ (ആരോഗ്യം) ഡോ. ബി.കെ. പ്രസീദ,ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ്  മീഡിയ ഓഫീസർ ആർ. ദീപ എന്നിവർ പങ്കെടുത്തു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഭീതിയോടെയാണ് ഇസ്രയേലിലും അറബ് രാജ്യങ്ങളിലുമുള്ള കോട്ടയം സ്വദേശികളുൾപ്പടെയുള്ള മലയാളികൾ. മലയാളികൾ നിരവധിയുള്ള ഇസ്രായേലിൽ ആശങ്കയിലാണ് എല്ലാവരും. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്.

 

 ജില്ലയിൽ നിന്നുള്ളവർ ആരോഗ്യ മേഖലയിലും മറ്റു മേഖലകളിലും ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. ഇരുപതിനായിരത്തോളം ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ സ്ഫോടനങ്ങളും മിസൈൽ ആക്രമണങ്ങളും നടന്നതായാണ് പുറത്തു വരുന്ന വിവരം. ആണവ ചർച്ചകളെച്ചൊല്ലി സംഘർഷം രൂക്ഷമായിരിക്കെ യുഎസ് സഹായത്തോടെ ഇസ്രയേൽ ഇറാനെ ആക്രമിക്കുന്നത്. ആക്രമണ-പ്രത്യാക്രമണങ്ങൾ തുടരുമ്പോൾ കോട്ടയം സ്വദേശികളുൾപ്പടെയുള്ള മലയാളികൾ ഭീതിയിലാണ്. അമേരിക്കയും ഇസ്രയേലും സംയുകതമായാണ് ഇറാനെതിരെ ആക്രമണം നടത്തുന്നത്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. സംഘർഷം രൂക്ഷമായതോടെ ഗൾഫിൽ വ്യോമ പാതകൾ അടച്ചു. ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍  മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക്  നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്. നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഒമാനിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലും ഒമാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ വഴി എംബസിയെ ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍: 80071234, വാട്‌സ്ആപ്പ്: +968 98282270, ഇ- മെയില്‍:  repoffice@mea.gov.in / cons.ramallah@mea.gov.in.