TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥി നിർണ്ണയ ചർച്ചകളിൽ സജീവമായി ബിജെപി നേതൃത്വം. അതേസമയം പൂഞ്ഞാറിൽ പി സി ജോർജ്ജ് മത്സരിച്ചേക്കില്ല എന്നാണ്ഇപ്പോൾ പുറത്തു വരുന്ന വിവരം.

 

 അടുത്തടുത്ത മൂന്നു മണ്ഡലങ്ങളിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ വേണ്ട എന്നുള്ള നേതൃത്വത്തിനുള്ളിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. പാലായിൽ ഷോൺ ജോർജ്ജും കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനും പൂഞ്ഞാറിൽ പി സി ജോർജ്ജും എന്നിങ്ങനെയായിരുന്നു ഇതുവരെയുണ്ടായിരുന്ന സീറ്റ് നിലപാട്. പാലായിൽ ഷോൺ ജോർജ്ജും കാഞ്ഞിരപ്പള്ളിയിൽ ജോർജ്ജ് കുര്യനും മത്സരിക്കും. പി സി ജോർജ്ജിനെ ദേശീയ ന്യുനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ദേശീയ ന്യുനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനവും വൈസ് ചെയർമാൻ സ്ഥാനവും നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ്. നേരത്തെ തന്നെ ബിജെപി പി സി ജോർജ്ജിനെ ഈ സ്ഥാനത്തേക് പരിഗണിച്ചിരുന്നു. എന്നാൽ പൂഞ്ഞാറിൽ പി സി ജോർജ്ജിന് പകരമൊരു സ്ഥാനാർത്ഥിയില്ല എന്ന നിലപാടിലാണ് ഒരു വിഭാഗം പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാക്കാൻ പിന്തുണച്ചത്. ബിഡിജെഎസിന്റെ കൈവശമുള്ള സീറ്റാണ് പൂഞ്ഞാർ. സീറ്റ്  ബിജെപിക്ക് വിട്ടുനൽകാൻ തയ്യാറാണെന്ന് ബിഡിജെഎസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. അടുത്തടുത്ത മൂന്നു മണ്ഡലങ്ങളിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ വരുന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ്‌ മുന്നണിക്കുള്ളിൽ ഒരു വിഭാഗം ഇപ്പോൾ അഭിപ്രായപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലങ്ങളിലെ മേഖലകളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയത്തിന് സഹായകമാകും എന്നാണു നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: പാലത്തിനടിയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ നഗരസഭ തയ്യാറാകുന്നില്ല എന്ന് ആരോപിച്ചു പാലാ നഗരസഭയ്ക്ക് മുൻപിൽ ശവപ്പെട്ടിയിൽ കിടന്നു പ്രതിഷേധം. വ്യാപാരിയായ പാലാ സ്വദേശി അജി മാർക്കോസ്(51) ആണ് പാലാ നഗരസഭയ്ക്ക് മുൻപിൽ ശവപ്പെട്ടിയിൽ കിടന്നു ഏകദിന നിരാഹാര സത്യാഗ്രഹം നടത്തി പ്രതിഷേധിക്കുന്നത്.

 

 പാലാ റിവർ വ്യൂ റോഡിൽ വലിയ പാലത്തിനു താഴെ ആർ വി പാർക്കിനു സമീപം സർക്കാർ റവന്യു പുറമ്പോക്ക് ഭൂമിയിൽ ബങ്ക് ലൈസൻസിന്റെ മറവിൽ സ്വകാര്യ വ്യക്തി അനധികൃതമായി കെട്ടിപ്പൊക്കിയ കെട്ടിടം പൊളിച്ചു മാറ്റാൻ നഗരസഭ തയ്യാറാകാത്തത്തിൽ പ്രതിഷേധിച്ചാണ് ഈ വേറിട്ട പ്രതിഷേധ പരിപാടി. സ്ഥലത്ത് കെട്ടിടം പണിയുന്നതിന് മുൻപ് അഞ്ച് അടി നടപ്പു വഴിയുണ്ടായിരുന്നതായും നിർമ്മാണത്തിന് ശേഷം വഴി ഒന്നരയടിയായി ചുരുങ്ങിയതായും അജി മാർക്കോസ് പറഞ്ഞു. അനധികൃതമായി പണിത കെട്ടിടം പൊളിച്ചു മാറ്റി വഴി പൂർവ്വ സ്ഥിതിയിലാക്കി ജനസഞ്ചാര യോഗ്യമാക്കണമെന്നാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നിർമ്മാണം നടന്നത് നഗരസഭാ സെക്രട്ടറിയുടെ അറിവോടെയാണ് എന്നാണു ഇദ്ദേഹം പറഞ്ഞത്. അതേസമയം റവന്യു പുറമ്പോക്ക് ഭൂമി കയ്യേറി കെട്ടിടം നിർമ്മിച്ചതിൽ ഉടമയ്ക്ക് കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭാ നോട്ടിസ് നൽകിയിട്ടുണ്ട്. നിയമപ്രകാരമുള്ള കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നു നഗരസഭാ അധികൃതർ പറഞ്ഞു.