TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: കുടജാദ്രി സന്ദർശിച്ച്‌ മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പാലാ സ്വദേശിനികളായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. പാലായിൽ നിന്ന് കൊല്ലൂർ മൂകാംബിക ദർശനത്തിന് പോയ സംഘത്തിലെ രണ്ട് യുവതികളാണ് അപകടത്തിൽ മരിച്ചത്.

 

 പാലാ മുണ്ടാങ്കൽ പയപ്പാർ പടിഞ്ഞാറേനെല്ലിത്താനത്ത് ജ്യോതി ബിജു (42), പയപ്പാർ കീച്ചേരിൽ ആര്യ അനൂപ് (35) എന്നിവരാണ് മരിച്ചത്. കുന്ദപുരയ്ക്ക്‌ സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. മൂകാംബിക ദർശനം കഴിഞ്ഞ് കുടജാദ്രി സന്ദർശിച്ച്‌ മടങ്ങുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇരുവരുടെയും മൃതദേഹം കുന്ദാപുര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ മരിച്ച ജ്യോതിയുടെ അമ്മ പാലാ പോണാട് ഭൂതക്കുഴി മുണ്ടയ്ക്കൽ മിനി വേണുഗോപാൽ (65), ജ്യോതിയുടെ സഹോദരൻ ജ്യോതിസ് (42), ആര്യയുടെ നാല് വയസുകാരനായ മകൻ എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരം മണിപ്പാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ലോറി ഇടിച്ചതിനെ തുടർന്ന് തീർത്ഥാടകർ സഞ്ചരിച്ച ജീപ്പ് തലകീഴായി മറിഞ്ഞു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതായാണ് വിവരം. പാലായിലെ സ്വകാര്യ ടൂർ ഓപ്പറേറ്റിങ് ഏജൻസി ഏർപ്പെടുത്തിയ ആറ് ബസുകളിലായി കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വിവിധ കരയോഗങ്ങളിൽ നിന്നുള്ള സംഘം മൂകാംബിക ക്ഷേത്ര ദർശനത്തിനായി യാത്ര തിരിച്ചത്. ക്ഷേത്ര ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപായി യാത്രാസംഘത്തിലെ നാൽപ്പതോളം പേർ ഞായറാഴ്ച രാവിലെ അഞ്ച് ജീപ്പുകളിലായാണ് കുടജാദ്രി സന്ദർശിക്കാൻ പുറപ്പെട്ടത്. ഇവിടെ സന്ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ഏറ്റവും പിന്നിലായി സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: യുഡിഎഫ് മന്ത്രിസഭയിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി. മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നാളെ നടക്കും. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിയമസഭാ സ്പീക്കറാകും.

 

 അതേസമയം പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് മന്ത്രി സ്ഥാനമില്ല. അവസാനം വരെ ചാണ്ടി ഉമ്മന്റെ പേര് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായുള്ള വിവരങ്ങളും വകുപ്പുകൾ ഉൾപ്പടെയുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ അവസാനം ചാണ്ടി ഉമ്മനെ ഒഴിവാക്കുകയായിരുന്നു. ജില്ലയിൽ നിന്നുള്ള ഏക മന്ത്രിയാണ് കേരളാ കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി നേതാവും കടുത്തുരുത്തി എംഎൽഎ യുമായ മോൻസ് ജോസഫ്. ജലവിഭവ വകുപ്പായിരിക്കും മോൻസ് ജോസഫിന് ലഭിക്കുക എന്നാണു വിവരം. തിരുവഞ്ചൂർ രാധാകൃഷ്ണനെയും ചാണ്ടി ഉമ്മനെയും മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കിയതിൽ പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. 52,907 വോട്ടുകളുടെ റെക്കോർഡ് ചരിത്രഭൂരിപക്ഷത്തോടെ പുതുപ്പള്ളിയിൽ നിന്നും നിയമസഭയിലെത്തിയ ചാണ്ടി ഉമ്മനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ സമൂഹമാധ്യമങ്ങളിലടക്കം വിമർശനം ഉയരുന്നുണ്ട്. ജില്ലയിലെ മുഴുവൻ സീറ്റുകളിലും വിജയിച്ചു കയറിയിട്ടും ജില്ലയ്ക്ക് അർഹമായ പ്രാതിനിധ്യം മന്ത്രിസഭയിൽ ലഭിച്ചില്ല എന്നുള്ള സംസാരവും നിലവിലുണ്ട്. മന്ത്രിസഭയില്‍ അംഗമാകണമെന്നു ആഗ്രഹം തിരുവഞ്ചൂര്‍ പ്രകടിപ്പിച്ചെങ്കിലും പരിചയസമ്പന്നതയുള്ള മികവ് തെളിയിച്ച നിയമസഭാ ചട്ടങ്ങളെക്കുറിച്ച് ധാരണയുള്ളയാളെന്ന നിലയിലാണ് തിരുവഞ്ചൂരിനെ സ്പീക്കര്‍ പദവിയിലേക്ക് പരിഗണിച്ചിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ ആഭ്യന്തരമടക്കം 5 പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത മുതിർന്ന നേതാവായ തിരുവഞ്ചൂർ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടെങ്കിലും അവസാനം അനുനയന ചർച്ചകളിൽ വഴങ്ങുകയായിരുന്നു. ഉയർന്ന ഭൂരിപക്ഷത്തിലുള്ള വിജയവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനെന്ന പരിഗണനയും ചാണ്ടി ഉമ്മന് മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. മാണി സി കാപ്പനും അനൂപ് ജേക്കബ്ബും ടേം വ്യവസ്ഥയിൽ മന്ത്രി സ്ഥാനം പങ്കിടുമെന്നാണ് ലഭ്യമാകുന്ന വിവരം.