TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ സ്ഥാനാർഥി ധാരണയായി. ഈയാഴ്ച അവസാനം കോട്ടയത്ത് ചേരുന്ന സംസ്ഥാന നേതൃ യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പാർട്ടി ചെയർമാൻ പി.ജെ ജോസഫ് ഇക്കുറി മത്സരിക്കില്ല.

 

 പകരം തൊടുപുഴയിൽ ജോസഫിന്റെ മകൻ അപു ജോസഫ് സ്ഥാനാർഥിയായേക്കും. കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ഇക്കുറിയും മോൻസ് ജോസഫ് തന്നെ വീടിനും മത്സരിക്കും. കുട്ടനാട് കേരളാ കോൺഗ്രസ്സ് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റെജി ചെറിയാൻ മത്സരിക്കും. ഏറ്റുമാനൂർ മണ്ഡലത്തിൽ തോമസ് ഉണ്ണിയാടനും ഇരിങ്ങാലക്കുടയിൽ കെ.വി കണ്ണൻ, തിരുവല്ലയിൽ വർഗീസ് മാമൻ, കോതമംഗലത്ത് ഷിബു തെക്കുംപുറം, തൃക്കരിപ്പൂരിൽ അഡ്വ. എം.വിനോദ്, ചങ്ങനാശ്ശേരി മണ്ഡലത്തിൽ വിനു ജോബ്, വി.ജെ ലാലി എന്നിവരാണ് പട്ടികയിലുള്ളത്. യുഡിഎഫിൽ കേരള കോൺഗ്രസ് മത്സരിച്ച 10 സീറ്റുകളിൽ ഒൻപത് സീറ്റുകളിലാണ് ധാരണയായത്. ഇടുക്കി സീറ്റ് വിട്ടുനിൽക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ധാരണയായിട്ടില്ല. കോൺഗ്രസ്സ് നിലപാട് കടുപ്പിച്ചാൽ ഇടുക്കി സീറ്റ് വിട്ടുനൽകാനും സാധ്യതയുണ്ട്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ഏറ്റുമാനൂർ: ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം സഹകരണം-തുറമുഖം- ദേവസ്വം വകുപ്പു മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പട്ടയവിതരണം ഉൾപ്പെടെ കാര്യക്ഷമമാക്കാൻ സ്മാർട്ട് ഓഫീസുകൾ പ്രയോജനപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

 

 ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ അംഗം രശ്മി ശ്യാം അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, എ.ഡി.എം എസ് ശ്രീജിത്ത്, കോട്ടയം ആർ.ഡി.ഒ ജിനു പുന്നൂസ്, തഹസീൽദാർ ടി.എസ്. സനിൽകുമാർ, നഗരസഭാ അംഗം ഇ.എസ്. ബിജു, വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.വി. തോമസ് എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇടമാണ് വില്ലേജ് ഓഫീസുകൾ എന്നും ദിനംപ്രതി നൂറുകണക്കിന് പേർ വന്നു പോകുന്നയിടമാണ് എന്നും മന്ത്രി പറഞ്ഞു. കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തതടക്കം വലിയ പോരായ്മകൾ നില നിന്നിരുന്നു. എന്നാൽ ഇതിനെല്ലാം മാറ്റം വന്നിരിക്കുകയാണ്. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുകയാണ് സംസ്ഥാന സർക്കാർ. മെച്ചപ്പെട്ട കെട്ടിടം, ശുചിത്വമുളള ഇരിപ്പിടം, കുടിവെള്ളം, ശുചിമുറി എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് സ്മാർട്ട് വില്ലേജ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വില്ലേജുകളും സ്മാർട്ടാക്കി ഉയർത്തി പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സേവനങ്ങൾ സുഗമമായി ലഭ്യമാക്കുകയാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു.