TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ഏറ്റുമാനൂർ: ഏഴരപൊന്നാനയുടെ നാട്ടിൽ ഈ ഉത്സവകാലത്ത് എല്ലാ ദിവസവും ഉത്സവത്തിന് വരാൻ സാധിക്കുമെന്നും ഏറ്റുമാനൂരപ്പനെ കൺകുളിർക്കെ കണ്ടു തൊഴുത് പ്രാർത്ഥിക്കാനും സാധിക്കുമെന്ന് ഗൗരി പ്രദീപ് പറയുന്നു. വെല്ലുവിളി നിറഞ്ഞ ജീവിതമാണ് പ്രദീപ്‌ ആശ ദമ്പതികളുടെ മകളായ ഗൗരിയുടേത്.

 

 ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ക്ഷേത്രത്തിലേക്ക് അനായാസം പ്രവേശിച്ചു ദർശനം നടത്താനുള്ള സൗകര്യമൊരുക്കി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ റാമ്പ് ഒരുങ്ങിയതോടെയാണ് ദർശനവും ഉത്സവവും ഏഴരപ്പൊന്നാനയും ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ കയറി കാണാൻ ഗൗരിക്ക് അവസരമൊരുക്കിയത്. മുൻപ് ഭിന്നശേഷിക്കാർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ പ്രയാസപ്പെടേണ്ടിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ക്ഷേത്രത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ദര്‍ശന സൗകര്യത്തിനായി റാമ്പ് നിര്‍മ്മിക്കുന്നത്. തെക്ക് വശത്തെ കവാടത്തിലും, കൃഷ്ണ കോവിലിലുമാണ് റാമ്പ് സൗകര്യം ഒരുക്കിയിട്ടുള്ളത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീല്‍ചെയറില്‍ എത്തിയാല്‍ റാമ്പിലൂടെ അകത്തുകടന്ന് ദര്‍ശനം നടത്താം. തിരുവിതാംകൂര്‍ ദേവസ്വം ഫണ്ട് ഉപയോഗിച്ച് റാമ്പ് നിര്‍മ്മിച്ചത്. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വച്ച് തവളക്കുഴി പ്രഗതി വീട്ടിൽ പ്രദീപ്-ആശ ദമ്പതികളുടെ മകളായ ഗൗരി ആണ് ഈ ആവശ്യം ആദ്യമായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനോട് ഉന്നയിച്ചത്. റാമ്പ് ഉദ്ഘാടനം ചെയ്തതിനുശേഷം ഗൗരിയോടൊപ്പം മന്ത്രി ക്ഷേത്രദർശനവും നടത്തിയിരുന്നു. ആരുടെയും സഹായമില്ലാതെ ഇലക്ട്രോണിക് വീൽ ചെയറിൽ ഏറ്റുമാനൂർ ക്ഷേത്ര ദർശനം നടത്തിയ സന്തോഷത്തിലാണ് ഗൗരി. 



ജന്മനാ കാലുകൾക്ക് ചലനശേഷി ഇല്ലാതിരുന്നതിനാൽ അകത്തേക്ക് കയറാൻ ബുദ്ധിമുട്ടായതിനാൽ പലപ്പോഴും ഗൗരി കാറിൽ പടിഞ്ഞാറേ നടയുടെ മുമ്പിൽ വന്ന് തൊഴുതിട്ടു പോകുകയായിരുന്നു പതിവ്. മാന്നാനം കെ ഇ കോളേജിൽ എം കോം വിദ്യാർഥിനിയായ ഗൗരി എഴുത്തുകാരിയും ശാസ്ത്രീയ സംഗീതം, ഓടക്കുഴൽ, കവിതാ പാരായണം എന്നിവയിലെല്ലാം മികവ് തെളിയിച്ച വ്യക്തിയുമാണ്. ആതിരയാണ് സഹോദരി. സുഹൃത്ത് അശ്വതിയുടേയും, സഹോദരി പുത്രി തുമ്പിയുടെയും കൂടെയാണ് ഗൗരി ദർശനത്തിനു എത്തിയത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


മുണ്ടക്കയം: മുണ്ടക്കയം കൂട്ടിക്കലിൽ പത്താം ക്‌ളാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ധനമേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നു കുടുംബം. കൂട്ടിക്കൽ സെൻ്റ്ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി ബാബുവിനാണ് സഹപാഠികളുടെ ക്രൂര മർദ്ധനമേറ്റത്.

 

 കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ജോയലിനെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മൃഗീയമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. തലയിലും മുഖത്തും വയറിലും ഗുരുതരമായി പരിക്കും ചതവും ഉണ്ടായി. മൂക്കിൽ നിന്നും കണ്ണിൽ നിന്നും രക്തം വരുന്ന നിലയിലാണ് ജോയലിനെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു. സ്‌കൂളിൽ നിന്നും അധ്യാപകർ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കൾ സ്‌കൂളിൽ എത്തിയത്. മുഖത്തും കണ്ണിലും മൂക്കിൽ നിന്നും രക്തം വരുന്ന നിലയിൽ ജോയൽ കിടക്കുകയായിരുന്നു എന്ന് മാതാവ് പറഞ്ഞു. ക്‌ളാസിൽ നിന്ന് വിളിച്ചിറക്കി എട്ടോളം പേർ ചേർന്ന് ക്രൂരമായി മർദ്ധിക്കുകയായിരുന്നു. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർമാർ സമരത്തിലായതിനാൽ ചികിത്സ ലഭിച്ചില്ല. തുടർന്ന് മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ സമയമായപ്പോഴേക്കും ജോയൽ രക്തം ചർദ്ധിക്കുകയും മുഖമെല്ലാം നീരുവെയ്ക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയുമായിരുന്നു എന്ന് മാതാവ് പറഞ്ഞു. ആരോഗ്യനില വഷളായതോടെയാണ് പാലായിൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. സ്‌കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കാഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് ആശുപത്രിയിൽ ചെന്ന് മൊഴിയെടുത്തു.  പോലീസ് കേസെടുത്തെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല എന്ന് കുടുംബം ആരോപിക്കുന്നു. പ്രഭാഷകനും സാമൂഹിക ചിന്തകനുമായ പാസ്റ്റർ ജെയ്‌സ് പാണ്ടനാട് ആശുപത്രിയിലെത്തി ജോയലിനെയും കുടുംബത്തെയും സന്ദർശിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ആൻ്റോ ആൻ്റണി എംപി എന്നിവരെ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.