TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


വൈക്കം: തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിൻറെ പൂജ  വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നു. മെഗാ ഹിറ്റായ തുടരും എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രമാണ് ഇത്.

 

 ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തരുൺ മൂർത്തിയുടെ എല്ലാ ചിത്രങ്ങൾക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നീ ചിത്രങ്ങളാണ് മുൻ ചിത്രങ്ങൾ. തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ മാത്രം പങ്കെടുത്തു. ഒരു വലിയ ഇടവേളക്കുശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. മീരാ ജാസ്മിനാണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രതീഷ് രവിയുടേതാണ് തിരക്കഥ. ജെയ്‌ക്ക് ബിജോയ്സ് ആണ് സംഗീതം. ഛായാഗ്രഹണം- ഷാജികുമാർ. എഡിറ്റിങ്-വിവേക്ഹർഷൻ. ശബ്ദസംവിധാനം-വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം-മഷർ ഹംസ പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്. കോ ഡയറക്ഷൻ -ബിനു പപ്പു പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് എരുമേലിയിലെ ചപ്പും ചവറും ഉൾപ്പടെയുള്ള മാലിന്യങ്ങൾ തൂത്തു വാരി എരുമേലിയെ വൃത്തിയായി സൂക്ഷിച്ച വിശുദ്ധി സേന അംഗങ്ങൾ ഇപ്പോൾ ധർമ്മസങ്കടത്തിലാണ്. ശുചീകരണ തൊഴിലാളികൾക്ക് ഇതുവരെയും അവരുടെ ജോലിയുടെ പ്രതിഫലം നൽകിയില്ല.

 

 ഇതേത്തുടർന്ന് ശുചീകരണ തൊഴിലാളികൾ ക്ഷേത്രത്തിന് മുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. 19500 രൂപ വീതം 125 തൊഴിലാളികൾക്കാണ് നൽകാനുള്ളത്. ദേവസ്വം ബോർഡ് ആണ് പണം നൽകേണ്ടത്. ദേവസ്വം ബോർഡ് പത്തനംതിട്ട കളക്ടർക്കും പത്തനംതിട്ട ജില്ലാ കലക്ടർ കോട്ടയം കലക്ട്രേറ്റിലേക്കിലേക്കുമാണ് പണം കൈമാറുന്നത്. ഈ പണം എരുമേലിയിൽ മെഡിക്കൽ ഓഫീസറുടെ പക്കൽ എത്തിയാൽ മാത്രമേ പണം വിതരണം ചെയ്യാൻ സാധിക്കൂ. പണം ലഭിക്കാതെ വന്നതോടെ തമിഴ്‌നാട്ടിൽ നിന്നും എത്തിയ ഇരുനൂറോളം തൊഴിലാളികളാണ് വെട്ടിലായിരിക്കുന്നത്. "ജോലി അവസാനിച്ചിട്ടും പൈസയില്ലാതെ നാട്ടിൽ പോകാൻ കഴിയില്ല, വീട്ടിൽ എത്തുമ്പോൾ മക്കളോട് എന്ത് പറയും"? തൊഴിലാളികൾ ചോദിക്കുന്നു. 30 വർഷത്തിലധികമായി ഇത്തരത്തിൽ തമിഴ്‌നാട്ടിൽ നിന്നും എത്തുന്നവരാണ് എരുമേലിയിൽ മാലിന്യങ്ങൾ മാറ്റി ശുദ്ധിയാക്കിയിരുന്നത്. 550 രൂപ വേതനത്തിൽ 35 ദിവസത്തെ തുകയാണ് ഇനി അനുവദിക്കാനുള്ളത്.