TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ശബരിമല: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ പതിനൊന്നരയ്ക്കും പന്ത്രണ്ടിനും മധ്യേയാണ് കൊടിയേറ്റ് നടന്നത്. മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി സഹകാർമികത്വം വഹിച്ചു.

 

 ഏപ്രിൽ 1ന് പമ്പയിൽ ആറാട്ടോടെ ഉത്സവം സമാപിക്കും. മാർച്ച് 23 മുതൽ 31 വരെ ഉച്ച പൂജയ്ക്ക് ശേഷം നടക്കുന്ന ഉത്സവ ബലിയും അത്താഴ പൂജയ്ക്ക് ശേഷം നടക്കുന്ന ശ്രീഭൂതബലിയുമാണ് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ. ഉത്സവ ദിവസങ്ങൽ രാവിലെ ഏഴ് മണിവരെയും മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കുള്ളൂ. ആറാട്ട് ദിനത്തിൽ നെയ്യഭിഷേകം ഉണ്ടായിരിക്കില്ല. മാർച്ച് 31നാണ് പള്ളിവേട്ട. ആറാട്ടിനു ശേഷം സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. ഏപ്രിൽ ഒന്നിന് രാത്രി 10 മണിക്ക് നട അടയ്ക്കും. ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ ബുക്കിങ് നടത്തണം.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ആകാശപാത സ്വപ്ന പദ്ധതി ആണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യ പരിഗണന കോട്ടയത്തിന്റെ ആകാശപാതയ്ക്ക് ആണെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ആകാശപാത പുതിയ കാലത്തിന് അനുസരിച്ച് പൂർത്തിയാക്കുന്നതിനായാണ് പദ്ധതിയുള്ളത്. പദ്ധതി തടസ്സപ്പെടുത്തിയതും ഇടംകോലിട്ടതും ഇടതുപക്ഷമാണ്. സ്വപ്നപദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്ന് ഡിസംബറിന് മുൻപായി കോട്ടയത്തെ ആകാശപാത ജനങ്ങൾക്ക് സമർപ്പിക്കുമെന്നുമാണ് തിരുവഞ്ചൂരിന്റെ അവകാശവാദം. ഇപ്പോളുള്ള ടവറിന്‍റെ മുകളിൽ ഗാന്ധിമണ്ഡപം സ്ഥാപിക്കും. അതിന്‍റെ മുകളിൽ നിന്നാൽ കോട്ടയം മുഴുവൻ കാണാനാകും. 15 കൊല്ലം മുൻപത്തെ പദ്ധതി ആയതിനാൽ നിലവിൽ അത് പുതുക്കേണ്ടതുണ്ടെന്നും നഗരം മുഴുവൻ കാണത്തക്ക വിധത്തിൽ ആകാശപാത പൂർത്തീകരിക്കുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. പദ്ധതി നിര്‍വഹണത്തില്‍ നിന്ന് കിറ്റ്‌കോയെ മാറ്റി ഊരാളുങ്കലിനെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കണമെന്ന പിടിവാശിയാണ് എല്ലാത്തിനും കാരണമെന്ന ആക്ഷേപവും എംഎല്‍എ ഉന്നയിക്കുന്നുണ്ട്. ആകാശപാതയുടെ കാര്യത്തില്‍ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ് സിപിഎം. സംസ്ഥാന പാതയുടെ നടുവിലാണോ ടവര്‍ പണിയുന്നതെന്നും ആശകാപാതയ്ക്ക് എവിടെ ലിഫ്റ്റ് പണിയുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ അനിൽകുമാർ ചോദിച്ചു. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 2015  ഡിസംബര്‍ 22 ന് നിര്‍മാണം തുടങ്ങിയ പദ്ധതിയാണ് കഴിഞ്ഞ പത്തു വർഷമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.