TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ശബരിമല: കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കുന്നത് പ്രമാണിച്ച് ഭക്തജനത്തിരക്കിലാണ് എരുമേലി.

 

 വിവിധയിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ എരുമേലിയിലെത്തി ദർശനം നടത്തുന്നുണ്ട്. വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപങ്ങൾ തെളിയിക്കും. കർക്കിടകം ഒന്നായ നാളെ മുതൽ പ്രത്യേക പൂജകൾ ആരംഭിക്കും. 21 വരെയാണ് കർക്കടകമാസ പൂജകൾ.  ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ വെബ്സൈറ്റ് വഴി ദർശനത്തിനായുള്ള ബുക്കിങ് നടത്തണം. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കും. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: അധിക മഴ ലഭിച്ചിട്ടും കോട്ടയം ജില്ലയിൽ പകൽ ചൂടിന് കുറവില്ല. കഴിഞ്ഞ ദിവസങ്ങളിൽ മഴ മാറിയ ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത്.

 

 കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും മഴ മാറി നിന്ന രണ്ടു ദിവസങ്ങളിൽ ഉയർന്ന ചൂടാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച കോട്ടയത്ത്‌ 34.5 ഡിഗ്രി, കുമരകത്ത്‌ 33.6 ഡിഗ്രി‍, വൈക്കത്ത്‌ 32.6 ഡിഗ്രി സെൽഷ്യസ്‌ താപനിലയുമാണ് രേഖപ്പെടുത്തിയത്. ജില്ലയുടെ മലയോര മേഖലകളിലും ഉയർന്ന ചൂടാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും അനുഭവപ്പെട്ടത്. സംസ്ഥാനത്ത് ജില്ലയിലുൾപ്പടെ ജൂൺ മാസം മുതൽ കാലവർഷം ദുർബലമായിരുന്നെങ്കിലും ജൂലൈ മാസം ആദ്യം കോട്ടയം ജില്ലയിൽ ലഭിച്ചത് 25 ശതമാനം അധികമഴയാണ്. ജൂൺ മാസത്തിൽ ജില്ലയിലുൾപ്പടെ മഴ കുറവാണ് ലഭിച്ചത്. എന്നാൽ ജൂലൈ മാസം ആദ്യം മുതൽ 10 വരെ ലഭിച്ചത് 25 ശതമാനം അധികമഴയാണ് എന്ന് കാലാവസ്ഥാ കണക്കുകൾ പറയുന്നു. 195.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് ജ‍ൂലൈ ഒന്നുമുതൽ 10 വരെ 235.3 മില്ലിമീറ്റർ മഴ ലഭിച്ചതായാണ്‌ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഒ‍ൗദ്യോഗിക കണക്ക്‌. എന്നാൽ ഇത്രയുമൊക്കെ മഴ പെയ്തീട്ടും ചൂട് ഉയർന്നു നിൽക്കുകയാണ്. അതോടൊപ്പം ഇത്തവണ കാലവർഷം സജീവമായിരുന്നില്ല എന്നും മഴയിൽ കുറവാണ് ഉണ്ടായതെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.