TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ സ്ഥാനാർഥി നിർണ്ണയത്തിൽ തിരക്കിട്ട ചർച്ചയിലാണ് യുഡിഎഫ് സംസ്ഥാന നേതൃത്വം. 50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്ഥാന നേതൃത്വം സ്ക്രീനിങ് കമ്മിറ്റിക്കു കൈമാറി.

 

 അതേസമയം കോട്ടയം ഉൾപ്പടെ 4 ജില്ലകളിലെ സീറ്റുകളിൽ സ്ഥാനാർഥി നിർണ്ണയം പൂർത്തിയായിട്ടില്ല. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,ആലപ്പുഴ ജില്ലകളിലെ നിയോജക മണ്ഡലങ്ങളിലെ സീറ്റുകളിലാണ് ഇനി സ്ഥാനാർഥി നിർണ്ണയം പൂർത്തിയാകാനുള്ളത്. വരും ദിവസങ്ങളിൽ തന്നെ ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കി സംസ്ഥാന നേതൃത്വം പട്ടിക സ്ക്രീനിങ് കമ്മിറ്റിക്കു കൈമാറും. നിലവിൽ പട്ടിക നല്കിയിരിക്കുന്നതിൽ 50 മണ്ഡലങ്ങളിലേക്ക് 40 മണ്ഡലങ്ങളിൽ സ്ഥാനാർഥികളായി ഓരോരുത്തരുടെ പേരുകൾ മാത്രമാണ് സംസ്ഥാന നേതുത്വം നൽകിയിരിക്കുന്നത്. 10 മണ്ഡലങ്ങളിൽ മാത്രമാണ് ഒന്നിലധികം പേരുകൾ നൽകിയിരിക്കുന്നത്. ജില്ലയിൽ കോട്ടയം നിയോജക മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെയും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും പാലായിൽ മാണി സി കാപ്പനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും തന്നെ മത്സരിക്കും. വൈക്കത്ത് സണ്ണി എം.കപിക്കാടിന്റെ പേര് പരിഗണനയിലുണ്ട്. മറ്റു നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക നേതൃത്വം തയ്യാറാക്കുന്നതേയുള്ളു. വരും ദിവസങ്ങളിൽ പട്ടിക പൂർണ്ണമാക്കി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാക്കാട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെ മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും.

 

 കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാർ ആണെന്നും പേര് പരി​ഗണിക്കുന്നത് തന്നെ ഒരു അം​ഗീകാരമായി കാണുന്നു എന്നും പാലക്കാട് ജനിച്ചു വളർന്ന നാടാണെന്നും രമേശ് പിഷാരടി പുതുപ്പള്ളിയിൽ പറഞ്ഞു. പുതുപ്പള്ളി ഫെസ്റ്റിന്റെ ഭാഗമായി എത്തിയ രമേശ് പിഷാരടി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. ചാണ്ടി ഉമ്മനും ചലച്ചിത്ര നിർമ്മാതാവ് ആന്റോ ജോസഫ്, പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടം എന്നിവർ പിഷാരടിക്കൊപ്പം ഉണ്ടായിരുന്നു. സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിൽ പറ്റുന്നിടത്തോളം മണ്ഡലങ്ങളിൽ പ്രവർത്തിക്കുമെന്നും ഇതുവരെ ചർച്ചകൾ ഒന്നും നടന്നിട്ടില്ല എന്നും ഔദ്യോഗികമായി സംസാരങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നും പിഷാരടി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം പാലക്കാട് സ്ഥാനാർത്ഥിത്വം തള്ളാതെ രമേശ് പിഷാരടി മാധ്യമങ്ങളോട് സംസാരിച്ചു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും അത് ഏത് മണ്ഡലത്തിൽ ആയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പിഷാരടി പറഞ്ഞു.