TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റിൽ വിട്ടുവീഴ്ച വേണ്ടന്ന് കേരളാ കോൺഗ്രസ്. ആവശ്യമെങ്കിൽ വിജയ സാധ്യത നോക്കി സീറ്റുകൾ വെച്ചുമാറാൻ തയ്യാറെന്ന് ഉന്നതാധികാര സമിതി യോ​ഗത്തിൽ തീരുമാനമുണ്ടായെങ്കിലും 10 സീറ്റിൽ തന്നെ മത്സരിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.

 

 നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റെന്ന ആവശ്യത്തിൽനിന്ന്‌ പിന്നാക്കം പോകില്ലെന്ന്‌ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം. കോൺഗ്രസ്സ് സീറ്റുകൾ തിരിച്ചെടുക്കുന്നു എന്ന വിവരങ്ങൾക്ക് പിന്നാലെ കോട്ടയത്ത് കേരളാ കോൺഗ്രസ്സ് ഉന്നതാധികാര സമിതി ചേർന്നിരുന്നു. കേരള കോൺഗ്രസിന്‌ ജയസാധ്യതയില്ലെന്ന്‌ ചൂണ്ടിക്കാട്ടി നാല്‌ സീറ്റുകൾ ഏറ്റെടുക്കാനും ചിലത്‌ വെച്ചുമാറാനുമായിരുന്നു കോൺഗ്രസിന്റെ നീക്കം. ഏറ്റുമാനൂർ, ഇടുക്കി, കുട്ടനാട്‌ സീറ്റുകളാണ്‌ കോൺഗ്രസ്‌ നോട്ടമിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതകൾ മുന്നിൽക്കണ്ട് കേരളാ കോൺഗ്രസ്സ് പി ജെ ജോസഫ് വിഭാഗത്തിന്റെ സീറ്റുകളിൽ പലതും കോൺഗ്രസ്സ് തിരിച്ചെടുത്തേക്കുമെന്ന സൂചന നിലനിൽക്കുന്നുണ്ട്. ജയസാധ്യത കണക്കിലെടുത്ത് ചില സീറ്റുകൾ ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ. മാണിയും തമ്മില്‍ നടത്തിയ നിര്‍ണ്ണായക കൂടിക്കാഴ്ച യുഡിഎഫ് ക്യാമ്പില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സീറ്റുകള്‍ വെച്ചുമാറുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി തീരുമാനം. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുക്കണമെങ്കില്‍ പകരം പൂഞ്ഞാര്‍ വേണമെന്ന ആവശ്യം ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. ജോസ് കെ. മാണിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നില്‍ ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് എത്തിക്കാനുള്ള നീക്കമുണ്ടോ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു. കോണ്‍ഗ്രസ് കടുത്ത നിലപാട് തുടര്‍ന്നാല്‍ യുഡിഎഫിലെ പത്ത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ജോസഫ് പുതിയ വഴി തേടുമോ എന്നാണ് കണ്ടറിയേണ്ടത്. നിയമസഭാ നടപടികള്‍ക്ക് ശേഷം ഇന്ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ സീറ്റ് വിഭജനത്തില്‍ ധാരണയായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് ജോസഫ് വിഭാഗത്തിന്റെ ആലോചന.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കേരളത്തിനായി ഒന്നും നൽകാതെ ജനങ്ങളെ ഒന്നാകെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഒന്നായി കേന്ദ്ര ബജറ്റ് എന്ന് മന്ത്രി വി എൻ വാസവൻ. ജനവിരുദ്ധമായ ബജറ്റിൽ കേരളത്തിന് കടുത്ത അവഗണന മാത്രമാണ് തെളിഞ്ഞുനിൽക്കുന്നത്. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയിൽ ഇടനാഴി എന്നിവയിലൊന്നിലും കേരളത്തെ ഉൾപ്പെടുത്തിയില്ല.

 

 കേന്ദ്രത്തിന്റെ കടുത്ത വിവേചനമാണ് ബജറ്റിലൂടെ വ്യക്തമാകുന്നത്. വികസനകാര്യത്തിൽ കേരളത്തിനോടുള്ള രാഷ്ട്രീയ പ്രതികാരബുദ്ധി കേന്ദ്രസർക്കാർ തുടരുകയാണ് ഈ ബഡ്ജറ്റിലും എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പലതും,കൊണ്ടുവരുമെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച കേന്ദ്രമന്ത്രി പറഞ്ഞിട്ട് കിട്ടിയത് കടലാമ സംരക്ഷണകേന്ദ്രമാണ്. മാധ്യമങ്ങൾ ഉയർത്തിക്കാണിക്കുന്ന ധാതു ഇടനാഴിയാണ്. എന്നാല്‍ കേരള ബജറ്റിൽ വിഴിഞ്ഞം മുതൽ ചവറ വരെ ഒരു ധാതു ഇടനാഴി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. 29 ഇന ആവശ്യങ്ങളാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് സമർപ്പിച്ചത്. കേന്ദ്രം ഇതെല്ലം തള്ളിയിരിക്കുകയാണ്. രാജ്യത്ത് പുതുതായി ഏഴ് ഹൈസ്പീഡ് റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നിൽ പോലും കേരളമില്ല. അതിവേ​ഗ റെയിൽ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നെങ്കിൽ പദ്ധതിക്കൊപ്പം സംസ്ഥാനം നിൽക്കുമെന്നും നേരത്തെ അറിയിച്ചിരുന്നതാണ്. നേരത്തെ തന്നെ പദ്ധതിയുമായി മുന്നോട്ട് വന്ന കേരളത്തെ തഴഞ്ഞ് പുതിയ 7 എണ്ണം കേന്ദ്രം പ്രഖ്യാപിക്കുമ്പോൾ‌ അതിൽ നിന്നും കേരളത്തെ ഒഴിവാക്കുകയാണ് ചെയ്തത്. എയിംസിന്റെ കാര്യത്തിൽ കേന്ദ്രം പറഞ്ഞ എല്ലാ നിബന്ധനകളും കേരളം അനുസരിച്ചിട്ടും സംസ്ഥാനത്തിന്  ലഭിച്ചില്ല. എയിംസിനായി കോഴിക്കോട് കിനാലൂരിൽ വ്യവസായ വകുപ്പിന്റെ ഭൂമി വിട്ടുനൽകുകയും എല്ലാ നടപടികളും പൂർത്തിയാക്കുകയും ചെയ്തിട്ടും കേരളത്തിന്റെ പേരില്ല. പറഞ്ഞതെല്ലാം പാലിച്ചിട്ടും കേരളത്തെ അവഗണിച്ച കേന്ദ്ര അവഗണനക്കെതിരെ ഒന്നായ് എതിർപ്പ് ഉയരണമെന്നും വി എൻ വാസവൻ പറഞ്ഞു.