TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുന്നതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും പാലായിൽ യു ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു.

 

 ബിജെപി വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനൊപ്പം ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉൽഘാടന വേളയിൽ വേദിപങ്കിട്ടത് വ്യാപകമായ സൈബർ ആക്രമണത്തിന് ഇടയാക്കിയിരുന്നു. ഒരു നഗരസഭാ ചെയർപേഴ്‌സൺ എന്ന നിലയിൽ പൊതു-സ്വകാര്യ പരിപാടികളിൽ പങ്കെടുക്കേണ്ടതാണ് അത്തരം വേദികളിൽ പല രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖരും ഉണ്ടാകുമെന്നും ദിയ പറഞ്ഞു. ഇത്തരത്തിൽ ചടങ്ങിലെ ചിത്രം ക്രോപ്പ് ചെയ്തു പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വ്യക്തിപരമായും രാഷ്ട്രീയപരമായും അധിക്ഷേപിക്കുന്നത് നേരിടുമെന്നും ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു. യുഡിഎഫിന്റെ വിജയത്തിനായി ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്നും ദിയ പറഞ്ഞു. പാലായിലെ പ്രമുഖ ഡിജിറ്റൽ പ്രിന്റിംഗ് സ്ഥാപനമായ ഈസാ ഗ്രാഫിക്സിൽ പ്രിന്റിങ് സംബന്ധമായുള്ള പുതിയ മെഷീൻ സ്ഥാപിച്ചതിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കാൻ എത്തിയതായിരുന്നു പാലാ നഗരസഭ ചെയർപേഴ്സൺ ദിയ. ഉത്‌ഘാടന ചടങ്ങിൽ സ്ഥാപന ഉടമയുടെ സുഹൃത്തായ ബിജെപി നേതാവ് ഷോൺ ജോർജും പങ്കെടുത്തിരുന്നു. ചടങ്ങിൽ വെഞ്ചരിപ്പിനായി വൈദികനും ചടങ്ങിൽ പങ്കെടുക്കാൻ നിരവധി വ്യാപാരി സുഹൃത്തുക്കളും മറ്റു പ്രമുഖരും പങ്കെടുത്തിരുന്നു. ഉത്ഘടനത്തിനു ശേഷം ദിയയ്‌ക്കൊപ്പം എടുത്ത ഫോട്ടോകളിൽ ഒന്നാണ് സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ യുഡിഎഫ് ഇതുവരെ കാണാത്ത വലിയ ഭൂരിപക്ഷം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന്റെ പുതുയുഗയാത്രയിൽ പാലായിൽ സംസാരിക്കുകയായിരുന്നു സതീശൻ.

 

 മുന്നണിയിലെ പ്രധാന നേതാവാണ് മാണി സി കാപ്പൻ, ആരും അദ്ദേഹത്തിനെതിരെ ആക്രമിക്കാൻ ചെല്ലേണ്ട എന്നും യുഡിഎഫ് പൂർണ്ണമായും സംരക്ഷിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. പല പാർട്ടികളോ പല രീതിയോ യുഡിഎഫിനില്ല എന്നും എല്ലാവരും ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിക്കുന്നത്, അതാണ് ടീം യുഡിഎഫ് എന്നും വി ഡി സതീശൻ പാലായിൽ പറഞ്ഞു.