TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: പാമ്പു കടിയേൽക്കുന്നവർക്ക് കോട്ടയം ജില്ലയിലെ 11 സർക്കാർ ആശുപത്രികളിലും 6 സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ അറിയിച്ചു.

സർക്കാർ ആശുപത്രികൾ

 

 1. കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ്,

2. കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് കോട്ടയം (ഐ സി എച്ച് )

3. കോട്ടയം ജനറൽ ആശുപത്രി

4. ചങ്ങനാശേരി ജനറൽ ആശുപത്രി

5. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

6. പാലാ ജനറൽ ആശുപത്രി

7. പാമ്പാടി താലൂക്ക് ആശുപത്രി

8. വൈക്കം താലൂക്ക് ആശുപത്രി

9. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

10. ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യലിറ്റി ആശുപത്രി,

11. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

സ്വകാര്യ ആശുപത്രികൾ

1. കോട്ടയം എസ്.എച്ച്. മെഡിക്കൽ സെന്റർ

2. കാരിത്താസ് ആശുപത്രി

3. ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രി

4. പാലാ മാർ സ്ലീവാ മെഡിസിറ്റി

5. കോട്ടയം ഭാരത് ആശുപത്രി

6. കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രി.

പാമ്പു കടിയേറ്റാൽ ചെയ്യേണ്ടത്

രോഗിയെ പരിഭ്രമപ്പെടുത്താതെ ധൈര്യം പകരുക.

മുറിവേറ്റ ഭാഗത്തെ വസ്ത്രങ്ങൾ മാറ്റുക

ഇടതുവശം ചെരിച്ചു കിടത്തുക

ആന്റിവെനം ലഭ്യമായ ആശുപത്രിയിലേക്ക് എത്തിക്കുക

പാമ്പു കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്തവ

മുറിവ് കത്തി /ബ്ലേഡ് ഉപയോഗിച്ച് വലുതാക്കരുത്

മുറിവേറ്റ ഭാഗം മുറുക്കി കെട്ടരുത്

വിഷം ഊറി എടുക്കാൻ ശ്രമിക്കരുത്

കടിയേറ്റ ഭാഗം ഉയർത്തി വയ്ക്കരുത്

കടിച്ച പാമ്പിനെ പിടിക്കാൻ സമയം കളയരുത്‌

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


വൈക്കം: വൈക്കത്ത് പറമ്പിൽ നിന്നും വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാതപമേറ്റു. വൈക്കം. സ്വദേശി ‍വിജി ഇന്ദ്രപാലനാണ്(60) സൂര്യാതപമേറ്റത്.    

 

 മുഖത്തും കഴുത്തിലും കൈകളിലുമാണ് പൊള്ളലേറ്റത്. ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് ഉച്ചയോടെയാണ് സംഭവം. പറമ്പിൽ നിന്നും വിറക് ശേഖരിക്കുന്നതിനിടെയാണ് സൂര്യാതപമേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ജില്ലയിൽ ശക്തമായ ചൂട് തുടരുകയാണ്. കോട്ടയം ജില്ലയിൽ 38 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.