TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമന അംഗീകാരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള റിസോള്‍വ് പദ്ധതിയിലെ ആദ്യ അദാലത്തില്‍ 339 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചു.

സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍റെ നേതൃത്വത്തില്‍  കോട്ടയം എം.ടി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന അദാലത്തില്‍  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍നിന്നായി  ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ആകെ  1425 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ നേരത്തെ സമര്‍പ്പിക്കപ്പെട്ട 796 പരാതികളും ഇന്നലെ പുതിയതായി വന്ന 629 എണ്ണവും ഉള്‍പ്പെടുന്നു.

പരിഹരിക്കപ്പെട്ട പരാതികളില്‍ 302 എണ്ണം ഹൈസ്കൂള്‍ വിഭാഗത്തിലും 37 എണ്ണം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലുമാണ്. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ അപേക്ഷകളില്‍ തീര്‍പ്പായത്. ഇന്നലെ ലഭിച്ചവ ഉള്‍പ്പെടെ ആകെ 192 അപേക്ഷകളാണ് ആലപ്പുഴയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 174 എണ്ണത്തില്‍ പരിഹാരമായി. കോട്ടയം ജില്ലയിലെ 382 അപേക്ഷകളില്‍ 54 എണ്ണം പരിഹരിച്ചു. മറ്റു ജില്ലകളില്‍ ലഭിച്ച അപേക്ഷകളുടെയും തീര്‍പ്പാക്കിയവയുടെയും എണ്ണം യഥാക്രമം ചുവടെ. 

കൊല്ലം: 66(31) 

തിരുവനന്തപുരം: 405(20)  

പത്തനംതിട്ട: 95(10). 

വകുപ്പ് ഡയറക്ടറേറ്റില്‍ ലഭിച്ച 285 പരാതികളില്‍ 50 എണ്ണത്തിന് പരിഹാരമായി.

സാങ്കേതിക കാരണങ്ങള്‍ മൂലമാണ് പല പരാതികളിലും അദാലത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിയാതിരുന്നത്. ഇവയില്‍ സമയബന്ധിതമായി തീരുമാനമെടുക്കുമെന്ന് പരാതിക്കാര്‍ക്ക് രേഖാമൂലം അറിയിപ്പു നല്‍കി. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 2025-26 അധ്യയന വര്‍ഷംവരെ നടത്തിയ നിയമനങ്ങളില്‍ ഇനിയും അംഗീകാരം ലഭിക്കാതെ കെട്ടിക്കിടക്കുന്ന ഫയലുകളും പെന്‍ഷന്‍, ഓഡിറ്റ്, തസ്തിക നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാതെ ശേഷിക്കുന്ന ഫയലുകളും സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: പാലായിൽ സ്‌കൂൾ കലോത്സവത്തിൽ അനൗൺസ് ചെയ്യുന്നതിനിടെ അദ്ധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു.

പാലാ ചേർപ്പുങ്കൽ ഹോളിക്രോസ് ഹൈസ്കൂളിലെ മലയാളം അധ്യാപകനായ പാലാ ഇല്ലിക്കൽ മജോ ജോസഫ്(52) ആണ് കുഴഞ്ഞു വീണു മരിച്ചത്. അനൗൺസ്മെൻ്റിനിടെ കുഴഞ്ഞു വീണ അദ്ധ്യാപകനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ മഞ്ജുള ആൻറണി അറക്കുളം സെന്റ് മേരിസ് ഹൈസ്കൂൾ അധ്യാപികയാണ്. മകൻ ജെറാൾഡ് ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജ് ബിസിഎ വിദ്യാർഥി. സംസ്കാരം നാളെ 4 മണിക്ക് പാലാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.