TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കാര്‍ഷിക രംഗത്ത് നവീന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുക വഴി കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗം ലഭ്യമാക്കുന്നതിനുള്ള ഡ്രോണ്‍ ദീദി പദ്ധതിയുടെ ഭാഗമായുള്ള ദ്വിദിന സംസ്ഥാനതല പരിശീലനം കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ക്യാമ്പസില്‍ സംഘടിപ്പിച്ചു.

 

 കുടുംബശ്രീയും മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സും സംയുക്തമായി സംഘടിപ്പിച്ച ഈ രണ്ടാം ഘട്ട ശില്‍പ്പശാലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 49 ഡ്രോണ്‍ ദീദിമാര്‍ പങ്കെടുത്തു.  പരിശീലനത്തിന്റെ ആദ്യദിനത്തില്‍ ഡ്രോണുകളുടെ പ്രവര്‍ത്തനരീതികള്‍, കാര്‍ഷിക മേഖലയിലെ ഉപയോഗ സാധ്യതകള്‍, മെയിന്റനന്‍സ്, റിപ്പയറിങ് തുടങ്ങിയ വിഷയങ്ങളില്‍ സാങ്കേതിക ക്ലാസുകള്‍ നല്‍കി. ഫീല്‍ഡ് തലത്തില്‍ ഡ്രോണ്‍ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന ചെറിയ കേടുപാടുകള്‍ പരിഹരിക്കുന്നതിനും ഫലപ്രദമായ രീതിയില്‍ വളപ്രയോഗം നടത്തുന്നതിനുള്ള ശാസ്ത്രീയ വശങ്ങളും വിശദമാക്കി. രണ്ടാം ദിനത്തില്‍ ഡ്രോണ്‍ പറത്തുന്നതിനുള്ള പ്രായോഗിക പരിശീലനവും ഫീല്‍ഡ് തല പ്രദര്‍ശനവുമാണ് സംഘടിപ്പിച്ചു. വിത്ത് വിതയ്ക്കല്‍, വളം തളിക്കല്‍, വിളകളുടെ വളര്‍ച്ച നിരീക്ഷിക്കല്‍ തുടങ്ങിയ കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ പ്രായോഗിക സാധ്യതകളും പരിചയപ്പെടുത്തി. സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് പ്രൊഫസറും ഡീനും ആയ ഡോ. ബൈജു കെ.ആര്‍ ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ് പദ്ധതി അവതരണം നടത്തി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഷമീന പി.എന്‍, അതിരമ്പുഴ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലതാ രാജന്‍, സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് കോഴ്സ് കോര്‍ഡിനേറ്റര്‍ ഡോ. എബിന്‍ വര്‍ഗീസ്, ഏഷ്യ സോഫ്റ്റ് മാനേജിംഗ് ഡയറക്ടര്‍ നിഷാദ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്‍ സ്വാഗതവും സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ. എബിന്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ 8 ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

 

 ഇന്നും നാളെയും കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പാലക്കാട്, കാസറഗോഡ്  ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയും  ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,  മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലയിൽ അൾട്രാവയലറ്റ് തോത് അതീവ ജാഗ്രതാ നിലയിൽ എത്തിയിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്റ്റേഷനിൽ യു വി തോത് 8 ആണ്. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പകൽ സമയം ഉയർന്ന ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത തുടരണം എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്റ്റേഷനിൽ രേഖപ്പെടുത്തിയ അൾട്രാവയലറ്റ് സൂചിക 8 ആണ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.