TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പുച്ചട്ടങ്ങൾ പാലിച്ചാണെന്നുറപ്പാക്കാൻ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലാ, താലൂക്ക് തലങ്ങളിൽ രൂപീകരിച്ചിട്ടുള്ള സ്‌ക്വാഡുകൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരേ നടപടിയെടുക്കും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് നോഡൽ ഓഫീസറായി ജില്ലാതല സ്‌ക്വാഡ് പ്രവർത്തിക്കും. താലൂക്കുതലത്തിൽ അതത് തഹസിൽദാർമാരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് പ്രവർത്തനം. പ്രചാരണവുമായി ബന്ധപ്പെട്ട നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്മെന്റ്, പൊതുയോഗങ്ങൾ, സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചാരണ പരിപാടികൾ എന്നിവയുടെ പരിശോധന സ്‌ക്വാഡ് നിർവഹിക്കും. ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കും.  അനധികൃതമായും നിയമപരമല്ലാതയും സ്ഥാപിച്ചിട്ടുള്ള നോട്ടീസുകൾ, ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകൽ, പാലിക്കാത്ത പക്ഷം നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുയും ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കൽ, നിയമപരമല്ലാത്ത പ്രചാരണപരിപാടികൾ നിർത്തി വെയ്പ്പിക്കൽ തുടങ്ങിയ ചുമതലകൾ സ്‌ക്വാഡ് നിർവഹിക്കും.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


 എരുമേലി: എരുമേലിക്ക് ഇനി ശരണമന്ത്ര നാളുകൾ ആരംഭിക്കുകയായി. രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. അയ്യപ്പ ദർശനത്തിനായി ഭക്തർ ഇന്നലെ മുതൽ എരുമേലിയിൽ എത്തിത്തുടങ്ങി.ഞായറാഴ്ച വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ശ്രീകോവിലിൽനിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.30-ഓടെ ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്ത് അവരോധിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും നടക്കും. ഞായറാഴ്ച പൂജകൾ ഇല്ല. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനം തുടങ്ങും. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശനം. ഡിസംബർ 26-ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 27-ന് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും. ഡിസംബർ 30-ന് വൈകീട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. 20-ന് രാവിലെ രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം നട അടയ്ക്കും. ദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. www.sabarimalaonline.org എന്നതാണ് വെബ്‌സൈറ്റ്. പ്രതിദിനം 70000 പേർക്ക് ഓൺലൈനിൽ ബുക്കുചെയ്യാം. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവടങ്ങളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യം ഉണ്ട്. പകൽ എരുമേലിയിൽ എത്തിയ ഭക്തജനങ്ങൾ പേട്ടതുള്ളി എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ചില സംഘങ്ങൾ ഇന്നലെയും മറ്റു ചിലർ ഇന്നുമായി ശബരിമലയിലേക്ക് യാത്ര തിരിക്കും. മണ്ഡല-മകരവിളക്ക് താർത്ഥാടനവുമായി ബന്ധപ്പെട്ടു എരുമേലിയിലും ശബരിമലയിലും ഇടത്താവളങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇത്തവണ കൂടുതൽ ഭക്തർ ദർശനത്തിനായി എത്തുമെന്ന നിഗമനത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.