TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ ജോസ് കെ. മാണി എം.പി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥ നാളെ ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ ജാഥയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

 

 10 വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് കേരളം മാറിയതിന്റെ യഥാർഥ ചിത്രം ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുന്നതിനൊപ്പം ക്ഷേമത്തിലും വികസനത്തിലും ഉ‍ൗന്നി നവ ഉദാരനയങ്ങൾക്ക് ബദലുയർത്തി കേരളത്തെ എങ്ങനെയാണ് നവകേരളത്തിലേക്ക് നയിക്കുന്നതെന്ന കാര്യവും ജനങ്ങളോട് വിശദീകരിക്കും. ബിജെപിക്കെതിരെ ബദലുയർത്തുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ തകർക്കാൻ യു.ഡി.എഫ്  ബി.ജെ.പി കൂട്ടു കെട്ട് നടത്തുന്ന ശ്രമം ജാഥയിലുടനീളം ജനങ്ങളോട് വിശദീകരിക്കും. കഴിഞ്ഞ 10 വർഷക്കാലം തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടി മുന്നേറുന്ന ആവേശകരമായ സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ മേഖലാജാഥകൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. കെ കെ ശൈലജ ടീച്ചർ (സിപിഐ എം), പി കെ ബിജു (സിപിഐ എം), പി പി സുനീർ എംപി (സിപിഐ),സാബു ജോർജ് (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), സുഭാഷ് പുഞ്ചക്കോട്ടിൽ (എൻസിപി),ഡോ. വർഗീസ് ജോർജ് (ആർജെഡി),മാത്യൂസ് കോലഞ്ചേരി (കോൺഗ്രസ് എസ്), കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് ബി), ഫ്രാൻസിസ് തോമസ് (ജനാധിപത്യ കേരള കോൺഗ്രസ്),എം എ ലത്തീഫ് (ഐഎൻഎൽ),ബിനോയ് ജോസഫ് (കേരള കോൺഗ്രസ് സ്കറിയ) എന്നിവരാണ് മധ്യമേഖല ജാഥ അംഗങ്ങൾ. ഫെബ്രുവരി 7 മുതൽ 9 വരെയാണ് ജില്ലയിൽ എൽ.ഡി.എഫ് ന്റെ വികസന മുന്നേറ്റ ജാഥ. ചങ്ങനാശ്ശേരി, കോട്ടയം,പുതുപ്പള്ളി, ഏറ്റുമാനൂർ,കടുത്തുരുത്തി, വൈക്കം,പാലാ,പൊൻകുന്നം, മുണ്ടക്കയം എന്നിവിടങ്ങളിലാണ് സ്വീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: പൂഞ്ഞാർ പിടിക്കാൻ പിസി ജോർജിനെ കളത്തിൽ ഇറക്കാൻ ബിജെപി. രാഷ്ട്രീയ കേരളത്തിന്റെ സമവാക്യങ്ങൾ മാറ്റിക്കുറിക്കാൻ സാധ്യതയുള്ള വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിലും വിജയ സാധ്യത തേടുകയാണ് ബി ജെ പി.

 

 പാർട്ടിക്കൊപ്പവും ഒറ്റക്ക് നിന്നും പൂഞ്ഞാറിന്റെ മനസ്സ് കീഴടക്കിയ ജനമുഖനായ നേതാവായിരുന്ന പി സി ജോർജ്ജ് മത്സരിക്കണമെന്ന നിലപാട് പ്രവർത്തകരിലുണ്ട്. പൂഞ്ഞാറിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് പി സി ജോർജ്ജ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മത്സരിക്കാൻ താല്പര്യമുണ്ടെന്ന ജോർജിന്റെ നിലപാട് അംഗീകരിക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞ തവണ സ്വതന്ത്രനായി ഒരു മുന്നണിയുടെയും പാർട്ടിയുടെയും പിൻബലമില്ലാതെ മത്സരിച്ചപ്പോഴും രണ്ടാം സ്ഥാനത്ത് എത്താൻ ജോർജിന് കഴിഞ്ഞിരുന്നു. പാലായിൽ ഷോൺ ജോർജ് സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ അടുത്തടുത്ത മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം ഉറപ്പുവരുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 58668 വോട്ടുകൾ നേടിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പി സി ജോർജ്ജ് 41851 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തിയത്. പി സി ജോർജ്ജ് മത്സര രംഗത്ത് എത്തിയാൽ യു ഡി എഫിന് പൂഞ്ഞാർ മണ്ഡലത്തിൽ ഇത്തവണയും പേടിപ്പെടുത്തുന്ന മത്സരമാണ് ഉണ്ടായേക്കാവുന്നത്. 34633 വോട്ടുകൾ മാത്രമാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടോമി കല്ലാനിയ്ക്ക് നേടാൻ കഴിഞ്ഞത്. 2006,2011,2016 വർഷങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിന്റെ മണ്ണിൽ നിന്നും വിജയിച്ചത് പി സി ജോർജ്ജ് ആയിരുന്നു. 2006 ൽ 48795 വോട്ടുകൾ നേടിയ പി സി ജോർജ്ജ് 2011 ൽ 59809 വോട്ടുകളും 2016 ൽ 63621 വോട്ടുകളും നേടിയിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് പൂഞ്ഞാറിന്റെ മണ്ണിലും തീ പാറുമെന്ന കാര്യത്തിൽ സംശയമില്ല. 7 തവണയോളം എം എൽ എ ആയിരുന്നു പി സി ജോർജ്ജ്. മധ്യകേരളത്തിലെ ശ്രദ്ധാകേന്ദ്രമാക്കി പൂഞ്ഞാറിനെയും പാലായെയും മാറ്റിയെടുക്കുക എന്നതാണ് ബിജെപി മുന്നിൽ കാണുന്നത്. വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയ ചരിത്രത്തിൽ തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് പി സി ജോർജ്ജിന്റേത്. ഇക്കാരണത്താലാണ് പൂഞ്ഞാറിൽ പി സി ജോർജ്ജിന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ ബിജെപി പരിഗണിക്കാതിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി ഫെബ്രുവരി ആദ്യവാരം പുറത്തു വിടുമെന്നാണ് കരുതുന്നത്.