TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയത്ത് ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു.

 

 ഗാന്ധിനഗർ മുടിയൂർക്കര ഇടിവെട്ടുംകാലായിൽ അഖിൽമോന്റെ ഭാര്യ പ്രവിത (28) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ഇരുവരും ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ പേരൂർ ബ്ലസിപ്പടിയിൽ ബൈക്ക് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ടു മറിയുകയും പ്രവിതയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. റോഡിലെ വാട്ടർ അതോറിറ്റിയുടെ മാൻഹോൾ ഗട്ടറിൽ ബൈക്ക് ചാടിയാണ് അപകടം ഉണ്ടായത്. റോഡിലെ മാൻഹോൾ കൃത്യമായി മൂടാത്തതിനെ തുടർന്നാണ് ഇവിടെ അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇടിവെട്ടുംകാലായിലെ വീട്ടുവളപ്പിൽ നടത്തും. അപകടകരമായ ഈ കുഴി വളരെ നാളുകളായി ഇവിടെ ഉള്ളതാണെന്നും അധികൃതരുടെ അലംഭാവമാണ് ഈ അപകടത്തിന് കാരണമെന്നും നാട്ടുകാർ പറഞ്ഞു. വാട്ടർ അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം മുട്ടുചിറയിൽ 140 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പേരൂർ സ്വദേശി നാദിർഷ, ആർപ്പൂക്കര സ്വദേശി ആൽബിൻ ബാബു എന്നിവരാണ് അറസ്റ്റിലായത്.

 

 ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും കടുത്തുരുത്തി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എംഡിഎംഎയുമായി യുവാക്കൾ എത്തിയ കാർ പോലീസ് തലപ്പാറയിൽ കൈ കാണിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു. തുടർന്ന് മുട്ടുചിറയിൽ വെച്ച് പോലീസ് സംഘം പ്രതികളെ പോലീസ് പിടികൂടിയത് സിനിമാറ്റിക് ചെയ്‌സിങ്ങിലൂടെയാണ്. എം.ഡി.എം.എ ബെംഗളൂരുവിൽ നിന്നും കേരളത്തിലേയ്ക്ക് വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. കൂടുതലാളുകൾ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.