TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയത്ത് ഡോക്ടറുടെ കാറിന് മുൻ സെക്യൂരിറ്റി ജീവനക്കാരൻ തീയിട്ടു. കോട്ടയം ഗാന്ധിനഗറിൽ മെഡിക്കൽ കോളേജിനു സമീപം അഞ്ചേരി ഗാർഡൻസിലാണ് സംഭവം. മെഡിക്കൽ കോളേജിലെ റിട്ടയേർഡ് ഡോക്ടർ ജയകുമാറിന്റെ കാറിനാണ് തീ വെച്ചത്.

 

 ഡോക്ടറുടെ വീട്ടിലെ മുൻ സുരക്ഷാ ജീവനക്കാരനും ചെങ്ങളം സ്വദേശിയുമായ ചെല്ലപ്പനാണ്(87) കാറിന് തീയിട്ടത്. രാവിലെ ഡോക്ടറുടെ വീട്ടിൽ എത്തിയ ഇയാൾ പെട്രോൾ ഒഴിച്ച് കാറിന് തീയിടുകയായിരുന്നു. കാറിനും വീടിന്റെ മുന്ഭാഗത്തും പെട്രോൾ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. തീ പടർന്നതോടെ ഇയാളുടെ ദേഹത്തേക്കും തീ പിടിക്കുകയായിരുന്നു.

 

 പൊള്ളലേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ പടരുന്നത് കണ്ട വീട്ടുകാരാണ് ഗാന്ധിനഗർ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തിട്ടുണ്ട്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ ചൂട് സംബന്ധമായി സമൂഹമാധ്യമങ്ങളിലുൾപ്പടെ വ്യാജ സന്ദേശങ്ങളും വാർത്തകളും പ്രചരിക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

 

 ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ  വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.

 

 എന്നാൽ കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല എന്നും കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ല. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, സെക്ഷൻ 54 അനുസരിച്ച് ശിക്ഷാർഹമാണ് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.