TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിട്ടുനും കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി സീറ്റ് ധാരണയിലെത്താതെ യുഡിഎഫ്. യു ഡി എഫ്,കേരളാ കോൺഗ്രസ്സ് സീറ്റുകളിൽ ഇപ്പോഴും അനശ്ചിതത്വം തുടരുകയാണ്.

 

 കേരളാ കോൺഗ്രസ്സിന്റെ പക്കൽ നിന്നും ഏറ്റുമാനൂർ, ചങ്ങനാശ്ശേരി സീറ്റുകൾ ഏറ്റെടുക്കണമെന്നാണ് യു ഡി എഫ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഏറ്റുമാനൂർ സീറ്റ് വിട്ടുനൽകിയാൽ പകരം പൂഞ്ഞാർ സീറ്റ് ലഭിക്കണമെന്ന വാശിയിലാണ് ജോസഫ് വിഭാഗം. ചങ്ങനാശേരി വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് കേരളാ കോൺഗ്രസ്സ്. പൂഞ്ഞാർ സീറ്റ് നൽകി ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് ആലോചന നടത്തുന്നുണ്ട്. എന്നാൽ ചങ്ങനാശ്ശേരി വിട്ടുനൽകാൻ ജോസഫ് തയ്യാറായേക്കില്ല.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സഹസ്ര കലശക്കുടം സമർപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.  40 സഹസ്ര കലശകുടങ്ങളാണ് സുരേഷ് ഗോപി സമർപ്പിച്ചത്.

 

 രാവിലെ ഭാര്യ രാധികയ്ക്കും മകൻ ഗോകുലിനുമൊപ്പമാണ് സുരേഷ് ഗോപി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ എത്തിയത്. പൂവത്തുംമൂട് ആറാട്ട് എതിരേൽപ്പ് കമ്മിറ്റിയുടെ ഏറ്റുമാനൂർ ആറാട്ട് മഹോത്സവ ലഘുലേഖ സമർപ്പണം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു. സഹസ്ര കലശകുടം സമർപ്പണം ഏറ്റുമാനൂർ മഹാദേവക്ഷേത്രം അഡ്മിനിസ്‌ട്രെറ്റിവ് ഓഫീസർ അഭിലാഷിനു നൽകി സുരേഷ് ഗോപി നിർവ്വഹിച്ചു. ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പൂവത്തുംമൂട് ആറാട്ട് കടവിൽ സന്ദർശനം നടത്തിയ ശേഷമാണ് മടങ്ങിയത്. ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപിയെ ക്ഷേത്രഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.