കോട്ടയം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് കോട്ടയം ജില്ലയിൽ ഉൾപ്പടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയാണ്. ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയിൽ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടാകുനുള്ള സാധ്യതയും വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
TRENDING NOW
TRENDING NOW
FEATURED
TRAVEL
SEED N SOIL
BUSINESS
കോട്ടയം: എക്സാലോജിക്-സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയ സംഭവത്തിൽ സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ബിജെപിയും കോൺഗ്രസ്സും കൂടി നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് ആസൂത്രിതമായി ഇന്ന് നടന്ന റെയ്ഡ് എന്ന് വി എൻ വാസവൻ പറഞ്ഞു. ഒരു കേസുമായും ബന്ധപ്പെട്ടു ഇത്തരത്തിൽ ഒരു റെയ്ഡ് നടത്തേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ല എന്നും രണ്ടു വിജിലൻസ് കോടതികളും ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയ കേസാണ് എന്നും വി എൻ വാസവൻ പറഞ്ഞു. ഗവണ്മെന്റ് രാജി വെച്ച് മറ്റൊരു ഗവണ്മെന്റ് അധികാരത്തിലേറിയതിന്റെ ചുരുങ്ങിയ ദിനത്തിൽ ഇത്തരമൊരു റെയ്ഡ് ഗൂഢാലോചനയുടെയും പകപോക്കൽ രാഷ്ട്രീയത്തിന്റെയും തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കാണുന്നത് പകപോക്കൽ രാഷ്ട്രീയമാണെന്നും പാർട്ടിയെ തകർക്കുക എന്നതാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെ ആത്യന്തിക ലക്ഷ്യമെന്നും വി എൻ വാസവൻ പറഞ്ഞു. സിപിഎം നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെങ്കിൽ അത് നടപ്പില്ലെന്നും അത്തരം ഭീഷണികൾക്ക് വഴങ്ങുന്നവരല്ല ഇടത്പക്ഷ മുന്നണിയിലുള്ളവർ എന്നും വി എൻ വാസവൻ പറഞ്ഞു.

