TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി വേമ്പനാട്ടുകായലിൽ കോട്ടയം നഗരത്തിനോടും തിരുവാർപ്പു പഞ്ചായത്തിനോടും ചേർന്നുകിടക്കുന്ന പഴുക്കാനില കായൽ ശുചീകരണത്തിന് കിഫ്ബി 103.73 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലരിക്കൽ ആമ്പൽ ഗ്രാമത്തിന്റെ വികസനത്തിന് 104 കോടി രൂപയുടെയും പദ്ധതിയും കിഫ്ബി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. വർഷങ്ങളായി നദികളിലൂടെ ഒഴുകിയെത്തുന്ന എക്കൽ അടിഞ്ഞ് രൂപപ്പെട്ട തുരുത്തുമൂലമുള്ള വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് മുക്തി നേടാൻ പദ്ധതി ഉപകരിക്കും. പഴുക്കാനിലം കായലിൽ അടിഞ്ഞുകൂടിയ എക്കൽ കോരിയെടുത്ത് തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ജെ. ബ്ലോക്ക് 9000, തിരുവായ്ക്കരി, കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായ എഫ്. ബ്ലോക് എന്നീ പാടശേഖരങ്ങളുടെ 27.8 കി.മീ. പുറം ബണ്ടുകൾ ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കി വികസിപ്പിക്കുന്നതിനും നെൽകൃഷി സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിയാണിത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് സംസ്ഥാന സർക്കാർ മുൻഗണന നൽകിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കാഴ്ച പരിമിതിയും മറ്റു ശാരീരിക വെല്ലുവിളികളും നേരിടുന്നവർക്കുള്ള സാങ്കേതിക സഹായ ഉപകരണങ്ങൾ നിർമിക്കുന്നതിന് വാളക്കയം സർവോദയ ഗ്രന്ഥശാലയിൽ ആരംഭിച്ച സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

 ഭിന്നശേഷിക്കാർക്ക് സഹായകമായ ഉപകരണങ്ങൾ നിർമിക്കുന്നതിനൊപ്പം അവർക്ക് വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രന്ഥശാലയ്ക്കു സമീപം നടന്ന ചടങ്ങിൽ ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ഇത്തരം പദ്ധതികൾ ഭിന്നശേഷിക്കാർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌ട്രൈഡ് മേക്കർ സ്റ്റുഡിയോയിൽ നിർമിച്ച ബ്രെയിൽ പഠന ഉപകരണങ്ങൾ കാളകെട്ടി അസീസി സ്‌കൂൾ ഓഫ് ദ ബ്ലൈൻഡിലെ വിദ്യാർഥികൾക്ക് മന്ത്രി റോഷി അഗസ്റ്റിൻ വിതരണം ചെയ്തു. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും സഹകരണത്തോടെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിത്. സെൻറ് എഫ്രേംസ് കമ്യൂണിറ്റി, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജ് എന്നിവയുടെ പങ്കാളിത്തത്തോടെ കേരള ഡവലപ്മെൻറ് ആൻറ് സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) ആണ് പദ്ധതി നടപ്പാക്കുന്നത്. കാഴ്ചപരിമിതിയുള്ള കുട്ടികളെ സഹായിക്കുന്ന ബ്രെയിൽ വിദ്യാഭ്യാസ സാമഗ്രികളുടെയും സഹായ ഉപകരണങ്ങളുടെയും നിർമ്മാണം മേക്കർ സ്റ്റുഡിയോയിൽ നടക്കും. ചടങ്ങിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, കെ-ഡിസ്‌ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി, ചിറക്കടവ് ഗ്രാമപഞ്ചായത്തംഗം അഭിലാഷ് ബാബു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.കെ. ബാബുലാൽ, സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സർവോദയ ഗ്രന്ഥശാലാ പ്രസിഡൻറ് സാബു ഫിലിപ്പ്, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജ് ഡയറക്ടർ ഫാ. റോയി ഏബ്രഹാം പഴയപറമ്പിൽ, ഷാജി പാമ്പൂരി, ഫാ. റെജി മാത്യു വയലുങ്കൽ, ലൗലി ആന്റണി എന്നിവർ പ്രസംഗിച്ചു.