TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ജില്ലയിലൊന്നായി കോട്ടയം. കഴിഞ്ഞ കുറെ ദിവസങ്ങളിലായി പകൽ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം ചൂടാണ് ആണ് ജില്ലയിൽ അനുഭവപ്പെട്ടത്. തിങ്കളാഴ്ച 36.6 ഡിഗ്രി ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ് കോട്ടയത്തേത്. കഴിഞ്ഞ വെള്ളിയാഴ്ച 36.6 ഡിഗ്രിയും കഴിഞ്ഞ തിങ്കളാഴ്ച 33 ഡിഗ്രിയും ശനിയും ഞായറും 35.5 ഡിഗ്രി ചൂടുമാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പലദിവസങ്ങളിലും 36 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. രാത്രിയാകുന്നതോടെ അവസ്ഥ നേരെ തിരിയും. രാത്രിയും പുലർച്ചെയും കൊടും തണുപ്പാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതോടെ കർഷകരും ആശങ്കയിലാണ്. ജില്ലയിൽ ഇന്നലെയാണ് ഡിസംബർ ആദ്യ വാരത്തിനു ശേഷം വേനൽ മഴ ലഭിക്കുന്നത്. കൂടുതൽ വേനൽ മഴ ലഭിച്ചില്ലെങ്കിൽ കാർഷിക മേഖലയും കർഷകരും ദുരിതത്തിലാകും.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി കോട്ടയത്തെ കുളിരണിയിച്ചു വേനൽ മഴ. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു പെയ്ത മഴ രണ്ട് മണിക്കൂറുകളോളം നീണ്ടു നിന്നു. രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട കോട്ടയത്ത് വേനൽ മഴയിൽ ഇത് ആദ്യത്തെ മഴയാണ്.

 

 മഴ പെയ്തതോടെ കർഷകർ ആശ്വാസത്തിലാണ്.  അതേസമയം ഇന്നലെ പെയ്ത മഴയിൽ കോട്ടയത്തും ചങ്ങനാശ്ശേരിയിലും വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചങ്ങനാശ്ശേരി നഗരത്തിലെ പി.പി. ജോസ് റോഡ്, എൻ.എച്ച്. 163-ൽ എസ്.ബി. കോളേജിന് മുൻവശം, പെരുന്ന രാജേശ്വരി കോംപ്ലക്‌സ് ജങ്ഷൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. കനത്ത മഴയിൽ നാട്ടകത്ത് വ്യാപാര സ്ഥാപനത്തിൽ വെള്ളം കയറി. ഓടകൾ നറഞ്ഞു കിടക്കുന്നതോടെയാണ് വെള്ളക്കെട്ട് ഉണ്ടായത്. വെള്ളം കയറിയതോടെ ഓടയിലെ മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്.