TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം : എഫ്.സി.ആർ.എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ്. രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. അതേസമയം ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താമായിരുന്നു എന്നും ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു.

 

 എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമ്പോഴാണല്ലോ ജനാധിപത്യം ശക്തിപ്പെടുന്നത്. എഫ്.സി.ആർ.എ അക്കൗണ്ട് ഉടമകളുടെ സമൂ​ഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നത് സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളിലൂടെ ക്രയവിക്രയം നടത്തപ്പെടുന്ന സാമ്പത്തിക ഇടപാടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതിന് പുറമേ പ്രസ്ഥാനങ്ങളുടെ നിലപാടുകളെയും ഓഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. സർക്കാരുകളെ വിമർശിച്ചാൽ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടാം എന്ന മുന്നറിയിപ്പ് പരോക്ഷമായി നൽകുകയാണോ എന്ന് സ്വാഭാവികമായും സംശയിക്കാം. സാങ്കേതിക പിശകുകൾ സംഭവിച്ചാൽപ്പോലും വലിയ തുക പിഴ ഈടാക്കാനുള്ള വ്യവസ്ഥകൾ പ്രസ്ഥാനങ്ങളെ തളർത്തും. സംസ്ഥാനത്തിന് പുറത്തുള്ള മിഷൻ പ്രവർത്തനങ്ങൾക്ക്  തടസം നേരിടാനുള്ള സാധ്യതകളും പുതിയ ചട്ടത്തിൽ പ്രകടമാണ്. ഇത്തരം സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അധികാരികൾ ബാധ്യസ്ഥരാണ് എന്നും ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. ക്രൈസ്തവസഭകൾ സംഭാവന ചെയ്തിട്ടുള്ള ആതുരാലയങ്ങളും, വിദ്യാലയങ്ങളും ഈ രാജ്യത്തോടുള്ള സ്നേഹത്തിന്റെയും ആത്മാർത്ഥതയുടെയും പ്രതീകങ്ങളാണ്. സഭകളുടെ ക്രൈസ്തവ ദൗത്യത്തെ സംശയത്തോടെ നിരീക്ഷിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടരുത്. രാഷ്ട്രനിർമ്മാണത്തിൽ ഏവരെയും പങ്കാളികളാക്കുമ്പോഴാണ് ദേശീയോദ്ഗ്രഥനം അർത്ഥ പൂർണമാകുന്നത്. വ്യവസായങ്ങൾക്കും ഖനനത്തിനുമടക്കം നിയമങ്ങൾ ലളിതവത്ക്കരിക്കുമ്പോൾ മാനവസേവനത്തിന് ചട്ടങ്ങൾ കൂച്ചുവിലങ്ങിടുന്നത് ഖേദകരമാണ്. എഫ്.സി.ആർ.എ വിഷയത്തിൽ വിവിധ ക്രൈസ്തവസഭകളുമായി കൂടിയാലോചിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്ന് ഓർത്തഡോക്സ് സഭാനേതൃത്വം വ്യക്തമാക്കി.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാ വീഴ്ചയെന്ന് പരാതി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിനുള്ളിൽ സൂചി കുടുങ്ങിയാതായി യുവാവിന്റെ പരാതി.

 

 പത്തനംതിട്ട കടമ്പനാട് മണ്ണാലി സ്നേഹാലയത്തിൽ സബിൻ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിനുള്ളിൽ സൂചി ഉൾപ്പെടെയാണ് തുന്നി ചേർത്തു ഡ്രസ്സിങ് നടത്തി വിട്ടതെന്നാണ് യുവാവിന്റെ പരാതി. ഏപ്രിൽ 11നാണ് വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് സബിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കാലിൽ ആയിരുന്നു ശസ്ത്രക്രിയ. മുറിവിന്റെ ഡ്രസിങ് അടൂർ ജനറൽ ആശുപത്രിയിൽ നടത്തണമെന്ന നിർദേശവും മെഡിക്കൽ കോളജിലെ ഡോക്ടർമാർ നൽകിയിരുന്നു. വീട്ടിലെത്തിയതിനു പിന്നാലെ മുറിവിൽ നിന്നും അതികഠിനമായ വേദന അനുഭവപ്പെടുകയായിരുന്നു. ഈ മാസം 10-ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയ്ക്കിടെ സബിൻ ഡോക്റ്ററോട് ഇക്കാര്യം അറിയിച്ചെങ്കിലും കാര്യമായി ഒന്നും ചെയ്തില്ലെന്നും പറയുന്നു. മുറിവിൽ ഉയർന്നുനിന്ന ഭാഗം ശസ്ത്രക്രിയയിലെ തുന്നലിന്റെ ഭാഗമാണെന്നാണ് കരുതിയിരുന്നത് എന്ന് സബിൻ പറഞ്ഞു. വേദന കൂടിയതോടെ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ഡോക്ടർക്ക് മുറിവിനുള്ളിൽ എന്തോ ഉള്ളതായി സംശയത്തെ തോന്നിയതിനെ തുടർന്ന് എക്‌സ്-റേ എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഡോക്ടറെ കാണാൻ കഴിയാതെ വീട്ടിലേയ്ക്ക് മടങ്ങിയ സബിൻ വീടിനും മുറിവിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മുറിവിൽ പരോശോധന നടത്തിയപ്പോൾ സൂചിയുടെ നീല നിറത്തിലുള്ള ഭാഗം തള്ളി നിൽക്കുന്നതായി കാണുകയായിരുന്നു. തുടർന്ന് മുറിവിൽ അമർത്തിപ്പിടിച്ചു സൂചി സ്വയം വലിച്ചെടുത്തുവെന്നാണ് പറയുന്നത്. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് ഔദ്യോഗിക പരാതി നൽകുമെന്നും സബിൻ പറഞ്ഞു.