TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


ഏറ്റുമാനൂർ: മഹാദേവന്റെ മുൻപിൽ എട്ടാം ഉത്സവദിനത്തിൽ ഒൻപതാം വർഷവും ജനസാഗരത്തിന് നടുവിൽ മേളപ്പെരുമ തീർത്ത് കൊട്ടിക്കയറി പത്മശ്രീ ജയറാം. ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനത്തിനോടനുബന്ധിച്ചു ആണ് നൂറോളം കലാകാരന്മാർ അണിനിരന്ന പത്മശ്രീ ജയറാമിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ പഞ്ചാരിമേളം അരങ്ങേറിയത്.

 

 ഇത് ഒൻപതാം വർഷമാണ് മുടക്കം കൂടാതെ ഏറ്റുമാനൂരപ്പന്റെ മണ്ണിൽ മഹാദേവന്റെ മുൻപിൽ പഞ്ചാരിമേളത്തിലുള്ള അവസരം ലഭിച്ചത് എന്ന് ജയറാം പറഞ്ഞു. എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒൻപത് വർഷവും മുടക്കം കൂടാതെ മഹാദേവന്റെ മണ്ണിൽ മേളപ്പെരുമ തീർക്കാൻ സാധിച്ചത് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണെന്നും ജയറാം പറഞ്ഞു. മേളപ്രേമികളുടെ സാഗരമായിരുന്നു ക്ഷേത്രാങ്കണത്തിൽ. മഹാദേവ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാന ദർശനത്തിനു മാറ്റ് കൂട്ടി പത്മശ്രീ ജയറാമിന്റെയും സംഘത്തിന്റെയും പഞ്ചാരിമേളം. ഇന്ന് രാത്രി 12 മണിക്കാണ് ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. എട്ടാമത്തെ ഉത്സവദിവസമായ ഇന്നാണ് ഏഴരപ്പൊന്നാനകളെ പുറത്തെഴുന്നള്ളിക്കുന്നത്. രാത്രി 12 മണി മുതല്‍ ഏഴരപ്പൊന്നാന ദര്‍ശനം സാധ്യമാകും. പ്രസിദ്ധമായ ആസ്ഥാനമണ്ഡപ ദർശനം നടക്കുന്നതും ഈ സമയത്ത് തന്നെയാണ്. പ്രത്യേകം തയ്യാറാക്കിയ ഒരു പീഠത്തില്‍ ഭഗവാന്‍റെ തിടമ്പ് കൊണ്ടുവരുന്നതോടെ ഈ ചടങ്ങുകൾക്ക് തുടക്കമാകും. ഇതിനു മുന്നിലാണ് വലിയ കാണിക്ക എന്നറിയപ്പെടുന്ന കാണിക്ക് വിശ്വാസികൾ ഏറ്റുമാനൂരപ്പന് സമർപ്പിക്കുന്നത്. കാണിക്കയിടുന്ന സമയത്ത് ഏഴരപ്പൊന്നാനകളെ ഇവിടേക്ക് കൊണ്ടുവരും. തിടമ്പിന്റെ വലതു ഭാഗത്ത് മൂന്ന് പൊന്നാനകളെയും ഇടതു ഭാഗത്ത് നാലു പൊന്നാനകളെയുമാണ് വയ്ക്കുക. അരപ്പൊന്നാനയെ തിടമ്പിന്‍റെ താഴെയാണ് സൂക്ഷിക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കുംഭമാസത്തിൽ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്ന് ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനയും ഉത്സവവും. കുംഭത്തിലെ ചതയം ദിനത്തില്‍ കൊടിയേറുന്ന ഏറ്റുമാനൂർ ഉത്സവത്തിന്‍റെ ആറാട്ട് തിരുവാതിര ദിനത്തിൽ ആണ് നടക്കുന്നത്. എട്ടാമത്തെ ഉത്സവദിവസമായ വെളുത്ത പക്ഷത്തിലെ രോഹിണി ദിനത്തിൽ അര്‍ധരാത്രിയിലാണ് ഏഴരപ്പൊന്നാനകളെ പുറത്തെഴുന്നള്ളിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റുമാനൂരപ്പന്‍റെ സന്നിധിയിലെ ഏഴരപ്പൊന്നാനകളെ കാണുന്നതിനോളം സാഫല്യവും പുണ്യവും മറ്റൊന്നിനും നല്കുവാൻ സാധിക്കില്ല. എട്ടാം ഉത്സവദിനത്തിൽ രാത്രി 12 മണി മുതല്‍ ദര്‍ശനം സാധ്യമാകും. ആറാട്ട് ദിനം വരെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അഷ്ടദിഗ്ഗജങ്ങളായ ഐരാവതം, പുണ്ഡരീകം, കുമുദം, അഞ്ജന, പുഷ്പദന്തൻ, സുപ്രതീകൻ, സാർവഭൗമൻ, വാമനൻ എന്നിവരെ പ്രതിനിധീകരിക്കുന്നവരാണ് ഏഴരപ്പൊന്നാനകൾ എന്നാണ് വിശ്വാസം. വർഷത്തിൽ കുംഭമാസത്തിലെ രോഹിണി ദിനത്തിൽ മാത്രമാണ് ഏഴരപ്പൊന്നാനകളെ ദർശിച്ച് പ്രാർത്ഥിക്കുവാനുള്ള അവസരം വിശ്വാസികൾക്കുള്ളത്. ആസ്ഥാനമണ്ഡപത്തിലെ എഴുന്നള്ളിപ്പിനും തുടർന്നുള്ള ആറാട്ടിനും മാത്രമായാണ് ഏഴരപ്പൊന്നാനകളെ പുറത്തെടുക്കുന്നത്. ഇത് ദർശിക്കുവാനും കാണിക്ക സമർപ്പണം നടത്തുവാനുമായും വിശ്വാസികൾ ഇവിടേക്ക് വരുന്നു. സകല ദേവന്മാരും ഈ സമയത്ത് ഇവിടെ എഴുന്നള്ളുമെന്നാണ് വിശ്വാസം. പ്രസിദ്ധമായ ആസ്ഥാനമണ്ഡപ ദർശനം നടക്കുന്നതും ഈ സമയത്ത് തന്നെയാണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കടുത്തുരുത്തി: കോട്ടയം-എറണാകുളം മെയിൻ റോഡിന് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിന്റെ പ്രഥമ ടാറിംഗ് ജോലികൾക്ക് നാളെ തുടക്കം കുറിക്കാൻ കഴിയുന്ന വിധത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

 

 ബൈപ്പാസ് റോഡിന്റെ ടാറിംഗിന് മുന്നോടിയായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്ന് നടപ്പാക്കാനുള്ള ബിറ്റുമിൻ മെക്കാഡം ടാറിംഗ് ജോലികളാണ് ഇപ്പോൾ ആരംഭിക്കാൻ പോകുന്നത്. മഴ മൂലമുള്ള ബുദ്ധിമുട്ടുകളോ തടസങ്ങളോ ഉണ്ടാവാത്ത പക്ഷം ആദ്യഘട്ടത്തിലുള്ള ബി.എം ടാറിംഗ് ജോലികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ തുടർച്ചയായി മാർച്ച് 15-ന് മുമ്പ് രണ്ടാം ഘട്ടത്തിലുള്ള ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗ് ജോലികളും നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.