TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: സംസ്ഥാനത്ത് വേനൽ മഴ മുന്നറിപ്പ് തുടരുന്നു. കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ ഇന്നും ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ നാളെയും യെല്ലോ മുന്നറിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് നാളെ മുന്നറിയിപ്പുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ഉൾപ്പടെ ശക്തമായ മഴയാണ് ലഭിച്ചത്. ശക്തമായ കാറ്റിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


വൈക്കം: കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില്‍ വീതികൂട്ടി നിര്‍മിക്കുന്ന വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി. തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി.

 

 ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ഭൂമിയിലെ നിർമ്മിതികൾ ആണ് പൊളിച്ചു നീക്കുന്നത്. ഇതോടൊപ്പം തന്നെ അമ്പതോളം പേരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വസ്‌തുക്കളിലെ നിർമ്മിതികൾ പൊളിച്ചു നീക്കുവാനുള്ള ലേല നടപടികൾ പുരോഗമിച്ചു വരുകയാണ്. ആദ്യ റീച്ചിൽപ്പെട്ട 200 ഭൂവുടമസ്ഥർക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ വില കൈമാറിക്കഴിഞ്ഞു. തലയാഴം പഞ്ചായത്ത് മുതൽ ഇടയാഴം ജംഗ്ഷൻ വരെയുള്ള രണ്ടാം റീച്ചിലെ ഭൂവുടമസ്ഥരുടെ ഹിയറിംഗ് നടപടികൾ പൂർത്തീകരിച്ചിരുന്നു. ഇവരുടെ ഭൂമി വില കൈമാറുന്ന നടപടികൾ പുരോഗമിച്ചു വരുകയാണ്. ജില്ലാ കളക്ടർ അടക്കം റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ പൊതുതിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട ജോലികളിൽ വ്യാപൃതരായിരുന്നതിനാൽ ആണ് ഈ നടപടികൾക്ക് ചെറിയ കാലതാമസം സംഭവിച്ചത്. തിരഞ്ഞെടുപ്പ് ജോലികൾ അവസാനിച്ചാലുടൻ ഇടയാഴം ജംഗ്ഷൻ മുതൽ കൈപ്പുഴമുട്ട് വരെയുള്ള മൂന്നാം റീച്ചിലെ ഭൂവുടമസ്ഥരുടെ ഹിയറിംഗ് നടപടികൾ ആരംഭിക്കാനാകും.