TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: പ്രളയം പാലായ്ക്ക് പുതിയ അനുഭവമല്ല. ഏത് പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതെന്നും ആരൊക്കെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും എല്ലാവർക്കും അറിയാം. എന്നിട്ടും ഓരോ വർഷവും നമ്മുടെ പ്രതികരണം ദുരന്തമുണ്ടായ ശേഷമുള്ള താൽക്കാലിക നടപടികളിൽ മാത്രം ഒതുങ്ങുകയാണ് എന്ന് പാലാ മുൻ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം.

 

 മഴ ശക്തമാകുമ്പോൾ സ്കൂളുകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലുമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നു. എന്നാൽ ഇവയിൽ പലതിനും മതിയായ ശുചിമുറി സൗകര്യങ്ങളോ സ്വകാര്യതയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ദുരിതാശ്വാസം അനിവാര്യമാണെങ്കിലും അത് മാത്രമാകരുത് നമ്മുടെ പ്രളയനിവാരണ നയം. കാലങ്ങളായി പാലാ പ്രളയത്തിന്റെ കെടുതികൾ അനുഭവിച്ചുവരികയാണ്. ഏതാണ്ട് എല്ലാ വർഷവും വീടുകൾ വെള്ളത്തിനടിയിലാകുന്നു; വീട്ടുപകരണങ്ങൾ നശിക്കുന്നു; ദുര്‍ഗന്ധവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. അറ്റകുറ്റപ്പണികൾക്കായി വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നു. ഇതിനോടൊപ്പം കുടുംബങ്ങൾ നേരിടുന്ന മാനസിക സംഘർഷവും ചെറുതല്ല. വലിയ പ്രളയമുണ്ടാകുമ്പോൾ പാലാ ഏതാണ്ട് ഒരു ദ്വീപായി മാറുന്നു. പടിഞ്ഞാറ് കൊട്ടാരമറ്റം–പുലിയന്നൂർ റോഡ്, തെക്ക് 12-ാം മൈൽ, കിഴക്ക് മൂന്നാനി, വടക്ക് മുണ്ടുപാലം എന്നീ പ്രധാന പ്രവേശനപാതകൾ വെള്ളത്തിനടിയിലാകുന്നതോടെ ഗതാഗതം പൂർണമായും തടസ്സപ്പെടുന്നു. ഇത് സാധാരണ ജനങ്ങളുടെയും അടിയന്തര സേവനങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഈ അവസ്ഥയ്ക്ക് വാർഷിക താൽക്കാലിക പരിഹാരങ്ങളല്ല, ദീർഘകാല ആസൂത്രണമാണ് വേണ്ടത്. പ്രളയസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ സ്ഥിരം പ്രളയ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കണം. ശുചിമുറികൾ, ശുദ്ധജലം, വൈദ്യുതി, അടുക്കള, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക താമസസൗകര്യം എന്നിവയുള്ള ഈ കേന്ദ്രങ്ങൾ ദുരന്തസമയത്ത് സുരക്ഷയും അന്തസ്സും ഉറപ്പാക്കും. ഓരോ വർഷവും താൽക്കാലിക ക്യാമ്പുകൾ ഒരുക്കേണ്ട സാഹചര്യം ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കും. അതോടൊപ്പം പ്രളയത്തിൽ മുങ്ങുന്ന റോഡുകളുടെ പ്രശ്നത്തിനും സ്ഥിരപരിഹാരം കാണണം. ഏത് റോഡുകളാണ് വെള്ളത്തിനടിയിലാകുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. സാങ്കേതികമായി സാധ്യമായിടത്ത് ഏകദേശം മൂന്ന് മുതൽ നാല് കിലോമീറ്റർ വരെ വരുന്ന താഴ്ന്ന ഭാഗങ്ങൾ മൂന്ന് മുതൽ നാല് അടി വരെ ഉയർത്തിയാൽ മിക്ക പ്രളയസാഹചര്യങ്ങളിലും ഗതാഗതം നിലനിർത്താൻ കഴിയും. വർഷംതോറും ജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സംഭവിക്കുന്ന നഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്റെ ചെലവ് വളരെ ന്യായീകരിക്കാവുന്നതാണ്. അടിയന്തരമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ചേർന്ന് പ്രളയഭീഷണി നേരിടുന്ന സ്ഥലങ്ങൾ ശാസ്ത്രീയമായി തിരിച്ചറിയുകയും ആവശ്യമായ എസ്റ്റിമേറ്റുകൾ തയ്യാറാക്കി മുൻഗണനാക്രമത്തിൽ സർക്കാരിന് സമർപ്പിക്കുകയും വേണം. ഇത് പാലായ്ക്കായുള്ള സമഗ്രമായ പ്രളയനിവാരണ പദ്ധതിയുടെ ആദ്യപടിയായിരിക്കും. പ്രകൃതിദുരന്തങ്ങൾ പൂർണമായി ഒഴിവാക്കാൻ കഴിയില്ല. എന്നാൽ മുൻകൂട്ടിയുള്ള ആസൂത്രണവും സമയബന്ധിതമായ നിക്ഷേപവും ഉണ്ടെങ്കിൽ അതിന്റെ ആഘാതം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ, ദുരന്തത്തെ അതിജീവിക്കാൻ ശേഷിയുള്ള ഒരു പാലായെ സൃഷ്ടിക്കുകയെന്ന താണ് നമ്മുടെ ലക്ഷ്യമാക്കേണ്ടത്. ഇപ്പോൾ തന്നെ നമ്മുടെ ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഒരുമിച്ച് പ്രവർത്തിച്ച് പാലായ്ക്കായി സമഗ്രമായ പ്രളയനിവാരണ പദ്ധതി തയ്യാറാക്കേണ്ട സമയമാണിത്. ഇനിയെങ്കിലും ഓരോ മഴക്കാലവും ഒരേ ദുരിതകഥ ആവർത്തിക്കാതെ, മുൻകരുതലിന്റെയും ശാശ്വത പരിഹാരങ്ങളുടെയും പുതിയ അധ്യായത്തിന് തുടക്കമാകട്ടെ. പാലാ മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സംബന്ധിച്ച് പൊതുമരാമത്ത്, ജലസേചനം, റവന്യൂ, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ പ്രളയനിവാരണ പദ്ധതി തയ്യാറാക്കുന്നതിനും അങ്ങനെ രൂപം കൊടുത്ത സമഗ്ര റിപ്പോർട്ട് മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാനത്തെ ഉന്നത ഭരണാധികാരികൾക്ക് മുന്നിൽ സമർപ്പിക്കുന്നതിനും വേണ്ടിയുള്ള നടപടികൾക്ക് എം.എൽ.എ. അടിയന്തരമായി നേതൃത്വം നൽകണമെന്ന് അഭ്യർഥിക്കുന്നതായും ദിയ പറഞ്ഞു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആരോഗ്യ പരിശോധനകളും മരുന്നു വിതരണവും ആശ്വാസമായി.

 

 വിവിധ ദിനങ്ങളിലായി വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകൾക്ക്  കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. കെലീറ്റ ജോർജ്, പീഡിയാട്രിക്സ് വിഭാഗങ്ങളിലെ വിവിധ  ഡോക്ടർമാർ എന്നിവർ നേതൃത്വം നൽകി വരുന്നു. എലിപ്പനി പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്തസമ്മർദ്ദം, ഷുഗർ പരിശോധനകളും നടത്തി. പ്രളയത്തെ തുടർന്ന് മരുന്നുകൾ നഷ്‌ടപ്പെട്ടവർക്കും അത്യാവശ്യ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.