TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായ പാലായിൽ കളമൊരുങ്ങിത്തുടങ്ങുന്നു. മുന്നണികൾ ഔദ്യോഗികമായി സ്ഥാനാർത്ഥികളെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ രാഷ്ട്രീയ നീക്കങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രങ്ങൾ വ്യക്തമായി തുടങ്ങിയിട്ടുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥിയായി പാലാഴി മാണി സി കാപ്പൻ തന്നെ മത്സരിക്കാനാണ് സാധ്യത.

 

 ജോസ് കെ മാണിയുടെ മുന്നണിമാറ്റ സംസാരങ്ങൾ ഉണ്ടായപ്പോൾ തന്നെ സ്ഥാനാര്ഥിത്വത്തിനു തടയിട്ടു പാലാ സീറ്റ് ആർക്കും വിട്ടുതരില്ല എന്ന് മാണി സി കാപ്പൻ ഉറപ്പിച്ചു പറഞ്ഞിരുന്നു. ജോസ് കെ മാണി ഇടതുപക്ഷത്ത് ചേക്കേറിയപ്പോൾ പാലാ സീറ്റ് യു ഡി എഫ് നേടിയെടുത്തത് മാണി സി കാപ്പനിലൂടെയാണ്. അതിനാൽ ഇത്തവണയും മാണി സി കാപ്പനെ തന്നെ പാലായിൽ സ്ഥാനാര്ഥിയാക്കാനായിരിക്കും മുന്നണിയുടെ തീരുമാനം. എന്നാൽ മുന്നണി ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനങ്ങളോ സൂചകളോ നൽകിയിട്ടില്ല. പാലായിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ. മാണി രംഗത്തെത്തിയേക്കും. ജോസ് ഇത്തവണയും സ്ഥാനാർഥിയാകുമെന്നാണ് പാർട്ടിനേതാക്കൾ നൽകുന്ന സൂചന. കഴിഞ്ഞ സ്റ്റിയറിങ്‌ കമ്മിറ്റി യോഗത്തിൽ ജോസ്‌ പാലായിൽ മത്സരിക്കണമെന്ന്‌ പാർട്ടിപ്രതിനിധികൾ അഭിപ്രായപ്പെട്ടിരുന്നു. പാലായിലെ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എൽ ഡി എഫും ഔദ്യോഗികമായി തീരുമാനങ്ങൾ അറിയിച്ചിട്ടില്ല. എൻഡിഎ സ്ഥാനാർഥിയായി ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പാലായിൽ മത്സരിക്കാനാണ് സാധ്യതകൾ ഏറെയും. പാലാ മണ്ഡലത്തിലെ 6 പഞ്ചായത്തുകളിൽ പി സി ജോര്ജിനുള്ള വ്യക്തിപരമായ സ്വാധീനം ഷോൺ ജോർജ്ജിനെ പാലായിൽ സ്ഥാനാര്ഥിയാക്കിയാൽ ഗുണം ചെയ്യുമെന്നാണ് എൻ ഡി എ യുടെ ധാരണ. ഭരണവിരുദ്ധവികാരവും കഴിഞ്ഞ അഞ്ചുവർഷം എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിലുണ്ടാക്കിയ സ്വാധീനവും തുണയാകുമെന്ന പ്രതീക്ഷയിലാണ്‌ യുഡിഎഫ്‌. പാലാ സീറ്റിൽ പി സി ജോർജ്ജിനെ മത്സരിപ്പിക്കണമെന്ന താത്പര്യവും എൻ ഡി എ മുന്നണിക്കുണ്ട്. പാർട്ടി പറഞ്ഞാൽ മത്സരിക്കും. പ്രിയങ്കരമായ നാടാണ് പാലാ. വലിയൊരു ഷിഫ്റ്റ് പാലായിൽ പ്രതീക്ഷിക്കുന്നുവെന്നാണ് ഷോൺ ജോർജ് പറയുന്നത്. പാലായിൽ എതിർ സ്ഥാനാർഥി ആരായാലും യുഡിഎഫിന് വിജയമുറപ്പാണെന്നു കഴിഞ്ഞ ദിവസം മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇത്തവണ ഭൂരിപക്ഷം ഇരുപതിനായിരം കടക്കുമെന്നും കാപ്പൻ പറഞ്ഞു. 54 വർഷത്തോളം കെ.എം. മാണി പ്രതിനിധാനംചെയ്ത മണ്ഡലം തിരിച്ചുപിടിക്കേണ്ടത് കേരളാ കോൺഗ്രസ്സ് എം പാർട്ടിയുടെ അഭിമാനപ്രശ്നമാണ്. ഇതിനായി ജോസ് കെ മാണി അശ്രാന്ത പരിശ്രമം നടത്തുമെന്ന് ഉറപ്പാണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം പ്രമുഖ കോർപ്പറേറ്റ് റീട്ടെയിൽ ശൃംഖലകൾ നൽകുന്നതിന് സമാനമായ സേവനങ്ങൾ സർക്കാർ വിപണിയിലൂടെ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

 സബ്സിഡി സാധനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകുമെന്നതും സിഗ്നേച്ചർ മാർട്ടുകളുടെ പ്രത്യേകതയാണ്. ബ്രാൻഡഡ് ഉൽപ്പന്നങ്ങലും  റഫ്രിജറേറ്റഡ് ഉൽപ്പന്നങ്ങളും  മാർട്ടുകളിൽ ലഭ്യമാകും. സപ്ലൈകോയുടെ തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകൾ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിച്ചാണ് സിഗ്നേച്ചർ മാർട്ടുകളാക്കി മാറ്റുന്നത്. കോട്ടയത്തും എറണാകുളത്തുമാണ് ഉടൻതന്നെ സിഗ്നേച്ചർ മാർട്ടുകൾ പ്രവർത്തനമാരംഭിക്കുക. കോട്ടയത്ത് തിരുനക്കര മൈതാനത്തിന് എതിർവശത്തുള്ള സപ്ലൈകോ ഹൈപ്പർമാർക്കറ്റും എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തോട് ചേർന്നുള്ള ഹൈപ്പർമാർക്കറ്റുമാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഇതിൽ കോട്ടയത്തെ മാർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനത്തെ ആദ്യ സിഗ്നേച്ചർ മാർട്ട് തലശ്ശേരിയിൽ ജനുവരി 10ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തിരുന്നു. തലശ്ശേരി നഗരത്തിലെ സപ്ലൈകോ ഹൈപ്പർമാർക്കറ്റാണ് ഇത്തരത്തിൽ സിഗ്നേച്ചർ മാർട്ടായി മാറിയത്. ഗ്ലോബൽ ഇന്നവേറ്റീവ് ടെക്നോളജീസ് ഡിസൈൻ ചെയ്ത തലശ്ശേരിയിലെ സിഗ്നേച്ചർ മാർട്ട് സപ്ലൈകോ യാഥാർത്ഥ്യമാക്കിയത് ടീം തായിയുമായി സഹകരിച്ചാണ്.