TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കുമരകം സ്വദേശിയായ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുമരകം സ്വദേശി ജ്യോതിഷ് ആണ് പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

 

 സംഭവത്തിൽ ഷാപ്പിന്റെ ലൈസൻസിയെയും മാനേജരെയും കുക്കിനെയും പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നുമെത്തിയ കുമളി-കുമരകം സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ബോട്ടിൽ നടത്തിയ ഉല്ലാസയാത്രയ്ക്കിടെ പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും ഇവർ ഭക്ഷണം വാങ്ങി കഴിച്ചത്. സുഹൃത്തുക്കളിൽ ഒരാൾ കള്ളും ഭക്ഷണവും ഇവിടെ നിന്നും പാർസൽ വാങ്ങി ബോട്ടിൽ ഇരുന്നു ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. ഭക്ഷ്യവിഷബാധയ്ക്ക് മീൻതലക്കറിയാണ് കാരണമെന്ന പ്രാഥമിക നിഗമനത്തിൽ അന്വേഷണ സംഘം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച ഏഴ് പേരിൽ ജ്യോതിഷ് മരിക്കുകയും ആറുപേർ ചികിത്സയിൽ തുടരുകയുമാണ്‌. കറിയിൽ ഉപയോഗിച്ച ചേരുവകളുടെ 22 സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് അയച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ എക്സൈസ് വകുപ്പ് ആരംഭിച്ചു. ലൈസൻസിയായ ഏറ്റുമാനൂർ സ്വദേശി ലേഖ ബാബു ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഷാപ്പിൽ വിതരണം ചെയ്ത കള്ളിൽ അസ്വാഭാവികതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. പൊലീസും എക്സൈസും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഷാപ്പിന്റെ പ്രവർത്തനമെന്ന് കണ്ടെത്തിയിട്ടുണ്ട്. ജ്യോതിഷിൻറെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാൽ യുവാക്കൾക്ക് ആരോഗ്യ പ്രശനങ്ങൾ ഉണ്ടെന്നു അറിഞ്ഞതോടെ ഷാപ്പിലെ ജീവനക്കാർ തെളിവുകൾ നശിപ്പിച്ചതായി പരാതിയുണ്ട്. കറിക്കൂട്ടുകളും ഭക്ഷണ സാധനങ്ങളും പത്രങ്ങളുമുൾപ്പടെ മാറ്റിയതായും നശിപ്പിച്ചു കളഞ്ഞതായും ആരോപണമുയരുന്നുണ്ട്. ജ്യോതിഷിനൊപ്പം ഷാപ്പിൽനിന്നു ഭക്ഷണം കഴിച്ച 6 സുഹൃത്തുക്കളും ചികിത്സയിലാണ്. കുമളി ചക്കുപള്ളം സ്വദേശി അഖിൽ രാജു (27), കുമരകം സ്വദേശികളുമായ അരുൺ ബാബു (30), ആഘേഷ് കൃഷ്ണ (31), സി.എൻ.നിഖിൽ (26), കുമളി ചക്കുപള്ളം സ്വദേശികളായ ഗിരീഷ് ബിജു (27), സുജിത് (26) എന്നിവർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ.

 

 സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.ടി.തോമസ്, ജൻമഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി.നാരായണൻ എന്നിവർ പത്മവിഭൂഷൻ ബഹുമതിയും നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ ബഹുമതിയും ഏറ്റുവാങ്ങി. പത്മ പുരസ്‌കാര തിളക്കത്തിന്റെ അഭിമാനനേട്ടത്തിലാണ് നമ്മുടെ കോട്ടയവും. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തു നിന്നുമാണ് മെഗാ സ്റ്റാർ പദവിയിലേക്ക് മലയാളത്തിന്റെ മമ്മൂക്ക ഉയർന്നു വന്നത്. ചെമ്പിന്റെ മാണിക്യമായ മമ്മൂട്ടിക്ക് പത്മ പുരസ്കാരം ലഭിച്ചതിൽ അഭിമാനത്തിലാണ് നമ്മുടെ കോട്ടയവും. ജസ്റ്റിസ് കെ.ടി. തോമസും നമ്മുടെ സ്വന്തം കോട്ടയം സ്വദേശിയാണ്.