TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: പാലാ നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെ നഗരസഭയിൽ ഭരണം വീണ്ടും പ്രതിസന്ധിയിൽ. നഗരസഭയിൽ ഭരണം പ്രതിസന്ധിയിലായതോടെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ് എൽഡിഎഫ്.

 

 എണ്ണവും പാലായിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെടുമെന്നാണ് കരുതുന്നത്. ഇന്നലെ ചേർന്ന കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി യോഗത്തിൽ കോൺഗ്രസ്സ് കൗൺസിലർമാർ സ്വന്തത്ര കൂട്ടായ്മയ്ക്ക് പിന്തുണ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടു പ്രമേയം പാസാക്കിയിരുന്നു. സ്വതന്ത്ര കൂട്ടായ്മയിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടതായും അവരുമായി യോജിച്ചു പോകാൻ കഴിയില്ലെന്നുമാണ് കോൺഗ്രസ്സ് കൗൺസിലർമാർ പറഞ്ഞത്. നഗരസഭയിലെ ഭരണപ്രതിസന്ധിയിൽ ചർച്ചകൾക്കും തീരുമാനങ്ങൾക്കും പരിഹാരങ്ങൾക്കുമായി കെപിസിസി തീരുമാനത്തിന് വിട്ടിരിക്കുകയാണ് കോൺഗ്രസ്‌. വിഷയത്തിൽ സംസ്ഥാന നേതക്കൾ ഇടപെട്ട് അന്തിമ തീരുമാനം എടുക്കും. പാലാ നഗരസഭയിൽ തുടർച്ചയായി തർക്കങ്ങൾ ഉണ്ടാകുന്നതിൽ ഡിസിസി നേതൃത്വത്തിനും അതൃപ്തിയുണ്ട്. പാലാ ന​ഗരസഭയിലെ തർക്കം കോട്ടയം ഡി.സി.സി ചർച്ച ചെയ്യും എന്ന് കെപിസിസി പ്രസിഡന്റ് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനു നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വീണ്ടും പ്രശനങ്ങൾ ഉടലെടുത്തത്. കോൺഗ്രസിന്റെ 6 കൗൺസിലർമാരും കോൺഗ്രസ് വിമതയായി വിജയിച്ച വൈസ് ചെയർപഴ്സൻ മായാ രാഹുലും സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചുള്ള കോൺഗ്രസ്സ് പ്രമേയം അവതരിപ്പിച്ചപ്പോൾ പങ്കെടുത്തു. എന്നാൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം തീരുമാനം പറയട്ടെയെന്നു സ്വതന്ത്ര മുന്നണി കൗൺസിലർ ബിനു പുളിക്കക്കണ്ടം പറഞ്ഞു. 

 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: സെൻസസിന്റെ ഭാഗമായി ജില്ലയിൽ എന്യുമറേറ്റർമാർ വീടുകളിൽ എത്തിയുള്ള മാപ്പിങ്ങും വിവരശേഖരണവും പുരോഗമിക്കുന്നു. ആദ്യ ഘട്ടമായി വീടുകളുടെ മാപ്പിംഗാണ് അവര്‍ നടത്തുക. തുടര്‍ന്നായിരിക്കും വിവര ശേഖരണം നടത്തുന്നത്.

 

 കുടുംങ്ങളുമായി ബന്ധപ്പെട്ട കൃത്യവും പൂര്‍ണവുമായ വിവരങ്ങള്‍ എല്ലാവരും നൽകണം. നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ മറ്റെവിടെയും പങ്കുവയ്ക്കപ്പെടില്ലെന്ന് രജിസ്ട്രാര്‍ ജനറല്‍ ആന്‍റ് സെന്‍സസ് കമ്മീഷണറുടെ കാര്യാലയം ഉറപ്പാക്കിയിട്ടുണ്ട്.  ഓരോ കുടുംബങ്ങളില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഭാവിയിലെ വികസന പദ്ധതികള്‍, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ കൂടുതല്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു സര്‍ക്കാര്‍ പരിപാടി എന്നതിലുപരി ഓരോ പൗരന്‍റെയും ഉത്തരവാദിത്തംകൂടിയാണ് സെന്‍സസ്. മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി സാങ്കേതിക വിദ്യയുടെ സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തിയുള്ള വിവരശേഖരണമാണ് ഇത്തവണത്തേത്. കുടുംബങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വയം ഓണ്‍ലൈനില്‍ രേഖപ്പെടുത്താന്‍ അവസരമൊരുക്കിയ സെല്‍ഫ് എന്യുമറേഷന്‍ ചൊവ്വാഴ്ച പൂര്‍ത്തിയായി. ജില്ലയില്‍ 67560 കുടുംബങ്ങൾ സെല്‍ഫ് എന്യുമറേഷന്‍ പൂർത്തിയാക്കിയിരുന്നു. ഭവന സന്ദര്‍ശനത്തിനായി കോട്ടയം ജില്ലയില്‍ 3144 ജീവനക്കാരെയാണ് എന്യുമറേറ്റര്‍മാരായി നിയോഗിച്ചിട്ടുള്ളത്. ഇവരുടെ മേൽനോട്ടത്തിനായി 537 ചാർജ് ഓഫീസർമാരുമുണ്ട്. പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണയാണ് ജില്ലയിലെ സെസൻസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സെന്‍സസ് ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോസ്ഥരുടെ സേവനം തടസപ്പെടുത്തുന്നതും അവരെ യഥാസമയം സെന്‍സസ് ജോലിക്കായി വിട്ടയയ്ക്കാതിരിക്കുകയോ ചെയ്യുന്നതും ഏതെങ്കിലും വിധത്തില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ 19948ലെ സെന്‍സസ് ആക്ട് പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. എന്യുമറേറ്റർമാർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുമ്പോൾ സെൽഫ് എന്യുമേറേഷൻ നടത്തിയിട്ടുള്ള കുടുംബങ്ങൾ ഓൺലൈനിൽ ലഭിച്ച സെൽഫ് എന്യുമറേഷൻ ഐഡി എന്യുമറേറ്റർമാർക്ക് നൽകണം. ഇത് പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിച്ചശേഷം എന്യുമറേറ്റർമാർ വിവര ശേഖരണം പൂർത്തീകരിക്കും. എന്യുമേറഷന് വീടുകളിൽ പോകുന്ന ജീവനക്കാർക്ക് വോളണ്ടിയർമാരുടെ പിന്തുണ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പ്രാദേശിക ജനപ്രതിനിധികൾ, എസ്.സി, എസ്.ടി പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ,  ഹരിതകർമ്മ സേന,  തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആവശ്യമായ മേഖലകളിൽ പോലീസും വനംവകുപ്പും പിന്തുണ നൽകും.