TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: മണ്ഡല-മകരവിളക്ക് സീസൺ അവസാനിക്കാറായപ്പോഴേക്കും മാലിന്യവാഹിയായി എരുമേലി വലിയ തോട്. ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തന്മാർ പേട്ടതുള്ളലിന് ശേഷം കുളിക്കുന്ന തോട്ടിലെ വെള്ളം ഇപ്പോൾ ചെളിയും അഴുക്കും നിറഞ്ഞു കുഴമ്പ് രൂപത്തിലാണ്. തോട്ടിൽ നിന്നും ദുർഗന്ധവും വമിക്കുന്നുണ്ട്.

 

 ആരോഗ്യ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും എല്ലാം പ്രഹസനം മാത്രമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പേട്ടതുള്ളലിന് ശേഷം അയ്യപ്പ ഭക്തർ തോട്ടിൽ കുളിക്കുമ്പോൾ സിന്ദൂരവും സോപ്പും എണ്ണയുമെല്ലാം കലർന്നതാണ് തോട് മലിനമാകാൻ കാരണം. ഒഴുക്ക് നിലച്ചതോടെ മാലിന്യങ്ങളെല്ലാം കെട്ടിക്കിടക്കുകയാണ്. ജലത്തിന്റെ നിറവും മാറിയിട്ടുണ്ട്. ആയിരക്കണക്കിന് തീർത്ഥാടകരാണ് ദിവസേന ഈ തോട്ടിലെ വെള്ളത്തിൽ കുളിക്കുന്നത്. ശുചിമുറി മാലിന്യം വരെ തോടുകളിലേക്ക് തള്ളുന്നതായി പരാതികളുണ്ട്. സാധാരണ ഗതിയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് മൂന്നോ നാലോ തവണ മഴ പെയ്യുന്നതാണെങ്കിലും ഇത്തവണ ഒരു മഴ പോലും ലഭിച്ചിരുന്നില്ല. ചൂട് കൂടുതലായതിനാൽ ജലാശയങ്ങളിലെ ഒഴുക്കും നിലച്ചിരിക്കുകയാണ്. മണിമലയാറ്റിൽ കൊരട്ടിയിലെ ഓരുങ്കൽ കടവിലും താത്കാലിക തടയണകൾ കെട്ടി വെള്ളം നിർത്തിയാണ് തീർത്ഥാടകർക്ക് കുളിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: റബ്ബർ മേഖലയുടെ വിജയം എന്നത് കർഷകരുടെ വിജയമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ റ​ബ്ബർ ബോർഡിന് കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിംഗിൻ്റെ (എൻഐആർടി) രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

 യുവജനങ്ങൾ താല്പര്യത്തോടെ റബ്ബർ മേഖലയിലേക്ക് വരുന്നതായും കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി. റബ്ബർ കൃഷി സംവിധാനം ആധുനികമായി മാറിയതായും അദ്ദേഹം പറഞ്ഞു. റബ്ബറുത്പന്ന നിർമാണ മേഖലയിലെ സംസ്കരണ യൂണിറ്റുകളിൽ കേരളം മുന്നോട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ര‍‍ജത ജൂബിലി ആഘോഷങ്ങളുടെ ഭാ​ഗമായി ക്യാമ്പസിലെ സ്മാരകവും ജോർജ്ജ് കുര്യൻ അനാച്ഛാദനം ചെയ്തു. എൻഐആർടിയുടെ മുൻ ഡയറക്ടർമാരെ ചടങ്ങിൽ ആദരിച്ചു. റബ്ബർ മാസികയുടെ വജ്ര ജൂബിലിയുമായി ബന്ധപ്പെട്ട മത്സര വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് സുവനീറും, ലോഗോയും പ്രകാശനം ചെയ്തു. ച‌ടങ്ങിൽ, റബ്ബർ ബോർഡും നാഗാലാൻഡ് ​ഗവൺമെൻ്റിൻ്റെ എൽആർഡിയും തമ്മിൽ ധാരണാ പത്രം ഒപ്പ് വ‌ച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ, റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം വസന്തഗേശൻ ഐആർഎസ്, പ്രിയ വർമ്മ എച്ച്, ഡയറക്ടർ (പരിശീലനം),മുൻ ഡയറക്ടർ (ഗവേഷണം) ഡോ.എൻ എം മാത്യു, മുൻ ആർപിസി ഡോ.എ.കെ.കൃഷ്ണകുമാർ, കുസാറ്റ് പി എസ് ആർ ടി വകുപ്പ് മേധാവി പ്രൊഫ. ഷൈലജ ജിഎസ്, ആർപിസി ഡോ.സിജു ടി, ഡയറക്ടർ (ഗവേഷണം) ഡോ.എ.എസ്. ദേബബ്രത റേ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.