TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയത്ത് അന്തരീക്ഷ താപനില കുതിച്ചുയരുന്നു. പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ജില്ലയിൽ ചൂട് അനുഭവപ്പെടുന്നത്. ചൂട് വർധിച്ചതോടെ പകൽ 12 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ ഇപ്പോൾ വ്യാപാര സ്ഥാപനങ്ങളിലും റോഡുകളിലും തിരക്ക് കുറവാണ്.

 

 ചൂട് കൂടുന്നതിനോടൊപ്പം ജില്ലയിലെ അൾട്രാവയലറ്റ് സൂചികയും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ ചങ്ങനാശ്ശേരിയിലെ സ്റ്റേഷനിൽ രേഖപ്പെടുത്തിയ യു വി ഇന്ഡക്സ് സൂചിക 7 ആണ്. കഴിഞ്ഞ ദിവസം വരെ ഇത് 6 ആയിരുന്നു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നു ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലും ചൂട് കൂടുതലാണ്. കോട്ടയത്ത് പകൽ താപനില 36 ഡിഗ്രി പിന്നിട്ടു. ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് കാലാവസ്ഥാവിദഗ്‌ധരുടെ അഭിപ്രായം. ചൂട് കൂടുന്നത് സൂര്യാഘാതത്തിനും മറ്റു ആരോഗ്യ പ്രശനങ്ങൾക്കും കാരണമായേക്കും. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു വി സൂചിക ഉയർന്നതായിരിക്കും.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


മണിമല: വേനൽ കടുത്തതോടെ കോട്ടയം ജില്ലയുടെ മലയോര മേഖലകൾ വരൾച്ചയുടെ പിടിയിലായിക്കഴിഞ്ഞു. മണിമല ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്.

 

 നിരവധി ശുദ്ധജല വിതരണ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇവയെല്ലാം ഇപ്പോൾ നിലച്ചിരിക്കുകയാണ്. പദ്ധതികൾ പേരിൽ മാത്രം ഒതുങ്ങിയപ്പോൾ നാട്ടുകാർ വെള്ളത്തിനായി പരക്കം പായുകയാണ്. വട്ടുകുന്നാംമല, ആലപ്ര, പുലിക്കല്ല്, മുക്കട, ചാരുവേലി, ആലയംകവല തുടങ്ങിയ പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. മേഖലയിലെ ഭൂരിഭാഗം പേരും വെള്ളം അമിത വില നൽകി വാങ്ങുകയാണ് ചെയ്യുന്നത്. ഒരു ടാങ്ക് വെള്ളത്തിനു 1000 രൂപ മുതൽ നൽകണം. വെള്ളമെത്തിക്കാനായി ദൂരം കൂടുതലാണെകിൽ തുകയും കൂടും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുഴല്കിണറുകൾ ഉണ്ടെങ്കിലും ഇവയിലൊന്നും വെള്ളമില്ലാത്തതും ഉപയോഗശൂന്യമായതുമാണ്. ചാരുവേലിയിലെ അഞ്ചാനിക്കുളം കുടിവെള്ള പദ്ധതി, ആലപ്രയിലെ വട്ടുകുന്നാംമല പദ്ധതി, മുക്കടയിലെ വിലാസിനിക്കുന്ന് പദ്ധതി എന്നിവ പേരുകളിൽ മാത്രം ഒതുങ്ങി. ചൂട് കൂടിയതോടെ മണിമലയാറും വരൾച്ചയുടെ പിടിയിലായിരിക്കുകയാണ്‌. പലയിടങ്ങളിലും ഇടമുറിഞ്ഞാണ് ഒഴുകുന്നത്. ചെക്ക് ഡാം ഉള്ള മേഖലകളിൽ മാത്രമാണ് വെള്ളം ഇപ്പോൾ ഉള്ളത്.