TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: "വെള്ളിയാഴ്ച രാത്രി തന്നെ മഴ തുടങ്ങിയെങ്കിലും മൂന്നുമണിക്കൂറാണ് ശക്തിയായി പെയ്തത്. നാട്ടുകാർ അപകട സൂചന നൽകിയതിനേത്തുടർന്ന് രാത്രി തന്നെ പ്രദേശത്തെത്തി. ദുരന്തമുണ്ടായ ഉടനെ ജില്ലാ കളക്ടറെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചു.

 

 ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഫലപ്രദമായി രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞു" പൂഞ്ഞാർ തെക്കേക്കര മേഖലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ പറഞ്ഞു. ദുരിത ബാധിതർക്ക് ആശ്വാസമെത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മേഖലയിലാകെ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. ക്യാമ്പുകളിലേക്ക് മാറിയവർക്കും വീടുകളിലുള്ളവർക്കും കുടിവെള്ളവും ഭക്ഷണവും എത്തിക്കണം. കിണറുകൾ പലതും ഉപയോഗശൂന്യമായി. പാലങ്ങളും കൈവരികളും വ്യാപകമായി തകർന്നു. റോഡ് പല ഭാഗത്തും ഒലിച്ചു പോയി. അവയുടെ യഥാർഥ ചിത്രം വരും ദിവസങ്ങളിലേ വ്യക്തമാകൂ. സർക്കാരിന്റെ പിന്തുണയോടെ പൂഞ്ഞാറിന്റെ പുനർനിർമ്മാണം ഉറപ്പുവരുത്തും എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടോ മൂന്നോ മണിക്കൂർ പെയ്യുന്ന മഴ കൊണ്ടൊന്നും മുൻപ് ഈരാറ്റുപേട്ടയിലോ പൂഞ്ഞാറിലോ ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടായിട്ടില്ല. മണിക്കൂറുകൾ തുടർച്ചയായി മഴ പെയ്യുമ്പോഴാണ് ഉരുൾ പൊട്ടലും മറ്റും സംഭവിച്ചിരുന്നത്. അതുകൊണ്ടുതന്നെ മുന്നറിയിപ്പു നൽകിയാലും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത ഇടങ്ങളിലേക്കോ മാറാൻ തയ്യാറാകാത്ത സാഹചര്യമുണ്ട്. മലനിരകളിൽ സൈറൺ സ്ഥാപിക്കുന്നത് ഉൾപ്പെടെ കൂടുതൽ ശക്തമായ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കേണ്ടതുണ്ട് എന്നും എം.ജെ. സെബാസ്റ്റ്യൻ പറഞ്ഞു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: അതിശക്തമായ മഴയിൽ കരകവിഞ്ഞ മീനച്ചിലാറിൽ നിന്നും മണിമലയാറിൽ നിന്നും കിഴക്കൻ വെള്ളത്തിന്റെ വരവുകൂടിയതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം ഉയർന്നു. വിവിധയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി.

 

 വാഹന ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി. ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി. എസി കനാലിലും വെള്ളം ഉയർന്നു. ഏറ്റുമാനൂരിലെയും സമീപ പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇന്നലെ വൈകിട്ടോടെ പേരൂർ പായിക്കാട് ഭാഗത്ത് മീനച്ചിലാർ കരകവിഞ്ഞു. 12 വീടുകളിൽ വെള്ളം കയറി, 60 വീടുകവെള്ളത്താൽ ചുറ്റപ്പെട്ടു. പാടശേഖരങ്ങളും ഇടറോഡുകളും വെള്ളക്കെട്ടിൽ‌. 2 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇല്ലിക്കലിൽ റോഡിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പടിഞ്ഞാറൻ മേഖലകളിലെ ജനങ്ങൾ ആശങ്കയിലാണ്. തിരുവാർപ്പ്, കുമരകം,ചെങ്ങളം മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് വെള്ളം കയറി തുടങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലായി 35 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 824 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. വൈകുന്നേരത്തോടെ താഴ്ന്ന മേഖലകളിലേക്ക് കൂടുതൽ വെള്ളമെത്താൻ സാധ്യതയുണെന്നാണ് കരുതുന്നത്. മഴ കുറഞ്ഞെങ്കിലും പാലായിൽ നിന്നും വെള്ളമിറങ്ങിയിട്ടില്ല. മീനച്ചിൽ,കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് മഴക്കെടുതിയിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. പാലാ കൊട്ടാരമറ്റം സ്റ്റാൻഡും ചെത്തിമറ്റത്തും റോഡും പൂർണ്ണമായും ഇപ്പോഴും വെള്ളത്തിലാണ്. കോട്ടയം കുമരകം റൂട്ടിൽ ആമ്പക്കുഴി മുതൽ റോഡിൽ വെള്ളം കൂടുതലാണ്.

ഫയൽ ചിത്രം.