TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്തുന്നതിനുമായി കോട്ടയം ജില്ലാ കുടുംബശ്രീ മിഷന്റെ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി 'അക്ഷരമുത്താരം' വനിതാ സാഹിത്യസദസ് സംഘടിപ്പിച്ചു.

 

 വായനാപക്ഷാചരണത്തിന്റെ ഭാഗമായി കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന പരിപാടിയിൽ  ജില്ലയിലെ സാഹിത്യ തൽപ്പരായ കുടുംബശ്രീ അംഗങ്ങൾ, വനിതാ സാഹിത്യ കൂട്ടായ്മ അംഗങ്ങൾ, കമ്മ്യൂണിറ്റി കൗൺസിലർമാർ,  സ്നേഹിത ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു. കുടുംബശ്രീ സ്നേഹിതാ കൗൺസിലർ ഡോ. ഉണ്ണിമോൾ കെ. കെ. സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജെൻഡർ പ്രോഗ്രാം മാനേജർ ഉഷാദേവി ഇ. എസ്. അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രഞ്ജിത്ത് എസ്. ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺമാരായ അമ്പിളി ബേബി, ശ്രീജമോൾ, ആശഅഭിഷേക് എന്നിവർ ആശംസകൾ അർപ്പിച്ചു. 'സ്ത്രീ, ജീവിതം, എഴുത്ത്' എന്ന വിഷയത്തിൽ സെന്റ് സേവ്യേഴ്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ പാർവതി ചന്ദ്രൻ ക്ലാസ് നയിച്ചു. 'എഴുത്തും എഡിറ്റിങ്ങും' എന്ന വിഷയത്തിൽ ക്രിയേറ്റീവ് ബുക്ക് എഡിറ്ററും അധ്യാപികയുമായ അഗത കുര്യൻ സെഷൻ അവതരിപ്പിച്ചു. വായനയും എഴുത്തും വ്യക്തിയുടെ ചിന്താശേഷിയും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്ന സുപ്രധാന ഉപാധികളാണെന്ന് ഇരുസെഷനുകളിലും പങ്കുവെച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വായനാമത്സരത്തിൽ ഉഷാ ബേബി ഒന്നാം സ്ഥാനവും പ്രസീത കരൂർ രണ്ടാം സ്ഥാനവും നിമിഷ വാഴപ്പിള്ളി, രാധാമണി കിടങ്ങൂർ എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. കവിതാസമാഹാരം പ്രസിദ്ധീകരിച്ച സ്നേഹിതാ സർവീസ് പ്രൊവെഡർ റിമ എ മാത്യുവിനെ ചടങ്ങിൽ അനുമോദിച്ചു. കുടുംബശ്രീ സ്നേഹിതാ കൗൺസിലർ മഞ്ജു ജോണി നന്ദി രേഖപ്പെടുത്തി.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഉൾപ്പടെ 9 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ കാറ്റോടുകൂടിയ കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കൻ അറബിക്കടൽ വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 km-3.1 km  ഉയരത്തിൽ ഒരു ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടതായും മധ്യ ഉത്തർപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾക്ക് മുകളിലായി ന്യൂനമർദ്ദ മേഖല സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ക്രമേണ ശക്തി കുറയാൻ  സാധ്യത. ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള  തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായി. ജൂലൈ10 മുതൽ ജൂലൈ 14 വരെയുള്ള തീയതികളിൽ കേരളം, മാഹി എന്നിവിടങ്ങളിൽ നേരിയ ഇടത്തരം  മഴക്ക് സാധ്യത. ഇന്ന് കേരളത്തിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതഎന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.