TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കാഞ്ഞിരപ്പള്ളി: മികച്ച നിലയിൽ പ്രവർത്തിക്കുന്ന കർഷക സംഘടനയാണ് ഇൻഫാമെന്നും കർഷകരെ ഒന്നിച്ച് നിറുത്താൻ ഇൻഫാമിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻഫാം രജത ജൂബിലി സമാപനം സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 ഇൻഫാമിന്‍റെ നിർദേശങ്ങൾ കാർഷിക നയരൂപീകരണത്തിന് സഹായകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷകർക്കായി നടത്തുന്ന ഇടപെടലിൽ താമരശ്ശേരി ബിഷപ്പിനെ മുഖ്യമന്ത്രി പ്രശംസിച്ചു. കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന വ്യക്തിയാണ് ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയോരേ മേഖലയിലെ ജനങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങാനും സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല. ഇൻഫാമിന്‍റെ കരുത്താണ് ബിഷപ്പെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നെല്ല് ഉൽപാദനത്തിൽ വലിയ വളർച്ച കേരളം കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. തരിശുരഹിത ഗ്രാമത്തിന് സർക്കാർ സഹായം നൽകി. കേരളത്തിലെ 90 ശതമാനം നെല്ലും സർക്കാർ സംഭരിക്കുന്നുണ്ട്. നെല്ല് സംഭരണം സഹകരണസംഘം വഴി സർക്കാർ നേരിട്ട് നടത്തും. ആദ്യഘട്ടം പാലക്കാട്ട് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൃഷി സർക്കാർ നയപരമായ മുൻഗണന നൽകുന്ന മേഖലയാണ്. പ്രകൃതി ക്ഷോഭത്തിലും കർഷകരെ സർക്കാർ ചേർത്തു പിടിച്ചു. റബറിന്‍റെ തറവില 170 ൽ നിന്നും 200 ആയി വർദ്ധിപ്പിച്ചു. ഇത് റമ്പർ കർഷകരോടുള്ള പ്രതിബദ്ധയുടെ ഭാഗമാണ്. പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: ഗുരുതര മസ്തിഷ്ക രോഗം ബാധിച്ച ആറ് വയസ്സുള്ള കുട്ടി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ആധുനിക ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ കുട്ടിയാണ് തലച്ചോറിൽ ബാധിക്കുന്ന അപൂർവ്വ മുഴയായ ക്വാഡ്രിജെമിനൽ അരക്നോയിഡ് സിസ്റ്റ് മൂലം ഗുരുതരാവസ്ഥയിലായിരുന്നത്.

 

 രോഗം മൂലം തലച്ചോറിൽ വെള്ളം കെട്ടുകയും തുടർച്ചയായി അപസ്മാരം വന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയത്. ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.സരീഷ് കുമാർ എം.കെ യുടെ നേതൃത്വത്തിൽ ഡിറൂഫിംഗ് എക്സിഷൻ ആൻഡ് വി.പി ഷൺഡിംഗ് എന്ന ശസ്ത്രക്രിയ നടത്തിയാണ് കുട്ടിയെ ജീവിതത്തിലേക്ക്അത്ഭുതകരമായി തിരിച്ചെത്തിച്ചത്. തലച്ചോറിൽ ഉണ്ടാകുന്ന ദ്രാവകം നിറഞ്ഞ അറകളാണ് അരക്നോയിഡ്സിസ്റ്റുകൾ. സാധാരണ ഗതിയിൽ അപകടകാരികളാവാത്ത ഇത്തരം മുഴകൾ അപസ്മാരം, രക്തസ്രാവം, വെള്ളം കെട്ടൽ, അബോധാവസ്ഥ എന്നിവക്ക് അപൂർവമായി കാരണമാകാറുണ്ട്. തലവേദന, ഓക്കാനം, ഛർദ്ദി, ക്ഷീണം, ബാലൻസ് തെറ്റിയുള്ള നടത്തം എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങൾ. ഇത്തരം രോഗം ബാധിക്കുന്ന കുട്ടികളിൽ തല വലുതാകാനും മാനസികവും ശാരീരികവുമായ വളർച്ചയിൽ പ്രശ്നങ്ങളുണ്ടാകാനും സാധ്യതകളുണ്ട്. അപൂർവമായ ഈ രോഗം കണ്ടുപിടിച്ചാൽ എല്ലാവർക്കും ശസ്ത്രക്രിയ ആവശ്യമില്ല. തുടർച്ചയായി അപസ്മാരം ഉണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്ത് ആറുവയസ്സുകാരന്റെ ആരോഗ്യ സ്ഥിതി കൂടുതൽ ഗുരുതരമായതോടെയാണ് അതിസൂക്ഷ്മവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ നിശ്ചയിച്ചത്. ഡോ.സരീഷ് കുമാർ എം.കെയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മണിക്കൂറുകൾ നീണ്ട സൂക്ഷ്മ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയുടെ രോഗം ഭേദപ്പെടുത്തിയത്. അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ബേസിൽ പോൾ മനയാലിൽ പീ‍ഡിയാട്രിക് ക്രിട്ടിക്കൽ കെയർ വിഭാഗം കൺസൾട്ടന്റ് അസോ.കൺസൾട്ടന്റ് ഡോ.സഫേലിയ നാസർ എന്നിവരും ചികിത്സയുടെ ഭാഗമായി.