TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സി.എസ്.ആർ (CSR) പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കുമായി 'കാൻസർ ഷീൽഡ്' ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു. കാരിത്താസ് ഹോസ്പിറ്റലിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ സൗജന്യ മാമോഗ്രാം, അൾട്രാസൗണ്ട് സ്കാൻ പരിശോധനകളാണ് നൽകുന്നത്.

 

 പദ്ധതിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും തുറമുഖ-സഹരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. കേരള പൊലീസിന്റെ സമാനതകളില്ലാത്ത അവിശ്രമ സേവനത്തിന് കൃതജ്ഞതാസൂചകമായാണ് വി-ഗാർഡ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കൃത്യമായ പരിശോധനകളുടെ പ്രാധാന്യം, രോഗ സാധ്യത കുറയ്ക്കുവാന്‍ സാധിക്കുന്ന ആരോഗ്യ ശീലങ്ങള്‍ തുടങ്ങിയവയ്ക്കാണ് ക്യാന്‍സര്‍ ഷീല്‍ഡ് എന്ന ഈ പദ്ധതിയിലൂടെ ഞങ്ങള്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. നേരത്തേയുള്ള രോഗ നിര്‍ണയം ജീവന്‍ നഷ്ടപ്പെടാതിരിക്കുവാനുള്ള പ്രധാന ഘടകങ്ങളിലൊന്നാണെന്ന് വി-ഗാർഡ് ഫൌണ്ടെഷൻ ഡയറക്ടർ ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു. ഫെബ്രുവരി 2 മുതൽ മാർച്ച് 7 വരെയാണ് പരിശോധനകൾ നടക്കുക. കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മൊബൈൽ മാമോഗ്രാം യൂണിറ്റ് ഉപയോഗിച്ച് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ചാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ  ചേതൻ കുമാർ മീണ, ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സിഇഒയുമായ ഡോ.ഫാ. ബിനു കുന്നത്ത് എന്നിവർ പങ്കെടുത്തു. കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ എന്നിവയുടെയും പങ്കാളിത്തത്തോടെയാണ് ഈ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ പോഷകത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിനുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ. സംസ്ഥാന കൃഷിവകുപ്പിന്റെ 'പോഷക സമൃദ്ധി മിഷന്റെ' ഭാഗമായി ഹോർട്ടിക്കൾച്ചർ മിഷൻ നടപ്പാക്കി വരുന്ന 'രാഷ്ട്രീയ കൃഷി വികാസ് യോജന പഴവർഗ പോഷകത്തോട്ട പദ്ധതി'യിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 14 ജില്ലകളിലുമായി 4500 പഴവർഗ്ഗ പോഷകത്തോട്ട യൂണിറ്റുകൾ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

 

 ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂണിറ്റുകൾ വീതമാണ് നടപ്പിലാക്കുക. ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും. ഗ്രീൻ കേഡറ്റ് കോർപ്‌സ് തുടങ്ങിയ വിദ്യാർഥി കൂട്ടായ്മകളുടെ നേതൃത്വത്തിലും സമ്പൂർണ വിദ്യാർഥി പങ്കാളിത്തത്തിലുമായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. കുറഞ്ഞത് 10 സെന്റ് കൃഷിഭൂമി ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. ഒരു സ്ഥാപനത്തിനു അഞ്ച് യൂണിറ്റുകൾ വരെ (50 സെന്റ്) അനുവദിക്കും. മാവ്, പ്ലാവ്, പപ്പായ, പേരയ്ക്ക, നെല്ലി, സപ്പോട്ട, റംബുട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ പഴവർഗ്ഗ ഇനങ്ങൾ പോഷകത്തോട്ടങ്ങളിൽ ഉൾപ്പെടുത്തും. ഇതിനാവശ്യമായി വരുന്ന പഴവർഗ്ഗ തൈകൾ സൗജന്യമായി വിതരണം ചെയ്യും. സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷന്റെയും കൃഷിവകുപ്പിന്റെയും അനുയോജ്യമായ മറ്റു പദ്ധതികളെക്കൂടി സംയോജിപ്പിച്ചായിരിക്കും ഇത് നടപ്പാക്കുന്നത്. ഫെബ്രുവരി ആദ്യം ക്യാമ്പയിൻ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.