TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: വെന്തുരുകി വിയർത്തു കുളിക്കുന്ന കോട്ടയത്തിനാശ്വാസമായി വേനൽ മഴ എത്തുന്നു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ജില്ലയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ വ്യാഴാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 പത്തനംതിട്ട, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പകലും രാത്രിയിലും ജില്ലയിൽ താപനില ഉയർന്നു നിൽക്കുകയാണ്. പകൽ പുറത്തിറങ്ങാൻ സാധിക്കാത്ത വിധമുള്ള ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ജില്ലയിൽ താപനില ഉയരാനുള്ള സാധ്യത മുൻനിർത്തി ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരാനുള്ള സാധ്യതയിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താപനില ഉയരുന്നതിനൊപ്പം ജില്ലയിൽ അൾട്രാ വയലറ്റ് തോതും ഉയർന്നു നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിച്ചെങ്കിലും ഭൂരിഭാഗം മേഖലകളിലും വേനൽ മഴ ലഭിച്ചിട്ടില്ല.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: എറണാകുളം മൂവാറ്റുപുഴയില്‍ ലഹരി പരിശോധനയ്ക്കിടെ പോലീസിന്റെ കയ്യിൽപ്പെടാതിരിക്കാനായി രാസലഹരി വിഴുങ്ങിയ യുവാവിനെ അവശനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 തൊടുപുഴ തൈപ്പറമ്പിൽ സ്വദേശി 23കാരനായ ടോണി സാബു എംഡിഎംഎ വിഴുങ്ങിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.  കിഴക്കേക്കരയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ നാലുപേര്‍ ലഹരി ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. നാല് യുവാക്കളേയും പൊലീസ് പരിശോധിച്ച് വരുന്നതിനിടെയാണ് ടോണി എംഡിഎംഎ വിഴുങ്ങിയത്. ലഹരി വിഴുങ്ങിയതോടെ അവശനിലയിലായ യുവാവിനെ പോലീസ് ആദ്യം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾ അപകടനില തരണം ചെയ്തതായാണ് വിവരം. ആശുപത്രി വിട്ടാലുടന്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.