കോട്ടയം: കോട്ടയം ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം. ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും 8 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടിച്ച അന്വേഷണ മികവിനാണ് അംഗീകാരം.
ചങ്ങനാശ്ശേരിഡി വൈ എസ് പി വിശ്വനാഥൻ എ കെ, ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ വി എസ്, ചിങ്ങവനം പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ഇപ്പോൾ വാടനാപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിനു എസ്, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സന്തോഷ് പി സി, ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സീമിയർ സിവിൽ പോലീസ് ഓഫീസർ തോമസ് സ്റ്റാൻലി,
കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാം എസ് നായർ, ചങ്ങനാശ്ശേരി ട്രാഫിക് സിവിൽ പോലീസ് ഓഫീസർ നിയാസ് എം എ, കോട്ടയം ക്രൈം ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ സതീഷ് കുമാർ പി എ എന്നിവർക്കാണ് 2023 വർഷത്തെ പ്രവർത്തന മികവിനുള്ള പുരസ്കാരം. 2023 ഓഗസ്റ്റ് മാസത്തിലാണ് ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും ഒന്നേകാൽ കോടിയോളം രൂപായുടെ സ്വർണ്ണവും എട്ടു ലക്ഷം രൂപയും മോഷണം പോയത്. വ്യാജ നമ്പർ പ്ളേറ്റു ഫിറ്റ് ചെയ്ത വാഹനത്തിൽ എത്തിയ പ്രതികൾ മോഷണത്തിനു ശേഷം സി സി ടി വി യുടെ ഡി വി ആർ ഉൾപ്പെടെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. പോലീസിന് ഏറെ വെല്ലുവിളി ഉയർത്തിയ കേസിലെ പ്രതികളായ ഫൈസൽ രാജ്, പുന്നക്കുടി പുത്തൻവീട്,നിരത്തുപാറ, കലഞ്ഞൂർ, അനീഷ് ആന്റണി, അനീഷ് ഭവൻ, നിരത്തുപാറ കലഞ്ഞൂർ എന്നിവരെയാണ് പിടികൂടിയത്.