അൺലോക്ക് കോട്ടയം: ജില്ലയിലെ 32 തദ്ദേശ സ്ഥാപന മേഖലകളിൽ ടിപിആർ 6 ശതമാനത്തിൽ താഴെ, കൂടുതൽ ഇളവുകൾ.


കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളില്‍ അടുത്ത ഒരാഴ്ച്ചത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഇളവുകള്‍ അനുവദിച്ചും കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിറക്കി. ജില്ലയിലെ 32 തദ്ദേശ സ്ഥാപന മേഖലകളിൽ ടിപിആർ 6 ശതമാനത്തിൽ താഴെയാണ്. ഈ മേഖലകളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും.

ജൂണ്‍  23 മുതല്‍ 29 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇതിനായി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍  പുതിയതായി ഏര്‍പ്പെടുത്തിയ മാറ്റങ്ങളുടെ  അടിസ്ഥാനത്തിലാണ് നാളെ തുടങ്ങി ജൂലൈ ഏഴിന് അവസാനിക്കുന്ന ഒരാഴ്ച്ചത്തേക്കുള്ള ക്രമീകരണം. ജൂലൈ ഏഴിന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും എന്നും ജില്ലാ കളക്ടർ പറഞ്ഞു. കാറ്റഗറി എ (ശരാശരി പോസിറ്റിവിറ്റി 6  ശതമാനത്തില്‍  താഴെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍)

1.കടുത്തുരുത്തി - 1.31

2.മൂന്നിലവ്-2.04

3.ഉഴവൂര്‍-2.3

4.കല്ലറ-2.33

5.പൂഞ്ഞാര്‍ തെക്കേക്കര-2.33

6.വെള്ളൂര്‍-2.34

7.തലയാഴം-2.87

8.വൈക്കം-2.91

9.ഞീഴൂര്‍-3

10.കടപ്ലാമറ്റം-3.27

11.മീനച്ചില്‍-3.34

12.മാഞ്ഞൂര്‍-3.34

13.പള്ളിക്കത്തോട്-3.34

14.എലിക്കുളം-3.49

15.വെളിയന്നൂര്‍-3.57

16.കോരുത്തോട്-4.15

17.ഭരണങ്ങാനം-4.25

18.തലനാട്-4.26

19.രാമപുരം-4.3

20.കൊഴുവനാല്‍-4.55

21.നീണ്ടൂര്‍-4.6

22.മരങ്ങാട്ടുപിള്ളി-4.62

23.വെച്ചൂര്‍-4.68

24.തിരുവാര്‍പ്പ്-4.72

25.വെള്ളാവൂര്‍-4.88

26.കിടങ്ങൂര്‍-5

27.വിജയപുരം-5.09

28.തിടനാട്-5.4

29.ആര്‍പ്പൂക്കര-5.42

30.കൂട്ടിക്കല്‍-5.55

31.അതിരമ്പുഴ-5.82

32.തീക്കോയി-5.92

എ കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

1.പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച് പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

2. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിലിവിലുള്ള പ്രവൃത്തിദിവസങ്ങള്‍ക്കു പുറമെ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഓഫീസ് / അക്കൗണ്ട് ജോലികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുവാന്‍ പാടില്ല.

3. ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം.

4.അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും  രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം.

5.ടാക്സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

6.ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്സല്‍ സര്‍വീസ് മാത്രം അനുവദനീയമാണ്. 

7.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത  സായാഹ്ന സവാരികളും അനുവദനീയമാണ്.

8.ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി 9.30വരെ അനുവദിക്കും. 

9. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം ഏഴു വരെ ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാം.

10.വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം. 

നിയന്ത്രണങ്ങള്‍  കൃത്യമായി  പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005  എന്നിവ  പ്രകാരം നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെയും  ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരെയും ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ പറഞ്ഞു.